- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
എരമല്ലൂർ : ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെ.എൽ.സി.എ എരമല്ലൂർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കീഴടങ്ങുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല. വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സത്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങളാരും ശത്രു രാജ്യത്തുനിന്ന് കുടിയേറിയവരല്ല. ഈ രാജ്യത്തിൻ്റെ അവകാശികളാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കന്യാസ്ത്രീമാർക്കെതിരെ നിർബന്ധിച്ച് മൊഴിനൽകാൻ പ്രേരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ആവശ്യപ്പെട്ടു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡണ്ട് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാളിയേക്കൽ, രൂപത സെക്രട്ടറി ജെസി കണ്ടനാംപാമ്പിൽ സെബാസ്റ്റ്യൻ മംഗലത്ത്, സോണി പവേലിൽ, റോയ് മാടമ്പിൽ, നൈജിൽ അണ്ടിശ്ശേരി ,ജിനു കിഴക്കേകണ്ണാട്ട് എന്നിവർ പ്രസംഗിച്ചു
കോഴിക്കോട്: ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന സംഭവമായിട്ടുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെ കാണുന്നത്. അവർക്കു നേരെ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. ജാമ്യ അപേക്ഷ തള്ളപ്പെട്ട ഈ സാഹചര്യത്തിൽ അവരെ വിട്ടയക്കുവാനും കേസ് പിൻവലിക്കുവാനും സത്യര നടപടികൾ ഉണ്ടാകണമെന്ന് അറിയിച്ചുകൊണ്ട് കോഴിക്കോട് അതിരൂപതയിലെ വിവിധ സംഘടനകളും ഇടവകകളും ഈ സംഭവത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നു. ജൂലൈ 30 ബുധനാഴ്ച അറസ്റ്റിലായ രണ്ട് സിസ്റ്റേഴ്സിന് വേണ്ടി പ്രേത്യേകം പ്രാർത്ഥന നടത്തണമെന്നും അതിരൂപതയിലെ സംഘടനകൾ ഈ അതിക്രമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും അറിയിക്കുന്നു
അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ നിർമിക്കപ്പെട്ട സിനിമകളാണ് യൂട്യൂബ് ചാനലിലൂടെ പേ-പെർ-വ്യൂ (കാണുന്ന കണ്ടെന്റുകൾക് മാത്രം പണം നൽകുന്നത്) രീതിയിൽ കാണാനാവുക.
ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ പ്രതിപക്ഷ എംപിമാർ സന്ദർശിച്ചു. ബജ്റംഗ്‌ദൾ പ്രവർത്തകർ വളരെ മോശമായ രീതിയിലാണ് തങ്ങളെ നേരിട്ടതെന്ന് കന്യാസ്ത്രീകൾ പറഞ്ഞതായി എംപിമാർ സന്ദർശനത്തിന് ശേഷം പറഞ്ഞു.
കിഴക്കൻ കോംഗോയിലെ ഒരു കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള വിമതർ ക്രൂരമായ ആക്രമണം നടത്തി
സമകാലിക ലോകം ചെലുത്താനുദ്ദേശിക്കുന്ന സ്വാധീനത്തെ ഊട്ടിവളർത്തുന്ന ലക്ഷ്യം എന്തെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ജൂബിലി നമ്മെ ക്ഷണിക്കുന്നുവെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗത്തിൻറെ (ഡികാസ്റ്റെറി) പ്രോ-പ്രീഫെക്ട് കർദ്ദിനാൾ ലൂയിസ് അന്തോണിയൊ തഗ്ലേ.
പുനലൂർ രൂപതയിലെ വൈദികർക്കും സന്യസ്തർക്കും ആയി പോക്സോ കേസുകളെയും ആക്‌സിഡന്റൽ ക്ലൈം നടപടിക്രമങ്ങളെ കുറിച്ചും അവബോധന സെമിനാർ നടത്തപ്പെട്ടു.
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ. ജാമ്യം നൽകാതെ കാര്യങ്ങൾ ഇത്രയും നീട്ടിക്കൊണ്ട് പോകേണ്ട സാഹചര്യം ഇല്ല. കന്യാസ്ത്രീമാർ നിരപരാധികളാണെന്നും സിബിസിഐ പ്രതികരിച്ചു. ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെയാണ് സിബിസിഐയുടെ പ്രതികരണം.കന്യാസ്ത്രീമാരുടെ അറസ്റ്റിൽ നാളെ സെഷൻസ് കോടതിയിൽ ജാമ്യ അപേക്ഷ നൽകുമെന്ന് സിബിസിഐ അറിയിച്ചു. സെഷൻ സ്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ അറിയിച്ചു.
ന്യൂഡൽഹി: മതപരിവത്തന ശ്രമമവും മനുഷ്യക്കടത്തും എന്ന കള്ളക്കേസെടുത്ത് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കും. സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ. നാരായൻപുർ ജില്ലയിൽ താമസക്കാരായ മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു പെൺകുട്ടികൾ . റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.പെൺകുട്ടികൾ തങ്ങളെ ആരും മതം മാറ്റിയില്ല ഇന്ന് മാധ്യങ്ങളോട് പറഞ്ഞു . കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോവുകയാണെന്ന് പെൺകുട്ടികൾ പറഞ്ഞു.തങ്ങൾ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നു. മൂവരുടെയും…
മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസിനെയും അന്വേഷണ ഏജൻസികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
