- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഇന്നലെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു . മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലാസ് വേഗസ് സ്വദേശിയായ ഷാന്‍ തമുറയാണ് അക്രമി . നാഷണല്‍ ഫുട്ബോള്‍ ലീഗിൻ്റെ ഓഫീസും ബ്ലാക്ക്‌സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന 44 നിലയുളള മാൻഹാട്ടണിലെ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പ് . ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം ആറരയ്ക്കായിരുന്നു വെടിവെപ്പുണ്ടായത്. ഇയാള്‍ തോക്കുമായി ബഹുനില കെട്ടിടത്തിലേയ്ക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
കൊച്ചി : ഛത്തീസ്‌ഗഡിൽ മതപരിവർത്തന കുറ്റം ആരോപിച്ചു അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മക്കുലേറ്റ് സഭാഗങ്ങളായ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്ത നടപടികൾ ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) അപലപിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്ത് ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടയും മതസ്വാതത്ര്യത്തിന്റേയും ജീവിതക്രമത്തിന്റെയും നേരെയുള്ള നഗ്നമായ ലംഘനമാണ്. നമ്മുടെ രാജ്യത്തു വിദ്യാഭാസരംഗത്തും ആതുരശുശ്രുഷരംഗത്തും മഹത്തായ സേവനങ്ങൾ നിസ്വാർത്ഥതയോടെ നിസ്ഥൂലമായി നൽകികൊണ്ടിരിക്കുന്ന കൈസ്തവ മിഷണറിമാർക്കും സന്യസ്തർക്കും നേരെയുള്ള അതിക്രമണങ്ങൾ പ്രതിഷേധാർഹവും വേദനാജനകവുമാണ്. മാത്രമല്ല, ഇത് അന്തർദേശീയ രംഗത്ത് ഭാരതത്തിന് അവമതി ഉണ്ടാ ക്കുന്നതുമാണ്.അതിനാൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഉടൻ ഇതിൽ ഇടപെടൽ നടത്തി പ്രസ്തുത കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും സി. എസ്. എസ്. ഹൈക്കമ്മാൻന്റും ദേശീയ സമിതിയും ആവശ്യപ്പെട്ടു. കൊച്ചിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിൽ ചെയർമാൻപി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി…
കൊച്ചി : മലയാളി എഴുത്തുകാരൻ അഭിലാഷ് ഫ്രേസറുടെ ‘ദ ബാലഡ് ഓഫ് ദ യൂണിവേഴ്സ്’ എന്ന നോവൽ ലെഗസി ഓഫ് ലിറ്ററേച്ചർ പുരസ്കാരത്തിന് അർഹമായി. ദേശീയ വാർത്താ വിനോദ മാധ്യമമായ ദ ലിറ്ററേച്ചർ ടൈംസ് ദേശീയ തലത്തിൽ പ്രസിദ്ധീകൃതമായ മികച്ച കൃതികൾക്ക് നൽകുന്ന പുരസ്കാരമാണിത്. ബെസ്റ്റ് ലിറ്റററി ഫിക്ഷൻ വിഭാഗത്തിലാണ് അഭിലാഷിന്റെ ബാലഡ് ഓഫ് ദ യൂണിവേഴ്സ് പുരസ്കാരം നേടിയത്. ഇന്ത്യാ-ഗ്രീക്ക് പ്രസാധകരായ റൈറ്റേഴ്സ് ഇന്റർനാഷണൽ എഡിഷൻ പ്രസിദ്ധീകരിച്ച ഈ നോവൽ പ്രമേയത്തിലെ അസാധാരണത്വം, രചനയുടെ കാവ്യഭംഗി, താത്വികമായ ഗഹനത എന്നിവയുടെ ഇതിനകം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വർഷം നോർത്ത് അമേരിക്കയിൽ നിന്ന് കാത്തലിക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡും പനോരമ ഇന്റർനാഷണൽ ലിറ്ററേച്ചർ പുരസ്കാരവും അഭിലാഷ് നേടിയിരുന്നു.
കൊച്ചി: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത നടപടി ഭരണഘടന വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. കേസ് ബലപ്പെടുത്താനാണ് നിർബന്ധിത മതപരിവർത്തനം എന്ന കുറ്റം ഏറെ വൈകി കൂട്ടിച്ചേർത്തത്. അക്രമത്തെ ന്യായീകരിച്ച് സംസ്ഥാനത്തെ മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കന്യാസ്ത്രീകളെ അവരുടെ സഭാവസ്ത്രത്തിൽ കണ്ടതിന് വിറളി പൂണ്ട് കടുത്ത അസഹിഷ്ണുതയോടെ കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ അടച്ചത് രാജ്യത്തിന്റെ ഐക്യത്തിനും സഹിഷ്ണുതയ്ക്കും മതനിരപേക്ഷ നിലപാടിനുമേറ്റ തീരാ കളങ്കമാണ്. എല്ലാവർക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങൾക്കും സേവന സന്നദ്ധരായ കന്യാസ്ത്രീകൾക്കും ലഭിക്കണം. എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം എന്ന് നിരന്തരം പ്രാഘോഷിക്കുന്ന കേന്ദ്ര സർക്കാർ സത്വരമായി ഇടപ്പെട്ട് നിരപരാധികളായ കന്യാസ്ത്രികളെ മോചിപ്പിക്കുകയും അക്രമികളെയും നിയമ വിരുദ്ധ പ്രവർത്തകരെയും ഉടൻ അറസ്റ്റ് ചെയ്തു മാതൃകപരമായി ശിക്ഷിക്കുകയും വേണം. ക്രൈസ്തവർക്കെതിരെ, പ്രത്യേകിച്ച് വൈദികർക്കും സന്ന്യസ്ഥർക്കും എതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. നിയമ വാഴ്ച…
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീളോട് അതിക്രമം കാണിച്ച സംഘടനയുടെ പേര് പറയാൻ ഭയമില്ലെന്നും രാജ്യവിരുദ്ധരും ഭരണഘടനാ വിരുദ്ധരും എന്ന് ഉപയോഗിക്കാനാണ് താല്പര്യമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ). ആദ്യം മനുഷ്യകടത്തിന് മാത്രമാണ് കേസെടുത്തതെന്നും നിർബന്ധിത മതപരിവർത്തനം ചുമത്തിയിരുന്നില്ലെന്നും സിബിസിഐ വ്യക്തമാക്കി . ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ആവശ്യമെങ്കിൽ ബജരംഗ് ദളിനെ പോലുളള ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ നിരോധിക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും. ബജരംഗ് ദൾ പ്രവർത്തകരാണ് അവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് .ബിജെപി പാർട്ടിയെ അല്ല ആശ്രയിക്കുന്നത്. നമ്മൾ അധികാരം ഏൽപ്പിച്ച സർക്കാരിനെയാണ്. അവരുടെ വാതിലിൽ ആണ് ഞങ്ങൾ മുട്ടുന്നത്. എഫ്ഐആറിൽ ചില ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ജാമ്യപേക്ഷ നൽകാൻ വൈകുന്നത്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ശേഷം ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും സിബിസിഐ അറിയിച്ചു.
കണ്ണൂർ: ഇന്ത്യാരാജ്യത്തിന്റെ മതേതരത്വത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു . കേരള മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടുവെന്നും ഇടപെടലകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരാണെന്നും ആർച്ച് ബിഷപ്പ് പാംപ്ലാനി പ്രതികരിച്ചു.കാസ പോലുള്ള സംഘടനകൾ പുനപ്പരിശോധന നടത്തുമെന്ന് കരുതുന്നു. ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
കൊച്ചി: ഛത്തീസ്ഗഡ് സംസ്ഥാനത്തിലെ ക്രൈസ്തവ സന്യാസിനിമാരായ സി. വന്ദന ഫ്രാൻസിസും , സി. പ്രീതി മേരിയും മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായതിനെതിതിരെ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തുന്നു. അവിടെ പ്രവർത്തിച്ചിരുന്ന സന്യാസിനിമാർ സമൂഹസേവനത്തിനായി നിയമപരമായി തന്നെ അർഹരാണ് എന്ന് വ്യക്തമാണ്. മതപരമായ തെളിവില്ലാതെ അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങൾ ചുമത്തി, അവരെ അറസ്റ്റ് ചെയ്യുന്നത് മനുഷ്യത്വത്തെയും, മതസ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും മേൽ കയ്യേറ്റം നടത്തപ്പെടുന്നതാണ്. അപകീർത്തികരമായ ആഹ്വാനങ്ങളും നിഗമനങ്ങളും ഉയർത്തി നിയമത്തിന്റെ ചുവടു പിടിച്ച് ക്രൈസ്തവ സമൂഹത്തിനെതിരെ നടപടികൾ കൈക്കൊള്ളുന്ന നീക്കങ്ങൾ ഏറെ ഗൗരവപൂർണവും ആശങ്കാജനകവുമാണ്.. തുടർക്കഥയായി കൊണ്ടിരിക്കുന്ന ക്രൈസ്തവർക്ക് നേരെ നിരന്തരമായി നടന്നുവരുന്ന ആക്രമണങ്ങളും ബുദ്ധിമുട്ടുകളും മതപരമായ അടിച്ചമർത്തലായും, ആസൂത്രിതമായ വംശീയവും രാഷ്ട്രീയവുമായ വേട്ടയാടലായും കണക്കാക്കുന്നു. കേരളത്തിലെ മുഴുവൻ കത്തോലിക്ക യുവജനങ്ങളും ഈ അനീതിക്കെതിരെ അതിശക്തമായ പ്രതികരിച്ചാണ് മുന്നോട്ടുവരുന്നത്. മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് ഈ പ്രതിഷേധം. ക്രൈസ്തവ വിശ്വാസികളെ നിരന്തരം അക്രമിക്കുകയും, സംശയത്തിന് മാത്രം അടിസ്ഥാനമാക്കി നിയമനടപടികൾ കയ്യാളുകയും ചെയ്യുന്ന…
കൊച്ചി: ഗോശ്രീ പാലങ്ങളിലെ അതി രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ബോൾഗാട്ടി ജംഗ്ഷനിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കൊച്ചി കോർപ്പറേഷൻ മുൻ മേയർ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത പ്രസിഡൻ്റ്സി.ജെ. പോൾ അധ്യക്ഷനായിരുന്നു. ഗോശ്രീ ഒന്നാം പാലത്തിന്സമാന്തര പാലം നിർമ്മിക്കുവാനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, രാവിലെയും വൈകിട്ടും തിരക്കുള്ള സമയത്ത് കണ്ടെയ്നർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന രണ്ടാം പാലം തുറക്കുന്നതിനുള്ള അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഷെറി ജെ തോമസ്,അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ,എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോസ് മാർട്ടിൻ, അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കൂഞ്ഞ, ബാബു ആൻ്റണി, എം.എൻ ജോസഫ്, മേരി ജോർജ്, സെക്രട്ടറിമാരായ സിബി ജോയ്, വിൻസ്…
മട്ടാഞ്ചേരി: കെ.എൽ.സി.എ ജീവമാതാ മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്-2 പരീക്ഷകളിൽ വിജയിച്ച ഇടവകയിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. അനുമോദന ചടങ്ങ് കൊച്ചി തഹൽസിദാർ ആന്റണി ജോസഫ് ഹർട്ടിസ് ഉത്‌ഘാടനം ചെയ്‌തു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡന്റ് ലിനു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി മോൺ. ആന്റണി തച്ചാറ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സജു പുന്നക്കാട്ടുശ്ശേരി ആമുഖ പ്രസംഗം നടത്തി. കെ.എൽ.സി.എ കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, ഇടവക സഹവികാരി ഫാ. ഷാർവിൻ സേവ്യർ, ഫോർട്ട്കൊച്ചി മേഖല സെക്രട്ടറി മെൽവിൻ ജോസഫ്, മേഖല വൈസ് പ്രസിഡന്റ് കെ.പി സേവ്യർ, യൂണിറ്റ് സെക്രട്ടറി നീതു ഷൈജു, ഭാരവാഹികളായ കെ.ജി നെൽസൺ തുടങ്ങിയവർ സംസാരിച്ചു. കെ.പി ആന്റണി, ബെൻസിഗർ മണപ്പുറത്ത്, ജിനി ജോഷി, ജോഷി മാളിയാംവീട്ടിൽ, മീന ആന്റണി, ഡിക്സൺ കൂട്ടുങ്കൽ, ലിജി പുന്നക്കൽ, ഷെറിൻ ഷൈലൻ, ഷൈജു കല്ലറക്കപ്പറമ്പിൽ, ജെയിംസ് കെ.എഫ്, ഡേവിസ് മാത്യു,…
കൊടുങ്ങല്ലൂർ : മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതും എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കന്യാസ്ത്രീകൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകൾ നൽകിയ സന്യാസ സമൂഹമാണ് ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്. നിസ്വാർത്ഥ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനർനിർമ്മിതിക്കും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവർ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരായത് നിയമവാഴ്ച തകർന്നതിന്റെയും നിയമ സംവിധാനങ്ങൾ പക്ഷപാതപരമായി മാറുന്നതിന്റെയും തെളിവാണ് എന്ന് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്കും വൈദികർക്കും സന്യസ്ർക്കുമെതിരെ ഈ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഇപ്രകാരം ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
