- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
പക്ഷം / ബിജോ സില്‍വേരി കായിക രംഗത്ത് സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് ഇല്ലാതെ പെരുമാറിയ സംഭവങ്ങളും കളിക്കളത്തില്‍ ഭരണാധികാരികള്‍ ഇടപെട്ട സംഭവങ്ങളും ധാരാളമുണ്ട്. അതില്‍ ഏറ്റവും അവസാനത്തേതാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യാ-പാക്കിസ്ഥാന് മത്സരങ്ങള്‍. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കുന്ന സംഭവം എങ്ങും കേട്ടുകേള്‍വിയില്ലാത്തതാണ്. കലാശക്കളിയില്‍ പാക്കിസ്ഥാനെ 5 വിക്കറ്റുകള്‍ക്കു പരാജയപ്പെടുത്തിയ ഇന്ത്യ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാനായ മൊഹ്സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാനും പാക്കിസ്ഥാന് മന്ത്രിയുമാണ് മൊഹ്സിന്‍ നഖ് വി. ഇതോടെ നഖ് വി ട്രോഫിയും മെഡലുകളുമായി കളിക്കളത്തില്‍ നിന്നു പോകുകയായിരുന്നു. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ചാമ്പ്യന്മാരായത്. പാക്കിസ്ഥാനാകട്ടെ 3 മത്സരങ്ങള്‍ തോറ്റ ടീമാണ്. ജയിച്ച ടീമിന് ട്രോഫി കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റ ടീമിന്റെ ബോര്‍ഡ് ചെയര്മാന് ട്രോഫി കൊണ്ടു പോകുകയും ചെയ്തു.ടൂര്‍ണമെന്റില്‍ വിജയപരാജയങ്ങള്ക്കുമപ്പുറത്ത് ഏറ്റവും ചൂടേറിയ വിഭവമായിരുന്നു ഏഷ്യാ കപ്പിലെ…
എഡിറ്റോറിയൽ / ജെക്കോബി വിശദമായ പദ്ധതിരേഖ പുറത്തുവിടാതെയും സമഗ്രമായ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി ആഘാതപഠനങ്ങള്‍ നടത്താതെയും കടലോര നിയമസഭാ നിയോജകമണ്ഡലം കണക്കാക്കി സ്ട്രെച്ച് സ്ട്രെച്ചായി ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരദേശ ഹൈവേ പദ്ധതിയില്‍, എറണാകുളം ജില്ലയിലെ വൈപ്പിന്‍-മുനമ്പം ഭാഗത്ത് 26 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികളും വസ്തുവിന്റെ മൂല്യനിര്‍ണയവും ഈമാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കിയിരിക്കുന്നു. പദ്ധതി നടപ്പാക്കേണ്ട ഒന്‍പതു തീരദേശ ജില്ലകളില്‍ പലയിടത്തും കടലേറ്റവും തീരശോഷണവും അതിരൂക്ഷമായ മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇട്ട പിങ്ക് അതിര്‍ത്തിക്കല്ലുകള്‍ കടലെടുത്തുപോയിരിക്കെ, പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ചില പ്രത്യേക സ്ട്രെച്ചുകളില്‍ ഖണ്ഡംഖണ്ഡമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം കേരളസമൂഹം വിശകലനം ചെയ്യേണ്ടതുണ്ട്.മത്സ്യത്തൊഴിലാളികളെ പരമ്പരാഗത തൊഴിലിടങ്ങളില്‍ നിന്നു വ്യാപകമായി കുടിയൊഴിപ്പിക്കുകയും കനത്ത പാരിസ്ഥിതിക നാശത്തിനു വഴിതെളിക്കുകയും ചെയ്യുന്ന തീരദേശ ഹൈവേ പദ്ധതിയില്‍ നിന്നു പിന്മാറണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷവും തീരദേശത്തെ ജനസമൂഹങ്ങളും ആവശ്യപ്പെട്ടിരുന്നു. പിണറായി സര്‍ക്കാര്‍ എന്തുവന്നാലും നടപ്പാക്കുമെന്ന് കട്ടായം പറഞ്ഞിരുന്ന കെ-റെയില്‍…
ഫാ.ബെൻസി കണ്ടനാട്ടിന് എംജി യൂണിവേഴ്സിറ്റി എം.എ സോഷ്യോളജിയിൽ രണ്ടാം റാങ്ക്.
ഗുവാഹത്തി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. സ്കോർ: ഇന്ത്യ 269/8, ശ്രീലങ്ക 211 (45.4). മഴ മൂലം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസാണെടുത്തത്. 211 റൺസ് എടുക്കുന്നതിനിടെ ലങ്കയുടെ എല്ലാവരും പുറത്തായി. 43 റൺസ് നേടിയ ചമാരി അട്ടപ്പട്ടുവാണ് ടോപ് സ്കോറർ. ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 103 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ നട്ടെല്ല്. ലങ്കയ്ക്കു വേണ്ടി ഇനോക രണവീര നാലും ഉദേശിക പ്രബോധനി രണ്ടു വിക്കറ്റും വീഴ്ത്തി. 53 റൺസും മൂന്ന് വിക്കറ്റും വീഴ്ത്തിയ ദീപ്തി ശര്‍മയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഓടയിൽ കുരുങ്ങിയ തൊഴിലാളികൾ മരിച്ചു .ഓട വൃത്തിയാക്കുന്നതിനിടയിലാണ് മൂന്ന് തൊഴിലാളികൾ ഓടയ്ക്കുള്ളിൽ കുടുങ്ങിയത്. തമിഴ്നാട് സ്വദേശികൾക്കാണ് ഓടയ്ക്കുള്ളിൽ ജീനാണ് നഷ്ടമായത് . തുടർന്ന് അഗ്നിശമന സേന നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. ആദ്യം ഓടയിൽ ഇറങ്ങിയയാളെ കാണാതായതോടെ മറ്റ് രണ്ട് പേർ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. മൂവരെയും കാണാതായതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സിനിമ / പ്രൊഫ.ഷാജി ജോസഫ് പ്രശസ്ത ഇറാന് സംവിധായകനായ മൊഹ്സെന്‍ മഖ്മല്‍ബഫിന്റെ ‘ദി സൈക്ലിസ്റ്റ്’ എന്ന സിനിമ ഹൃദയസ്പര്‍ശിയായ ഒന്നാണ്. സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചുപറയുന്ന ഇറാനിയന്‍ സിനിമകളില്‍ ഇത് മുന്‍പന്തിയില്‍ ആണ്.ചൂഷണം, സഹിഷ്ണുത, ദരിദ്രരുടെ ജീവിത ക്ലേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചയാണിത്. കുടിയേറ്റം,ദാരിദ്ര്യം, അസാധ്യമായ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ മനുഷ്യന്റെ പ്രതിരോധശേഷി എന്നിവയെ പ്രമേയമാക്കുന്ന ഈ ചിത്രം 1980 കളുടെ അവസാനത്തിലെ ഇറാനിലെ സാമൂഹിക മനഃസാക്ഷിയെ പ്രതിഫലിപ്പിക്കുന്നു. ‘ദി സൈക്ലിസ്റ്റ്’ എന്ന ചിത്രത്തിലൂടെ, ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും ഒരു ഉപമ അദ്ദേഹം രചിക്കുന്നു, അത് ഒരേസമയം വേദനാജനകവും യഥാര്‍ത്ഥവും കാവ്യാത്മകവുമാണ്.അഫ്ഗാന് അഭയാര്‍ത്ഥിയായ നാസിമിനെയും രോഗിയായ ഭാര്യയെയും ഇളയ മകനെയും പിന്തുടരുന്നു ഈ ചിത്രം. നാസിമിന്റെ ഭാര്യക്ക് അടിയന്തര വൈദ്യചികിത്സ ആവശ്യമാണ്, എന്നാല്‍ ദരിദ്ര തൊഴിലാളിയായ അയാള്‍ക്ക് അതിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ല. നിരാശനായ അയാളെ അവസരവാദികളായ ഒരുകൂട്ടം ആളുകള്‍ ഒരു വിചിത്രമായ കരാറിലേക്ക് തള്ളിവിടുന്നു: ഏഴ് പകലും രാത്രിയും നിര്‍ത്താതെ…
കവർ സ്റ്റോറി / ജെക്കോബി വിശുദ്ധഗ്രന്ഥവായനയെയും ആരാധനക്രമത്തെയും പ്രാര്ഥനയെയും തങ്ങള്‍ പച്ചയ്ക്കു ജീവിക്കുന്ന ജീവിതവുമായി ബന്ധപ്പെടുത്തി സാധാരണക്കാര്‍ സ്വയം പുനര്‍നിര്‍വചിക്കുന്ന, ക്രൈസ്തവ സന്ദേശത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിനും സാമൂഹിക നീതിക്കുമായുള്ള രാഷ് ട്രീയ പോരാട്ടത്തിന്റെ മൂലമന്ത്രവും മുദ്രാവാക്യവുമാക്കുന്ന പാവപ്പെട്ട അല്മായരുടെ ചെറുസംഘങ്ങള്‍, വ്യവസ്ഥാപിത സഭാശ്രേണികള്ക്ക് ഗ്രഹിക്കാനാവാത്ത ഉണര്‍വിന്റെയും അഭിഷേകത്തിന്റെയും ആത്മനവീകരണത്തിന്റെയും കൂട്ടായ്മയില്‍ വളരുന്ന ലാറ്റിന്‍ അമേരിക്കയിലെ ‘കൊമ്യൂണിദാദെസ് എക്ളേസിയാലെസ് ദെ ബാസെ’ എന്ന അടിസ്ഥാന ക്രൈസ്തവ സഭാ സമൂഹങ്ങളില്‍ വരാപ്പുഴ അതിരൂപതയിലെ പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകയില്‍ നിന്നുള്ള ഫാ. വര്‍ഗീസ് എടത്തില്‍ ആകൃഷ്ടനായത് ബാംഗളൂരിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ തത്ത്വശാസ്ത്രത്തിനും ദൈവശാസ്ത്രത്തിനുമായുള്ള പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാനോന്‍ നിയമത്തില്‍ മാസ്റ്റേഴ്സ് പഠനകാലത്താണ്. ഫാ. വര്‍ഗീസ് എടത്തില്‍ സ്പെയിനിലെ അലികാന്തെ രൂപതയിലെ തന്റെ ഇടവകജനങ്ങളുടെ പ്രതിനിധികളോടൊപ്പം. ഭൂമുഖത്തെ ഏറ്റവും പുഷ്കലമായ, തീക്ഷ്ണതയേറിയ ക്രൈസ്തവസാക്ഷ്യത്തിന്റെ അരുളും പൊരുളും നേരിട്ട് അനുഭവിക്കാനും വീണ്ടെടുപ്പിന്റെ സുവിശേഷ വിപ്ലവത്തില്‍ പങ്കുചേരാനുമുള്ള ആഗ്രഹം അദമ്യമായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ പ്രേഷിതദൗത്യത്തിനുള്ള സാധ്യതകള്‍…
പുരാണം / ജെയിംസ് അഗസ്റ്റിന് അന്ധനു കാഴ്ച്ച നല്കിയ വചനമേസന്തതമരുളുക ഒരു വചനംമാരകമാമെന്റെ ആത്മാവിനന്ധതദൂരെയകറ്റി നീ സുഖമാക്കൂനിന്‍മധുവാണികള്‍ കേള്‍ക്കുവാനായെന്റെബധിരത സദയം നീക്കുക നീതാവക കരുണകള്‍ പാടുവാനായെന്റെനാവിന്റെ കുരുക്കുകള്‍ അഴിക്കുക നീപാപത്തിന്‍ ഘോരമാം ഭാരത്തില്‍ അമരുംലോകത്തിന്‍ അഭയം നിന് വചനമല്ലോനിത്യപിതാവിന്റ സ്നേഹത്തിന് വചനമേനിത്യവും നീയെന്നെ വിളിക്കേണമേ… നമ്മുടെ ദിവ്യബലികളില്‍ സുവിശേഷഗീതമായി 1976 മുതല്‍ ആലപിച്ചു വരുന്ന ഗാനമാണിത്. ‘ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ്’ എന്ന പേരിലെ എല്‍.പി.റെക്കോര്‍ഡിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്. ഫാ.മൈക്കിള്‍ പനക്കലിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ഇ. മാനുവലാണ്. ജോളി എബ്രഹാമായിരുന്നു ഗായകന്. എല്‍.പി.റെക്കോര്‍ഡുകളില്‍ ഒരു വശത്തു പാട്ടുകള്‍ ചേര്‍ക്കുന്നതിന് 23 മിനിറ്റ് സമയം മാത്രമാണ് ലഭിക്കുക. അത് കൊണ്ട് പാട്ടുകളുടെ ദൈര്‍ഘ്യം കുറവായിരിക്കും. ഈ ഗാനം മൂന്നു മിനിറ്റു പതിനേഴു സെക്കന്റില്‍ തീരും. ഫാ.മൈക്കിള്‍ പനക്കൽ വരാപ്പുഴ അതിരൂപതയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്റെയും സി.എ.സി.യുടെയും അമരക്കാരനായിരുന്നു ഫാ.മൈക്കിള്‍ പനക്കല്‍. നല്ലൊരു ചിത്രകാരനുമായിരുന്നു അദ്ദേഹം. തീര്‍ഥാടനകേന്ദ്രമായ മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയത്തില്‍ ഫാ.മൈക്കിള്‍…
പുസ്തകം / ഗീത വിന്‍സെന്റ് സാബു പുളിക്കത്തറയുടെ ‘നിലാവു കാണുന്ന പെണ്‍കുട്ടി’യെ വായിക്കുമ്പോള്‍ ചെറിയ കഥകളുടെ ഒരു ചെറുകഥാ സമാഹാരം എന്നതിനപ്പുറം ആസ്വാദനത്തിന്റെ ഒരു വലിയ ലോകം എന്നുവേണം അതിനെ വിശേഷിപ്പിക്കാന്‍. സാബു സൃഷ്ടിക്കുന്ന മായിക ലോകം ഓരോ കഥകളിലും ഭ്രമാത്മകമായ ഒരു ‘മാക്കൊണ്ട’ എന്ന പോലെ ( ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വെസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ സൃഷ്ടിച്ച സാങ്കല്പിക ഭൂമി ) തുരുത്തിനെ ഒരേസമയം പ്രാചീനവല്‍ക്കരിക്കുകയും സമകാലീന കഥാപരിസരങ്ങളില്‍ തളച്ചിടുകയും ചെയ്യുന്നു. സാഹിത്യകാരന് പലപ്പോഴും ചരിത്രകാരന് കൂടിയായി മാറുന്നു. താന്‍ ജീവിക്കുന്ന കാലം, ദേശം അതിന്റെ ചരിത്രം എന്നിവ എഴുത്തുകാരന്റെ രചനകളിലും കടന്നുകൂടാറുണ്ട്. ‘…. പണ്ടാറടങ്ങ്യ വെള്ളപ്പൊക്കത്തില്‍ പൊന്തിവന്ന കരാണെടാ സന്ത്യാവേ ഇത്. ആ കരേല് പുല്ലു മൊളച്ച് കാടായി. ആ കാട്ടിലോട്ട്, പുഴുക്കളെപ്പോലെ എങ്ങാണ്ടുന്നും ഞൊളച്ച് വന്നതാണ് ഇവടത്തെ ആദ്യത്തെ മനുഷ്യന്മാര്…..’ ‘ഇരുട്ടുകുത്തി’ എന്ന കഥയില്‍ കൊച്ചൂള ചേട്ടന്റെ സംഭാഷണത്തിലൂടെ തുരുത്തിന്റെ വംശാവലിയുടെ ചരിത്രം തുരുത്തിന്റെ വാമൊഴിയില്‍ സാബു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
