- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർ ബാത്തിസ്ത്ത പിസ്സബാല്ലയും ഇറ്റലിയിലെ മെത്രാൻസമിതി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ജ്യുസേപ്പേ ബത്തൂരിയും
ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമൻ പാപ്പാ (@VaticanNews)
തിരുവനന്തപുരം: കേരളത്തിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് . 2024-25 സാമ്പത്തിക വർഷത്തിൽ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളിൽ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു.പൂന ഇൻറലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിനെ അറിയിച്ചെങ്കിലും ഈ രജിസ്ട്രേഷനുകൾ റദ്ദു ചെയ്യുക മാത്രമാണ് സർക്കാർ ആകെ ചെയ്തത്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണം- സതീശൻ ആവശ്യപ്പെട്ടു .
വാഷിംഗ്ടൺ: പ്രതിഷേധങ്ങൾക്കിടെ യുഎസിൽ ഷട്ട്ഡൗൺ നിലവിൽ വന്നു.സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്ന് വിശേഷിപ്പിക്കുന്നത്. 1981 ന് ശേഷം പതിനഞ്ചാം ഷട്ട്ഡൗണിലേക്കാണ് അമേരിക്ക നീങ്ങുന്നത്. 2018-19 ഷട്ട്ഡൗണിൽ 35 ദിവസത്തെ ഭരണസ്തംഭനമുണ്ടായിരുന്നു. ഇനിമുതൽ അത്യാവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക . നേരത്തേ യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തമ്മിൽ ധാരണയിൽ എത്തിയില്ല. ഇതിന് ശേഷം ചർച്ചകൾ നടന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം സെനറ്റിൽ ഒരു താത്ക്കാലിക ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റുകളുടെ പിന്തുണ ഇതിനും കിട്ടിയില്ല . ഇതോടെ ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു .
വേളാങ്കണ്ണി : ഇന്ത്യയിലുടനീളമുള്ള 132 രൂപതകളെ പ്രതിനിധീകരിക്കുന്ന 1400 വനിതാ നേതാക്കൾ 2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ വേളാങ്കണ്ണിയിലെ ഔവർ ലേഡി ബസിലിക്കയിൽ സ്ത്രീകളുടെ ജൂബിലി ആഘോഷിക്കുന്നതിനായി ഒത്തുകൂടി. ആത്മീയ നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രാധാന്യം ഉത്‌ഘോഷിച്ചുകൊണ്ട് സിസിബിഐ വനിതാ കമ്മീഷൻ ആണ് ഈ പരിപാടി സംഘടിപ്പിച്ചത്. ആരാധനക്രമപരമായ ആഘോഷം, ദൈവശാസ്ത്രപരമായ പ്രതിഫലനം, സമൂഹ സംഭാഷണം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ദിവസത്തെ കൂട്ടായ്മ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കാലിസ്റ്റും ബിഷപ്പ് കിഷോർ കുമാർ കുജൂരും വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചു, സഭയുടെ ദൗത്യത്തിൽ സ്ത്രീകളുടെ സുപ്രധാന പങ്കിലേക്ക് ശ്രദ്ധ ക്ഷണിച്ചു . ബിഷപ്പ് ജെയിംസ് ശേക്കറും ഫാ. അലക്സാണ്ടറും റിസോഴ്‌സ് പേഴ്സൺമാരായി . പാസ്റ്ററൽ നേതൃത്വത്തെയും ലിംഗസമത്വത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകി.മുഖ്യപ്രഭാഷണം നടത്തിയത് റവ. ഡോ. സ്റ്റീഫൻ ആലത്തറ ആയിരുന്നു. സഭയുടെയും സമൂഹത്തിന്റെയും ജീവിതത്തിൽ സ്ത്രീകളുടെ സാക്ഷ്യത്തിന്റെ പരിവർത്തന ശക്തി അദ്ദേഹം…
സമീപ നാളുകളിലായി നൈജീരിയയുടെ മധ്യഭാഗത്തും വടക്കൻ പ്രദേശങ്ങളിലും കിഴക്കൻ കോംഗോയിലും നൂറുകണക്കിന് ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതിനെ ഓർക്കുന്നു.
ലിയൊ പതിനാലാമൻ പാപ്പാ, ബഹറൈൻറെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമൻ ബിൻ ഹമദ് അൽ ഖലീഫയെ വത്തിക്കാനിൽ സ്വീകരിക്കുന്നു, 29/09/25 (@VATICAN MEDIA)
യോഗത്തിൽ ഫാദർ വില്യം നെല്ലിക്കൽ, ഐ.എം. ആൻ്റണി, റോയ് പാളയത്തിൽ, റോയ് ഡിക്കുഞ്ഞ, വിൻസ് പെരിഞ്ചേരി, അഡ്വ. കെ.എസ്. ജിജോ, ഡോ. സൈമൺ കൂമ്പേൽ, ഷാജി കാട്ടിത്തറ, പോൾ ഇറ്റിപ്പറ്റ, ലീലാമ്മ ആൽബർട്ട് എന്നിവർ സംസാരിച്ചു
കൃപയിലേക്കൊരു തിരിച്ചുവരവ് / ഡോ. സോളമന്‍ എ. ജോസഫ് നെഞ്ചുവേദന കാരണമാണ് 30 വയസ്സോളം പ്രായമുള്ള ആ യുവാവ് ആദ്യമായി ഒപിയില്‍ വരുന്നത്. അറ്റാക്കാകുമോ എന്ന ഭയം നിമിത്തം നന്നേ വിറച്ചിരുന്നു. എന്നാല്‍ ഇസിജിയില്‍ അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ഇഞ്ചക്ഷന്‍ എടുത്തപ്പോള്‍ തന്നെ ബുദ്ധിമുട്ട് നന്നായി കുറഞ്ഞു. മരുന്നുകള്‍ കുറിക്കുന്നേരം കുറേ സംശയങ്ങള്‍ അയാള്‍ ചോദിച്ചു. ഉത്തരം കൊടുത്തിട്ടും സംശയങ്ങള്‍ തീരുന്നില്ലായിരുന്നു. അമിതമായ ഉത്കണ്ഠ നിമിത്തം അയാള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. കുറച്ചുനാളുകള്‍ക്കു ശേഷം സഹോദരിയുടെ വിട്ടുമാറാത്ത തലവേദന കാണിക്കാനായി അയാള്‍ വീണ്ടും വന്നു. തീവ്രമായ തലവേദനയും ഛര്‍ദിയുമായിരുന്നു സഹോദരിക്ക്. കുറച്ച് മാസങ്ങളായി അലട്ടുന്ന തലവേദനയും ഇടവിട്ടുള്ള തലകറക്കവും. മരുന്നുകള്‍ കഴിച്ചിട്ടും മാറ്റമുണ്ടായിരുന്നില്ല. എംആര്‍ഐ സ്‌കാനെടുക്കാനും ന്യൂറോളജി വിഭാഗത്തില്‍ കാണിക്കാനുമായി നിര്‍ദേശം കൊടുത്തുവിട്ടു.സ്‌കാന്‍ റിപ്പോര്‍ട്ട് വിശദീകരിക്കാമോ എന്നു ചോദിച്ചുകൊണ്ട് അവര്‍ വീണ്ടും വന്നു. റിപ്പോര്‍ട്ടില്‍ ട്യൂമറായിരുന്നു. തലച്ചോറില്‍ നിന്ന് സാമാന്യം വലുപ്പത്തില്‍ വളര്‍ന്നൊരു മുഴയായിരുന്നു. അടിയന്തരമായി ഓപ്പറേഷന്‍ വേണ്ടിയിരുന്നു. മെഡിക്കല്‍ കോളജ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
