കൊച്ചി : മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം
വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) റെയിൽ, റോഡ് കണക്റ്റിവിറ്റിക്കായി 2008-ൽ ഏഴ് ദ്വീപുകളിൽ നിന്ന് 316 കുടുംബങ്ങളെ നിർബന്ധിതമായി കുടിയിറക്കിയപ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പിലാക്കുന്നതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി ആവശ്യപ്പെട്ടു. ലംഘിക്കപ്പെട്ട സംസ്ഥാന വാഗ്ദാനങ്ങളുടെയും ന്യായമായ വികസന പ്രേരിത പുനരധിവാസത്തിനായുള്ള പോരാട്ടങ്ങളുടെയും പ്രതീകമായി ഇന്നും മൂലമ്പിള്ളിയിൽ നിന്നും കുടിയൊഴിക്കപ്പെട്ടവർ അനാഥത്വത്തിൽ കഴിയുകയാണെന്നും സർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി ചൂണ്ടിക്കാണിച്ചു.
ഐസിടിടി ടെർമിനലിന്റെ നിർമ്മാണത്തിന് കായൽ ദ്വീപുകളെ മുറിച്ചുകടക്കുന്ന നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ (റോഡും റെയിലും) ആവശ്യമായിരുന്നു.2008 ഫെബ്രുവരി 6-ന്, അധികാരികൾ ആദ്യത്തെ ബാച്ച് കുടുംബങ്ങളെ ബലമായി ഒഴിപ്പിച്ചു, വീടുകൾ നിഷ്കരുണം ഇടിച്ചുനിരത്തി.1894 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് കുടിയിറക്കൽ നടപടികൾ സ്വീകരിച്ചത്. വൻ തോതിലുള്ള പൊതുജന പ്രതിഷേധങ്ങൾക്കു ശേഷം, കേരള സർക്കാർ ഒടുവിൽ ഒരു പുനരധിവാസ പാക്കേജിൽ ചർച്ച നടത്തി എടുത്ത തീരുമാന പ്രകാരം കുടിയിറക്കപ്പെട്ട ഓരോ കുടുംബത്തിനും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും (വെള്ളം, വൈദ്യുതി, റോഡ്) ആറ് സെന്റ് ഭൂമി, വാസയോഗ്യമായ വീട് നൽകുന്നത് വരെ പ്രതിമാസം ₹5,000 വാടക ഉറപ്പ്, കൂടാതെ പൈലിംഗ് ജോലികൾക്ക് ₹75,000., ദുരിതബാധിത കുടുംബത്തിലെ ഓരോ അംഗത്തിനും കുറഞ്ഞത് ഒരു തൊഴിൽ വാഗ്ദാനം, എന്നിവയായിരുന്നു. എന്നാൽ മൂലമ്പിള്ളി പ്രശ്നം പതിറ്റാണ്ടുകളായി ഉദ്യോഗസ്ഥതലത്തിലെ കാലതാമസം, മാറിക്കൊണ്ടിരിക്കുന്ന സർക്കാരുകൾ, ഉദ്യോഗസ്ഥരുടെ നിസ്സംഗത എന്നിവയാൽ ഇഴഞ്ഞു നീങ്ങുന്നു.
തുതിയൂർ പോലുള്ള പ്രദേശങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നൽകിയ ഭൂമിയുടെ ഭൂരിഭാഗവും ചതുപ്പുനിലവും ചെളി നിറഞ്ഞതുമാണ്, ഇത് വീടുകൾ നിർമ്മിക്കുന്നതിന് സുരക്ഷിതമല്ലാതാക്കുന്നു. വാഗ്ദാനം ചെയ്യപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പുനരധിവാസ പ്ലോട്ടുകളുടെ മണ്ണ് നികത്തലും പലപ്പോഴും സ്തംഭിച്ചിരിക്കുന്നു. വാഗ്ദാനം ചെയ്ത പുനരധിവാസം ഒരിക്കലും അനുഭവിക്കാതെ വർഷങ്ങളായി 40-ലധികം കുടിയൊഴിപ്പിക്കപ്പെട്ടവർ മരിച്ചുകഴിഞ്ഞു. ജനക്ഷേമത്തിന് ഊന്നൽ നൽകുന്ന പുതിയ യുഡിഎഫ് സർക്കാർ മൂലമ്പിള്ളി പാക്കേജ് സമ്പൂർണമായി നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്ന് പ്രസിഡന്റ് ഡോ വിക്ടർ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
അഡ്വ ജോർജ് മെർലോ പള്ളത്ത് അവതരിപ്പിച്ച പ്രമേയം ജനറൽ സെക്രട്ടറി അഡ്വ വി എ ജെറോം മോഡറേറ്റർ ആയി ചർച്ചകൾക്ക് നേതൃത്വം നൽകി. പി എം ബെഞ്ചമിൻ, ഡേവിഡ് പറമ്പിത്തറ, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, ഡോ സൈമൺ കൂമ്പയിൽ, ജോസ് വള്ളുവശ്ശേരി എന്നിവർ പ്രസംഗിച്ചു .
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില് നിന്ന് ഡിജിറ്റല് യുഗത്തിലേക്ക്;ചരിത്രം ആവര്ത്തിക്കുമ്പോള്
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

