- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു വീട്ടമ്മയായ ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീട്ടിലെ മറ്റുള്ളവർക്ക് നിലവിൽ രോഗലക്ഷണങ്ങളില്ല. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി.
കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം ടെൽ അവീവ്: ഗാസയിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഹമാസ് കരാർ ലംഘനം നടത്തിയെന്ന് ആരോപിച്ചാണിത് . ചൊവ്വാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 46 കുട്ടികളും 20 സ്ത്രീകളുമുൾപ്പെടെ 104 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കരാർ ലംഘനമുണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.ഹമാസിൻറെ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടെന്ന് ആരോപിച്ചാണ് ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകിയത്. ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ രണ്ട് വർഷം മുമ്പ് മരിച്ച ബന്ദിയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം ഇസ്രയേൽ കരാർ ലംഘിക്കുകയാണെന്നു ഹമാസും ആരോപിച്ചു . ആക്രമണം ആരംഭിച്ച സാഹചര്യത്തിൽ ബന്ദിയുടെ മൃതദേഹം കൈമാറുന്നതു വൈകുമെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട് . അതേസമയം വെടിനിർത്തൽ കരാർ അപകടത്തിലല്ലെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് സംഭവത്തിൽ പ്രതികരിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി . മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി ഉണ്ടായിരുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കും . സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും എന്നും ‘സ്ത്രീ സുരക്ഷ’ എന്ന പേരിൽ വീട്ടമ്മമാർക്കായി പ്രതിമാസം 1000 രൂപ വെച്ച് പെൻഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീ-പ്രൈമറി ടീച്ചർമാർ, സാക്ഷരതാ പ്രവർത്തകർ എന്നിവർക്ക് പ്രതിമാസം 1000 രൂപ വീതം വർദ്ധിപ്പിക്കാൻ…
കൊടുങ്ങല്ലൂർ :ഈശ്വയുടെ ഏലിശ്വ ഗാനം പ്രകാശനം ചെയ്തു. നവം. 8 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ധന്യ മദർഏലിശ്വയുടെ ഒരു ഗാനം കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കോട്ടപ്പുറത്തുവച്ച് സി.മെർ ലിറ്റCTC ക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. മദറിൻ്റെ പാവങ്ങളോടുള്ള പക്ഷം ചേരൽ, സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ, വിദ്യാലയങ്ങളും തൊഴിലിടങ്ങളും സ്ഥാപിച്ച ‘മദർ പ്രാർത്ഥനയിൽ ശക്തി പ്രാപിച്ചിരുന്നുവെന്ന് അംബ്രോസ് പിതാവ് പറഞ്ഞു. ബൈജു ജോസഫ് താളുപ്പാടത്ത് രചന നിർവ്വഹിച്ച് ബേബി ജോൺ കലയന്താനി സംഗീതവും ഗായിക മിഥിലയും സംഗവും ആലാപനയും രാജേഷ് സബാസ്റ്റ്യൻ കോഡിനേഷനും രാജേഷ് ഓർക്കസ്ട്രേഷനും നിർവ്വഹിച്ചു. ചടങ്ങിൽ ബേബി ജോൺ കലയന്താനി, അലക്സ് താളുപ്പാടത്ത് ബേബി ജോസഫ്, രാജേഷ് സബാസ്റ്റ്യൻ ഡാലിയ ജോസഫ്,ലയ എന്നിവർ സന്നിഹിതരായിരുന്നു
കൊച്ചി : എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ഫ്രേസര്‍ രചിച്ച ‘പെണ്‍വിളക്ക്, മദര്‍ ഏലീശ്വയുടെ ജീവിതം’ എന്ന കൃതി വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. സെന്റ് സേവ്യേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രൊവിൻഷ്യാളുമായ സിസ്റ്റര്‍ പേഴ്‌സി സിടിസി ആദ്യപ്രതി ഏറ്റുവാങ്ങി. മദര്‍ ഏലീശ്വയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മനോഹരമായ കൃതി എന്നാണ് ആര്‍ച്ച്ബിഷപ്പ് കളത്തിപ്പറമ്പില്‍ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടത്.
തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തിൽ പച്ചമല ലൂർദ് മാതാ കുരിശടിയിൽ നിന്ന് ഫാത്തിമ മാതാ ദൈവാലയത്തിലേക്ക് ജപമാല റാലി നടത്തി.
ഹംഗറിയുടെ പ്രധാനമന്ത്രി, ശ്രീ. വിക്റ്റോർ ഓർബാൻ, ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി, വത്തിക്കാനിലെത്തി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമനെ സന്ദർശിച്ചു കൂടിക്കാഴ്ച്ച നടത്തി.
ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം വത്തിക്കാൻ : ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം, “പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ പരികല്പന ചെയ്യുക” എന്നർത്ഥം വരുന്ന ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ (Disegnare nuove mappe di speranza) പ്രസിദ്ധീകരിച്ചു.വിദ്യാഭ്യാസം, സുവിശേഷവത്ക്കരണത്തിന്റെ അവിഭാജ്യഘടകമാണെന്നു എടുത്തു പറയുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് (Gravissimum educationis) പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിലാണ് പുതിയ ലേഖനം. ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ മേഖലകൾ, ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണമെന്നു ലേഖനത്തിൽ വ്യക്തമാക്കുന്നു . എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം, വിദ്യാഭ്യാസത്തിൽ അറിവും അർത്ഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമ്മിപ്പിക്കുന്നുണ്ട് . ഇക്കാര്യത്തിൽ സഭ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്ന് മുഖ്യമന്ത്രി. ബിഹാര്‍ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രതികരണം.
തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനമായി . രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കുമെന്നറിയുന്നു . സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യമുയർന്നിരുന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
