- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
നെയ്യാറ്റിൻകര:പൊൻവിള മീഡിയ മിനിസ്ട്രി ലോഗോ പ്രകാശനം ചെയ്തു . രൂപത മാധ്യമ ശുശ്രൂഷ സമിതിയുടെ നിർദ്ദേശപ്രകാരം പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ദൈവാലയത്തിൽ , മാധ്യമ വിശുദ്ധൻ കാർലോ അക്യൂ റ്റീസിന്റെ തിരുനാൾ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ.രാജേഷ് എസ്. കുറിച്ചിയിൽ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ഇടവകയിലെ ഭക്ത – സംഘടനകളുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിക്ക് ഇടവക ജനങ്ങൾ സജീവമായി പങ്കു ചേർന്നു. സി. ശാന്തി, മീഡിയ മിനിസ്ട്രി സെക്രട്ടറി എ.ആർ. ജോസ്, ഇടവക പ്രതിനിധി പി.ജെ.ജപരാജ്, ട്രഷർ അജേഷ് വി.ഐ, മീഡിയ റിപ്പോട്ടർ ക്ലൈസില ക്ലമന്റ്, അംഗങ്ങളായ അഖിൽ എസ്.റ്റി, അജേഷ് എം.വി, ഷൈനി എന്നിവർ സന്നിഹിതരായിരുന്നു.
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. എസ് എ ടി യുടെ കസ്റ്റഡി അപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കസ്റ്റഡിയിൽ ലഭിച്ച ശേഷമായിരിക്കും എസ് ഐ ടി വിശദമായി ചോദ്യം ചെയ്യുക. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ച് ശബരിമലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘം ആലോചിക്കുന്നുണ്ട് . തെളിവെടുപ്പിന് ശേഷമാകും കേസിലെ പ്രതി പട്ടികയിൽ ഉള്ള മറ്റു ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനിലേക്ക് പ്രത്യേക അന്വേഷണം വ്യാപിപ്പിക്കുക .. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ദിനംപ്രതി കൂടുതൽ തെളിവുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. കോടികളുടെ ഭൂമി ഇടപാടിന്റെയും പലിശയ്ക്ക് പണം നൽകിയ തെളിവുകൾ ഉൾപ്പെടെ പ്രത്യേക അന്വേഷണം സംഘത്തിന് ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും കൂടുതൽ പരിശോധനകൾ പ്രത്യേക അന്വേഷണസംഘം നടത്തുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് നേരത്തെ…
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേള ഇന്ന് സമാപിക്കും . ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 21 നാണ് ആരഭിച്ചത്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നുണ്ട്.ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നുണ്ട്. 67 മത് കായിക മേളയിൽ എവറോളിങ്ങ് ചാമ്പ്യൻ ആകുന്ന ജില്ലയ്ക്കാണ് 117.5 പവൻ വരുന്ന സ്വർണ്ണക്കപ്പ് സമ്മാനിക്കുക. സ്കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായാണ് പുതിയ രീതിയിലുള്ള സ്വർണക്കപ്പ് വിജയികൾക്ക് സമ്മാനിക്കാൻ പോകുന്നത്.ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്റ്റേറ്റ് സിലബസിലുള്ള എൽപി, യുപി, ഹൈസ്കൂൾ, ഹയർ…
വത്തിക്കാൻ : നവംബർ മാസം ഇരുപത്തിയേഴുമുതൽ ഡിസംബർ 4 വരെ തുർക്കിയിലേക്കും, ലെബനനിലേക്കുമുള്ള ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നവും ആപ്തവാക്യവും പുറത്തുവിട്ടു. നിഖ്യ കൗൺസിലിന്റെ 1700 മത് വാർഷികത്തോടനുബന്ധിച്ചാണ് പാപ്പാ തുർക്കിയിലേക്ക് അപ്പസ്തോലികസന്ദർശനം നടത്തുന്നത്. ഏഷ്യയെയും, യൂറോപ്പിനെയും തമ്മിൽ കൂട്ടിയോജിപ്പിക്കുന്നതും, മനുഷ്യരെയും , ദൈവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലവും പ്രതിനിധീകരിക്കുന്ന, ഡാർഡനെല്ലസ് പാലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വൃത്തമാണ് ഔദ്യോഗിക ചിഹ്നം. പാലത്തിനടിയിൽ, തിരമാലകൾ സ്നാന ജലത്തെയും ഇസ്നിക് തടാകത്തെയും എടുത്തു കാണിക്കുന്നു. വലതുവശത്ത് ജൂബിലി 2025 ന്റെ കുരിശും, മുകളിൽ ഇടതുവശത്ത് മൂന്ന് ഇഴചേർന്ന വളയങ്ങൾ പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. “ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു സ്നാനം” എന്ന എഫേസൂസിലെ സഭയ്‌ക്കെഴുതപ്പെട്ട ലേഖനത്തിലെ വചനങ്ങളാണ് ആപ്തവാക്യം . ചിഹ്നത്തിലെ വൃത്തം ദൈവത്തിന്റെ ഏകത്വത്തെയും, പാലം ആളുകളെ ഒന്നിപ്പിക്കുന്ന ഒരു വിശ്വാസത്തെയും, തിരമാലകൾ ദൈവമക്കൾക്ക് പുതിയ ജീവൻ നൽകുന്ന സ്നാനത്തെയും പ്രതീകപ്പെടുത്തുന്നു. കിഴക്കും പടിഞ്ഞാറും തമ്മിൽ സാഹോദര്യവും…
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ നടക്കും . ഇതിന്റെ ഭാഗമായി താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണി മുതൽ അഞ്ചുമണി വരെയാണ് മോക്ക് എക്‌സർസൈസ്.ഈ നേരത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങൾ സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ യാത്രക്കാർ ഇക്കാര്യങ്ങൾ കണക്കാക്കി തങ്ങളുടെ യാത്രകൾ ക്രമീകരിക്കണമെന്നും മോക്ക് ഡ്രിൽ വേളയിൽ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതർ അഭ്യർഥിച്ചിട്ടുണ്ട് .
തൃശൂര്‍: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. സിബിഎസ്‍സി, ഐസിഎസ്‍സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നറിയുന്നു.
കോഴിക്കോട്: പിഎം ശ്രീ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച യുഡിഎഫിന്റെ വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സര്‍ക്കാള്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ പങ്കാളികളായതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്ക് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ച് അക്രമസക്തമായിരുന്നു.
കോട്ടപ്പുറം: കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതിയുടെയും കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 76-മത് “പുഴ നിലാവ്” കോട്ടപ്പുറം മുസരീസ് ആംഫി തിയേറ്ററിൽ നടന്നു . ലഹരി എന്ന അടിമത്വം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പരിപാടി . ആറ്റിക് ഡുവോയുടെ ഗാനങ്ങളുടെ അകമ്പടിയോടെ നടന്ന ഈ അനൗപചാരിക ബോധവൽക്കരണ പരിപാടി പ്രേക്ഷകർക്ക് മനോഹരമായൊരു സംഗീതാനുഭവമായി. കോട്ടപ്പുറം രൂപത വിദ്യാഭ്യാസ സമിതി ഡയറക്ടർ ഫാ. ബെന്നി ചിറമ്മേൽ എസ്.ജെ നയിച്ച പ്രാർത്ഥനാഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ കോർ കമ്മിറ്റി അംഗം പോളി ജോർജ് എം ആമുഖം അവതരിപ്പിച്ചു. കോട്ടപ്പുറം ടൂറിസം ഡെവലപ്മെന്റ് പ്രതിനിധി രഞ്ജിത്ത് കെ.യു സ്വാഗതം ആശംസിച്ചു. ‘ലഹരി എന്ന അടിമത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി കൗൺസിലിംഗ് സൈക്കോളജിസ്റ്റ് വിൽജോ വിൽസൺ ബോധവൽക്കരണ സെമിനാർ നടത്തി. സെമിനാറിനോട് അനുബന്ധിച്ച് നടന്ന പൊതു ചർച്ചയിലും ചോദ്യോത്തരവേളയിലും കോട്ടപ്പുറം രൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജെസ്സി ജെയിംസ് മോഡറേറ്ററായിരുന്നു .. കോട്ടപ്പുറം…
ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക. പണി തീർന്നില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
