- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
Author: admin
പുനലൂർ രൂപതയിലെ പത്തനാപുരം ഫൊറോനയുടെ നേതൃത്ത്വത്തിൽ 2025 ഒക്ടോബർ 26ന് ജപമാലറാലി നടത്തപ്പെട്ടു
ചിത്രത്തിന്റെ നിർമാതാക്കളായ സ്റ്റീവൻ ജെ. ഗണ്ണൽ-സബ്രീന ദമ്പതികൾ.
വത്തിക്കാൻ ലൈബ്രറിയിൽ ഇസ്ലാം, മതസ്ഥർക്കായി പ്രത്യേക പ്രാർത്ഥനാ മുറി ഒരുക്കിയതായി പുറത്തുവന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് സിബിസിഐ പ്രസിഡൻറും തൃശൂർ അതിരൂപത ആധ്യക്ഷനുമായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറി ‘മോന്തയി’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത .തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.
കൊച്ചി : വരാപ്പുഴ അതിരൂപത സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയിലെ വനിതാ പ്രവർത്തകർക്കുള്ള സെമിനാർ ഒക്ടോബർ 26ന് ഞായറാഴ്ച നടന്നു . ആശീർഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അതിരൂപത ഡയറക്ടർ മോൺ. ക്ലീറ്റസ് പറമ്പലോത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡണ്ട് റോക്കി രാജൻ അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിൽ നടന്ന ക്ലാസുകൾ ഫാദർ ജിനോ ജോർജ് കടുങ്ങാംപറമ്പിൽ, ആൻറണി കുറ്റിശ്ശേരി എന്നിവർ നയിച്ചു. കൊച്ചുത്രേസ്യ സൈമൺ സ്വാഗതവും ബിൽഫി സെബാസ്റ്റ്യൻ നന്ദിയും പ്രകാശിപ്പിച്ചു.
കല്‍പ്പറ്റ:ഇന്നലെ രാത്രി പതിനൊന്നരയോടെ വയനാട് പാല്‍ച്ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ്(54) മരിച്ചത്. സഹയാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കേബിള്‍ കയറ്റി കാസര്‍കോട്ടേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നൂറടിയോളം താഴ്ചയിലേക്കാണ് വീണത് . ലോറിയിലുണ്ടായിരുന്ന സഹായി ചാടി രക്ഷപ്പെട്ടു . മാനന്തവാടിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.
കത്വ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു കൂട്ടം മതപ്രഭാഷകരെ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ജമ്മു കശ്മീർ പോലീസ് എട്ട് ഉദ്യോഗസ്ഥരെ കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്തു. കത്വയിലെ ജുതാന പ്രദേശത്ത് പത്ത് മുതൽ പതിനഞ്ച് വരെ ക്രിസ്ത്യൻ പ്രസംഗകരുമായി സഞ്ചരിച്ച ഒരു പാസഞ്ചർ മിനി ബസിൽ മുഖംമൂടി ധരിച്ച ഒരു സംഘം അജ്ഞാതർ പതിയിരുന്ന് ആക്രമണം നടത്തി. സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ നോക്കിനിൽക്കെ ഇരുമ്പ് ദണ്ഡുകളും വടികളും ധരിച്ചെത്തിയ അക്രമികൾ വാഹനത്തിലേക്ക് ഇരച്ചുകയറി. സോഷ്യൽ മീഡിയയിൽ വൈറലായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നാലോ അഞ്ചോ അക്രമികൾ മിനി ബസിന്റെ മുൻവശത്തെ വിൻഡ്‌ഷീൽഡും സൈഡ് വ്യൂ മിററും തകർത്ത് അകത്തുള്ള യാത്രക്കാരെ ലക്ഷ്യമാക്കി നീങ്ങുന്നത് കാണാം. അക്രമാസക്തമായ രംഗം വീക്ഷിക്കുന്ന പോലീസുകാർ ഇരകളെ സംരക്ഷിക്കാൻ ഇടപെടാതെ നിൽക്കുന്നതും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളിൽ കാണാം.കത്വ പോലീസ് ആയുധ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയുള്ള…
പായസ പാക്കറ്റുകൾ ആശിർവദിച്ചു
നോർത്ത് ഈസ്റ്റിൽ പ്രവർത്തിക്കാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ അവസരത്തെ അങ്ങനെ കാണുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
