- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
കൊച്ചി: മതേതര ഭാരതത്തിൽ ക്രൈസ്തവ മതം പാടില്ല എന്ന അങ്ങേയറ്റം അപകടകരമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും, അതിന്റെ പേരിൽ ക്രിസ്തുമസ് കാലയളവിൽ രാജ്യത്തുടനീളം അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന വർഗ്ഗീയ ശക്തികളുടെ നീക്കങ്ങളിൽ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ലാറ്റിൻ സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ കടപുഴക്കുന്ന ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം എതിർക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.ഭാരതം ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ മാത്രം കുത്തകയല്ല, മറിച്ച് വൈവിധ്യങ്ങളെ നെഞ്ചേറ്റുന്ന ഒരു മതേതര രാജ്യമാണ്. എന്നാൽ, “മതേതര ഭാരതത്തിൽ ക്രൈസ്തവ മതം പാടില്ല” എന്ന രീതിയിലുള്ള വിദ്വേഷ പ്രസ്താവനകൾ പരസ്യമായി മുഴക്കി ക്രൈസ്തവ വിശ്വാസികളെയും സ്ഥാപനങ്ങളെയും ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണ്. മധ്യപ്രദേശിൽ കാഴ്ചശക്തിയില്ലാത്ത യുവതിയെ മർദ്ദിച്ചതും, ഛത്തീസ്ഗഡിലും ഉത്തരാഖണ്ഡിലും ആഘോഷങ്ങൾ തടസ്സപ്പെടുത്തിയതും, കേരളത്തിൽ പോലും കരോൾ സംഘങ്ങളെ ആക്രമിച്ചതും ഈ ഫാസിസ്റ്റ് ചിന്താഗതിയുടെ ഭീകരമായ ഫലങ്ങളാണ്.മതപരിവർത്തനം എന്ന വ്യാജ ആരോപണം ഉന്നയിച്ച് സമാധാനപരമായി ജീവിക്കുന്ന…
കോട്ടയം: ജൂബിലി വർഷത്തോടനുബന്ധിച്ചു, യുവ വിശുദ്ധരുടെ വിശുദ്ധിയുടെ ചരിത്രം വിളിച്ചോതുന്നതും നൂറിലധികം മറ്റു വിശുദ്ധരുടെ തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടുള്ളതുമായ അനുഗ്രഹ വഴിയേ എന്ന ആത്മീയ പ്രയാണത്തിന് 2025 ഡിസംബർ 28 ഞായറാഴ്ച, കെ.സി.വൈ.എം. വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി കത്തീഡ്രലിൽ ഉജ്ജ്വല സ്വീകരണം. വിശ്വാസികളെ ഭക്തിയുടെയും ആനന്ദത്തിന്റെയും കൊടുമുടിയിൽ എത്തിച്ച ചടങ്ങുകൾ പ്രൗഢഗംഭീരമായ പ്രവേശന ഘോഷയാത്രയോടെയാണ് ആരംഭിച്ചത്. 100ൽ അതികം വിശുദ്ധരുടെ തിരുശേഷിപ്പുമായി പ്രയാണം ചെയുമ്പോൾ വിശുദ്ധ കുരിശിന്റെയും പുത്തന്‍ തലമുറയിലെ വിശുദ്ധനായ കാര്‍ലോ അക്വിറ്റീസിന്റയും മറ്റു യുവ വിശുദ്ധരുടെയും തിരുശേഷിപ്പുകൾക്കും പ്രാധാന്യം നൽകുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ സ്വീകരണ പരിപാടികളിലും പ്രദക്ഷിണത്തിലും പങ്കുചേർന്നു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് പുനലൂർ രൂപത എപ്പിസ്കോപ്പൽ വികാരി മോൺ. സെബാസ്റ്റ്യൻ പൂവ്വത്തിങ്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയിൽ മോൺ. ഹെൻറി കൊച്ചുപറമ്പിൽ, റവ. ഫാ. അനൂപ് കളത്തിത്തറ OSJ (KCYM ലാറ്റിൻ സംസ്ഥാന ഡയറക്ടർ) എന്നിവരും സഹ കർമ്മികരായിരുന്നു. ആഘോഷമായ…
ബൈബിൾ പകർത്തി എഴുതിയ രണ്ടായിരം പേരുടെ സംഗമത്തോടെ കോട്ടപ്പുറം രൂപതാതല ജൂബിലിക്കു പ്രൗഢഗംഭീരമായ സമാപനം
കോട്ടപ്പുറം: ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ൻ്റെകോട്ടപ്പുറം രൂപതാതല സമാപനം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു . ജൂബിലി സമാപന പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. .രൂപതയിലെ എല്ലാ വൈദീകരും സഹകാർമ്മികരായി. ഇതിന് മുന്നോടിയായി കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ മൈതാനത്തു നിന്നും കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയത്തിൽ നിന്നും തുരുത്തിപ്പുറം സെൻ്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നിന്നുമായി കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിലേക്ക് ജൂബിലി തീർത്ഥാടന പദയാത്രകൾ നടന്നു. കൃഷ്ണൻകോട്ടയിൽ നിന്ന് ജൂബിലി കുരിശും കൊടുങ്ങല്ലൂരിൽ നിന്ന് ബൈബിളും ജൂബിലി പതാകയും തുരുത്തിപ്പുറത്തു നിന്ന് ജൂബിലി എംബ്ലവും വഹിച്ചായിരിന്നു പദയാത്ര. ക്രിസ്ത്രീയ കലാരൂപങ്ങളുടെ അകമ്പടിയും നിശ്ചല ദൃശ്യങ്ങളുമായി ഇടവകകളുടെ ബാനറിനു പിന്നിലായി പേപ്പൽ പതാകകളുമായി ആയിരങ്ങൾ അണിചേർന്ന പദയാത്രയിൽ ജപമാല ചൊല്ലി വിശ്വാസീ സമൂഹം പങ്കെടുത്തു. ക്രിസ്തീയ വിശ്വാസത്തിൻ്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂർ – കോട്ടപ്പുറത്തെത്തിയ പദയാത്രകൾക്ക് കത്തീഡ്രൽ കവാടത്തിൽ കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിൽ വരവേല്പ്…
കൊച്ചി: രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശിഷ്യാ ക്രിസ്തുമസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷ ദിനങ്ങളിൽ കൂടുതൽ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം.രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്. നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ.…
കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ നേതൃത്വത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് “ഫെലിക്സ് നതാലിസ്” മെഗാ ക്രിസ്തുമസ് ഘോഷയാത്ര നഗരത്തിൽ നടന്നു. ചുവപ്പ് വസ്ത്രധാരികളായ ആയിരക്കണക്കിന് ക്രിസ്തുമസ് പാപ്പമാർ അണിനിരന്ന ഘോഷയാത്രയിൽ ജാതിമത ഭേദമന്യേ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ഡിസംബർ 28-ന് വൈകുന്നേരം 4 മണിക്ക് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽ നിന്ന് ആരംഭിച്ച പരിപാടിയിൽ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഡോ. ജെൻസൺ പുത്തൻവീട്ടിൽ ഫെലിക്സ് നതാലിസ് പരിപാടിയുടെ ലക്ഷ്യവും സന്ദേശവും വിശദീകരിച്ചു. തുടർന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ പിതാവ് ഫ്ലാഗ് ഓഫ് നിർവഹിച്ച് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. വയനാട് റോഡ് വഴി സി.എച്ച്. ഓവർബ്രിഡ്ജ് കടന്ന് മുന്നേറിയ ഘോഷയാത്ര വൈകുന്നേരം 6 മണിയോടെ നഗരത്തിലെ പ്രധാന വേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ കോഴിക്കോട് അതിരൂപത മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ഫെലിക്സ് നതാലിസ് എന്നാൽ…
പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വീകരിച്ച് ലോകത്തിൽ യേശുവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഒരു കുടുംബമായി രൂപപ്പെടാനും വിശ്വാസികൾക്ക് കഴിയണമെന്ന് പുനലൂർ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് ഒന്നിച്ച് യാത്ര ചെയ്യാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2025 ജൂബിലി വർഷത്തിന്റെ രൂപതാതല സമാപനത്തോടനുബന്ധിച്ച് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ദിവ്യബലിയിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം
ക്രിസ്ത്യാനിക്ക് എല്ലാവരും സഹോദരീസഹോദരങ്ങളാണെന്നും ശത്രുക്കളില്ലെന്നും ലെയോ പാപ്പ. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാമെന്നും രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണെന്നും പാപ്പ പറഞ്ഞു.പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ.
ക്രിസ്ത്യാനികൾക്കെതിരായ നിരന്തരമായ ഭീഷണികൾക്കും ആക്രമണങ്ങൾക്കും ഇടയിൽ, വിശ്വാസികളെ ധൈര്യത്തിലേക്കും ജീവിതകാലം മുഴുവൻ ക്രിസ്തുവിനോടുള്ള പ്രതിബദ്ധതയിലേക്കും ക്ഷണിച്ചുകൊണ്ട്, ഡിസംബർ 26 ന് രാജുര മിഷൻ സ്റ്റേഷനിൽ 17 കുട്ടികളുടെ ആദ്യ വിശുദ്ധ കുർബാനയ്ക്ക് അമരാവതിയിലെ ബിഷപ്പ് മാൽക്കം സെക്വീറ നേതൃത്വം നൽകി.
2025 ലെ ക്രിസ്തുമസ് കാലഘട്ടത്തിലു ണ്ടാവുന്ന അനിഷ്ടസംഭവങ്ങൾ ക്രൈസ്തവരിൽ ആശങ്കയുളവാക്കുന്നതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉണ്ടായിട്ടും രാജ്യത്ത് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ ഗവർണറുടെ ഓഫീസിൽപോലും ക്രിസ്തുമസ് പ്രവർത്തി ദിനം ആക്കിയത് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ഉൽക്കണ്ഠയുളവാക്കുന്നതാണ്. ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ഉണ്ടായ ആക്രമണം മതേതര പാരമ്പര്യത്തിന് ഏറ്റ ആഘാതമാണ്. അതിൻറെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെയും തിരിച്ചറിയാനാകും.
നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികൾക്കെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലേ, രാജ്യത്ത് ക്രൈസ്തവർക്ക് പീഡനം തുടരുകയാണെങ്കിൽ അമേരിക്ക കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ഐസിസ് തീവ്രവാദികൾ ആസ്ഥാനമാക്കിയിട്ടുള്ള സോകോട്ടോ സംസ്ഥാനത്തെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഓപ്പറേഷനിലാണ് യുഎസ് സൈന്യം നൈജീരിയൻ സർക്കാരുമായി ഏകോപിപ്പിച്ചു കഴിഞ്ഞ ക്രിസ്തുമസ് ദിവസം ആക്രമണം നടത്തിയത്. നൈജറുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ മേഖലയിലെ ഈ സംസ്ഥാനം പ്രധാനമായും സുന്നി മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
