- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ഹിസ്‌റ്റോറിയ / ജെന്‍സന്‍. സി. ജോസ് തിരുപ്പിറവിയുടെ പുരാതനമായ ദൃശ്യത്തിന്റെ പുനരാവിഷ്‌കാരം ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നുള്ളതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഒരു വിപുലമായ കലാ പാരമ്പര്യമാണ് ‘പ്രെസെപെ നെപ്പോളറ്റാനോ’ എന്നറിയപ്പെടുന്ന ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങള്‍. നേപ്പിള്‍സിന്റെ മധ്യഭാഗത്തുള്ള ചെറിയ തെരുവില്‍ കരകൗശല വിദഗ്ധര്‍ തങ്ങള്‍ കൈകൊണ്ട് നിര്‍മ്മിച്ച ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പാരമ്പര്യമാണിത്. തെക്കന്‍ ഇറ്റാലിയന്‍ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാന്‍ ഗ്രിഗോറിയോ അര്‍മേനോ തെരുവിനെ ക്രിസ്മസ് തെരുവായി വിശേഷിപ്പിക്കപ്പെടുന്നു. ‘ഇടയന്മാരുടെ തെരുവ്’ എന്നറിയപ്പെടുന്ന സാന്‍ ഗ്രിഗോറിയോ അര്‍മേനോ, പഴയ പട്ടണത്തിലെ രണ്ട് പ്രധാന റോഡുകളായ ട്രിബ്യൂണാലിയുടെ തെരുവിനെയും സാന്‍ ബിയാജിയോ ഡീ ലിബ്രായുടെ തെരുവിനെയും ലംബമായി ബന്ധിപ്പിക്കുന്ന ചരിത്ര കേന്ദ്രത്തിലെ ഒരു നീണ്ട വഴിയാണ്. ഇവിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശലശാലകള്‍ നിലകൊള്ളുന്നത്. ഈ തെരുവുകളിലൂടെ നടക്കുമ്പോള്‍, തിരുസ്വരൂപങ്ങള്‍ കാണുമ്പോള്‍, കുട്ടിക്കാലത്ത് പുല്‍ക്കൂടുകള്‍ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളുടെ കൈപിടിച്ച് നടന്ന കാര്യം…
എഡിറ്റോറിയൽ / ജെക്കോബി Hindu group allegedly disrupts Xmas prayers at UP cathedral ആംഗ്ലിക്കന്‍ കമ്യൂണിയന്റെ ഭാഗമായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ഡല്‍ഹി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനില്‍ ക്രിസ്മസ് പ്രഭാതശുശ്രൂഷയില്‍ പ്രധാനമന്ത്രി മോദി പങ്കുചേര്‍ന്നത് രാജ്യത്തെ സന്മനസുള്ള സകല മനുഷ്യര്‍ക്കും ഏറെ സന്തോഷവും അഭിമാനവും ആശ്വാസവും പകരേണ്ടതാണ്. ക്രിസ്മസ് കാരള്‍ ഗാനങ്ങളും സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും വിശുദ്ധഗ്രന്ഥ വായനയും ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന്, ദൈവാത്മാവിന്റെ അഭിഷേകത്തിനായുള്ള പ്രാര്‍ഥനയ്ക്കായി ശിരസു നമിച്ച്, വിശുദ്ധഗ്രന്ഥം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും കാലാതീതമായ സന്ദേശം നല്‍കുന്ന യേശുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും ശക്തമാക്കട്ടെയെന്ന ആശംസയും അത്രമേല്‍ അര്‍ത്ഥഗാംഭീര്യമുള്ളതായിരുന്നു. ബിഷപ് പോള്‍ സ്വരൂപിന്റെ ആശീര്‍വാദപ്രാര്‍ഥനയിലൂടെ നീതിയുടെയും സമാധാനത്തിന്റെയും വെളിച്ചം പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോവുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും അശാന്തമായ, അക്രമകലുഷിതമായ ഒരു ക്രിസ്മസ് സീസണില്‍, ‘അരുത്’ എന്ന ഒരു വാക്ക് തന്റെ…
കൊച്ചി : കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA കൊച്ചി രൂപത സമിതി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം ക്രൈസ്തവരും, ലോകജനതയും ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നതാണ്. ആ കലാസൃഷ്ടിയെ കാഴ്ചക്കാരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിൽ കലാകാരൻ നടത്തിയിട്ടുള്ള ശ്രമം അത്യന്തം അപകടകരവും മതവികാരത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. ഒരു മതവിശ്വാസ സമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന കലാ സൃഷ്ടി പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയ ബിനാലെയുടെ നടത്തിപ്പുകാർ, മേൽ കലാസൃഷ്ടി നീക്കം ചെയ്യുന്നതിനും തെറ്റുതിരുത്തി മാപ്പു പറയുന്നതിനും തയ്യാറാകണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത സമതി ആവശ്യപ്പെട്ടു. പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കുന്ന ഫോർട്ടുകൊച്ചിയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനും ആഘോഷങ്ങളെ കളങ്കപ്പെടുത്താനും നടത്തുന്ന മനപ്പൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിക്കുന്നു. ആയതിനാൽ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും വിവാദ കലാസൃഷ്ടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറിനും, സർക്കിൾ ഇൻസ്പെക്ടറിനും പരാതി കൈമാറി. കെ.എൽ.സി.എ കൊച്ചി…
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കിഎന്ന് റിപ്പോർട്ട് . മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്‌ഐടിയുടെ ഊഹം. ഇന്നലെ ചോദ്യം ചെയ്യപ്പെട്ട മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്.വിരുതുനഗര്‍ സ്വദേശിയാണ് ഇയാൾ . കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ പലരെയും സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തി.മണിയുടെ സംഘത്തിന്റെ മൊഴിയില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം . മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് മണി പറഞ്ഞത്. മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ തമിഴ്‌നാട്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട് .
ധാക്ക: ബംഗ്ലാദേലെ മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ(80 ) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്.ഭര്‍ത്താവ് അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് .
കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
ബെംഗളൂരു: കര്‍ണാടകയിലെ യെലഹങ്കയില്‍ സർക്കാർ കുടിയൊഴിപ്പിവര്‍ക്ക് വീട് ലഭിക്കാന്‍ 5 ലക്ഷം രൂപ നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍. ബൈപ്പനഹളളിയില്‍ ഫ്‌ളാറ്റിന് പണം നല്‍കേണ്ടിവരില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനറല്‍ വിഭാഗത്തിന് സബ്‌സിഡിയായി 8.7 ലക്ഷം രൂപ നല്‍കും. എസ്‌സി/ എസ്ടി വിഭാഗത്തിന് സബ്‌സിഡിയായി 9.5 ലക്ഷം രൂപ നല്‍കാനും തീരുമാനമായി. ബാക്കി വരുന്ന തുകയ്ക്ക് വായ്പ സൗകര്യം ഒരുക്കാനും ധാരണയായി. സംസ്ഥാന ഗവണ്‍മെന്റ് സബ്‌സിഡി കൂടാതെ കേന്ദ്ര സബ്‌സിഡിയും ലഭ്യമാക്കും. നേരത്തെ ബിബിഎംപി സബ്‌സിഡി മാത്രമാണ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കും എന്നായിരുന്നു പ്രഖ്യാപനം. അര്‍ഹരായവരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കി തുടങ്ങും. ജനുവരി ഒന്ന് മുതല്‍ ഫ്‌ളാറ്റുകള്‍ കൈമാറി തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു .
കൂനമ്മാവ്: സ്നേഹം വിഡോസ് വെൽഫെയർ സൊസൈറ്റിയുടെ 15ാം മത് വാർഷികം കൂനമ്മാവ് സെൻ്റ് ഫിലോമിനാസ് പാരിഷ്ഹാളിൽ വ്യവസായ നിയമ വകുപ്പുമന്ത്രി പി. രാജീവ് നിർവ്വഹിച്ചു. പ്രസിഡൻ്റ ടോമി ചന്ദനപ്പറമ്പിൽ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ലോറൻസ് സ്വാഗതവും കൺവീനർ സിബി തോമസ് നന്ദിയും പറഞ്ഞു. മുഖ്യാതിഥിയായി മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ്, മുഖ്യ പ്രഭാഷണം മുൻ ജില്ലാ കളക്ടൻ എം.വി. ജോസഫ് ഐ എ എസ് സംസാരിച്ചു .ഫാ.ജോബി കോഴിക്കോട്ട് ക്രിസ്തുമസ് കേക്ക് ആശീർവദിച്ചു അമ്മാർക്ക് നൽകി. ഡോ. ജോബി തോമസ്, ലിത ആൽബി, ജില്ലാ പഞ്ചായത്ത് മെംബർ ബിന്ദുജോർജ്ജ്, ഗ്രാമപഞ്ചായത്ത് മെംബർമാരായ അനു സുനിൽ, ജോഷി കണശേരി, റോ ബിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഫാദർ ജോബി കോഴിക്കോട്ട്, ഡോ. ജോബി തോമസ് ലിത ആൽബി, ജോയ്‌സി ജോൺസൻ മന്ത്രി പി രാജീവ് മെമന്റോ നൽകി ആദരിച്ചു. എൽ സി. എം എസ് വനിതാ സെകട്ടറി…
കീവ്: ഉക്രൈനിൽ കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മാനുഷിക സഹായവുമായി മൂന്ന് ട്രക്കുകൾ ലെയോ പതിനാലാമൻ പാപ്പ അയച്ചു. ഇറച്ചി വിഭവങ്ങളും പച്ചക്കറികളും ചേർത്ത് ഊർജ്ജ സമ്പുഷ്ടമായ സൂപ്പുകൾ തയാറാക്കാവുന്ന വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന പ്രത്യേക ഭക്ഷണമാണ് ട്രക്കില്‍ പ്രധാനമായും ഉണ്ടായിരിന്നതെന്ന് പാപ്പയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭാഗത്തിന്റെ തലവന്‍ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കി പറഞ്ഞു. റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനതയ്ക്കു വലിയ സഹായമാണ് പാപ്പയുടെ ഈ സമ്മാനം.ദക്ഷിണ കൊറിയൻ ഭക്ഷ്യ കമ്പനിയായ സാംയാങ് ഫുഡ്‌സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്തുമസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിച്ചിരിന്നു. വൈകാതെ ഉപവികാര്യാലയം യുക്രൈനിലെ ദുരിതബാധിത മേഖലകളില്‍ സഹായമെത്തിക്കുകയായിരിന്നു. സമാധാനത്തിനായി പ്രാർത്ഥിക്കുക മാത്രമല്ല, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സാന്നിധ്യംകൊണ്ട് സഹായിക്കുവാനും പാപ്പ ആഗ്രഹിക്കുന്നതിന്റെ അടയാളമാണ് സഹായമെന്നും കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി പറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ പാപ്പയുടെ നിർദ്ദേശാനുസരണം ഉപവി കാര്യാലയം യുക്രൈനിലെ ഖാർക്കിവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരിന്നു. യുക്രൈനെ…
നിക്കരാഗ്വേയില്‍ ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. ഏകാധിപത്യഭരണകൂടമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്തേക്ക് ബൈബിളുകൾ കൊണ്ടുവരാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ഉത്തരവിട്ടെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകള്‍ വെളിപ്പെടുത്തി. സമാനമായ ക്രൈസ്തവ വിരുദ്ധ ഉത്തരവുകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യമാണ് നിക്കരാഗ്വേ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
