- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
2025-ൽ ലോകമെമ്പാടും 17 മിഷ്ണറിമാർ കൊല്ലപ്പെട്ടതായി കണക്ക്. ഡിസംബർ 30ന് ഫിഡെസ് ഏജൻസിയാണ് വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ 2000 മുതൽ ജീവൻ നഷ്ടപ്പെട്ട മിഷ്ണറിമാരുടെ എണ്ണം 626 ആയി ഉയർന്നു. പ്രത്യാശയുടെ ജൂബിലി വർഷമായ 2025 -ൽ വിശ്വാസത്തെ പ്രതി മരിച്ചവരിൽ വൈദികർ, കന്യാസ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, അൽമായർ എന്നിവർ ഉൾപ്പെടുന്നു.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
(കെഎൽസിഎ ) സംസ്ഥാന മാനേജിങ് കൗൺസിൽ യോഗം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ
ചേരും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുള്ള തുടർ പ്രചരണ പരിപാടികൾക്ക് അന്തിമരൂപം നൽകും.
ഇക്കാര്യമുന്നയിച്ച് കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കൺവെൻഷനുകൾ സംഘടിപിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ജനറൽ കൗൺസിലിൽ കൈക്കൊള്ളും.
കേരള റോമൻ കാത്തലിക് ചാപ്ലൈൻസി ലണ്ടന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ആഘോഷമായ “പിറവി 2025” ലണ്ടനിൽ അരങ്ങേറി KRLCC Latin Day ജൂബിലി ആഘോഷങ്ങൾ ലണ്ടൻ ന്യൂ ഹാം ടൌൺ ഹാളിൽ ഈസ്റ്റ് ഹാം MP Sir Stephen Timms ഉദ്‌ഘാടനം ചെയ്തു
ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച നൈജീരിയയില്‍ കത്തോലിക്ക വൈദികന് വെടിയേറ്റു. ഇമോ സംസ്ഥാനത്തുള്ള ഒഗ്‌ബാകുവിൽ ക്രിസ്തുമസ് തലേന്ന് വൈകുന്നേരം ഫാ. റെയ്മണ്ട് ഞോക്കു എന്ന വൈദികനാണ് വെടിയേറ്റത്.
സിനിമ / പ്രൊഫ.ഷാജി ജോസഫ് രസകരമെന്നു പറയട്ടെ, ‘ലിയാരി’ എന്ന പേര് ‘ലിയാര്‍’ എന്ന ശ്മശാനത്തില്‍ നിന്നാണ് വന്നത്. അത് ശ്മശാനങ്ങളില്‍ വളരുന്ന ഒരു മരമാണ്. ഈ പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് നിരവധി ശവക്കുഴികള്‍ ഉണ്ടായിട്ടുണ്ട്. ലിയാരിയുടെ ഈ ലോകത്താണ് റഹ്മാന്‍ ദകൈത്ത് ജനിച്ചത്. 2001നും 2009നും ഇടയില്‍, പാക്കിസ്ഥാന്‍ ഏറ്റവുമധികം ഭയപ്പെട്ട കുറ്റവാളികളില്‍ ഒരാളായിരുന്നു റഹ്മാന്‍ ദകൈത്ത്. റഹ്മാന്റെ കുപ്രസിദ്ധിയുടെ കഥകള്‍ പാക്കിസ്ഥാനിലെ ലിയാരിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സെല്ലുലോയിഡിലേക്കും എത്തിയിരിക്കുന്നു.യഥാര്‍ഥ ജീവിതത്തിലെയും അധോലോകത്തിലെയും കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആദിത്യ ധറിന്റെ ‘ധുരന്ധര്‍’ എന്ന സിനിമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാനിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്ഷയ് ഖന്ന ജീവന്‍ നല്‍കിയ പാക്കിസ്ഥാന്‍ ഗുണ്ടാ നേതാവ് റഹ്മാന്‍ ദകൈത്താണ്. ചിത്രത്തില്‍ അക്ഷയ് ഖന്ന പ്രത്യക്ഷപ്പെടുന്ന ഒരു നൃത്ത രംഗം ഇതിനോടകം വൈറലുമായി കഴിഞ്ഞു. ചിത്രത്തില്‍ അക്ഷയ് ഖന്നയുടെ…
ഹിസ്‌റ്റോറിയ / ജെന്‍സന്‍. സി. ജോസ് തിരുപ്പിറവിയുടെ പുരാതനമായ ദൃശ്യത്തിന്റെ പുനരാവിഷ്‌കാരം ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നുള്ളതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ ഒരു വിപുലമായ കലാ പാരമ്പര്യമാണ് ‘പ്രെസെപെ നെപ്പോളറ്റാനോ’ എന്നറിയപ്പെടുന്ന ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങള്‍. നേപ്പിള്‍സിന്റെ മധ്യഭാഗത്തുള്ള ചെറിയ തെരുവില്‍ കരകൗശല വിദഗ്ധര്‍ തങ്ങള്‍ കൈകൊണ്ട് നിര്‍മ്മിച്ച ‘നിയോപൊളിറ്റന്‍ തിരുപ്പിറവി’ രംഗങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. 300 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു പാരമ്പര്യമാണിത്. തെക്കന്‍ ഇറ്റാലിയന്‍ നഗരത്തിലെ ചരിത്രപ്രസിദ്ധമായ സാന്‍ ഗ്രിഗോറിയോ അര്‍മേനോ തെരുവിനെ ക്രിസ്മസ് തെരുവായി വിശേഷിപ്പിക്കപ്പെടുന്നു. ‘ഇടയന്മാരുടെ തെരുവ്’ എന്നറിയപ്പെടുന്ന സാന്‍ ഗ്രിഗോറിയോ അര്‍മേനോ, പഴയ പട്ടണത്തിലെ രണ്ട് പ്രധാന റോഡുകളായ ട്രിബ്യൂണാലിയുടെ തെരുവിനെയും സാന്‍ ബിയാജിയോ ഡീ ലിബ്രായുടെ തെരുവിനെയും ലംബമായി ബന്ധിപ്പിക്കുന്ന ചരിത്ര കേന്ദ്രത്തിലെ ഒരു നീണ്ട വഴിയാണ്. ഇവിടെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കരകൗശലശാലകള്‍ നിലകൊള്ളുന്നത്. ഈ തെരുവുകളിലൂടെ നടക്കുമ്പോള്‍, തിരുസ്വരൂപങ്ങള്‍ കാണുമ്പോള്‍, കുട്ടിക്കാലത്ത് പുല്‍ക്കൂടുകള്‍ സന്ദര്‍ശിക്കാന്‍ മാതാപിതാക്കളുടെ കൈപിടിച്ച് നടന്ന കാര്യം…
എഡിറ്റോറിയൽ / ജെക്കോബി Hindu group allegedly disrupts Xmas prayers at UP cathedral ആംഗ്ലിക്കന്‍ കമ്യൂണിയന്റെ ഭാഗമായ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ഡല്‍ഹി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷനില്‍ ക്രിസ്മസ് പ്രഭാതശുശ്രൂഷയില്‍ പ്രധാനമന്ത്രി മോദി പങ്കുചേര്‍ന്നത് രാജ്യത്തെ സന്മനസുള്ള സകല മനുഷ്യര്‍ക്കും ഏറെ സന്തോഷവും അഭിമാനവും ആശ്വാസവും പകരേണ്ടതാണ്. ക്രിസ്മസ് കാരള്‍ ഗാനങ്ങളും സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും വിശുദ്ധഗ്രന്ഥ വായനയും ശ്രദ്ധാപൂര്‍വം പിന്തുടര്‍ന്ന്, ദൈവാത്മാവിന്റെ അഭിഷേകത്തിനായുള്ള പ്രാര്‍ഥനയ്ക്കായി ശിരസു നമിച്ച്, വിശുദ്ധഗ്രന്ഥം ഭക്ത്യാദരപൂര്‍വം ഏറ്റുവാങ്ങി നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും കാലാതീതമായ സന്ദേശം നല്‍കുന്ന യേശുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദ്ദവും ശക്തമാക്കട്ടെയെന്ന ആശംസയും അത്രമേല്‍ അര്‍ത്ഥഗാംഭീര്യമുള്ളതായിരുന്നു. ബിഷപ് പോള്‍ സ്വരൂപിന്റെ ആശീര്‍വാദപ്രാര്‍ഥനയിലൂടെ നീതിയുടെയും സമാധാനത്തിന്റെയും വെളിച്ചം പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ നിറഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോവുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും അശാന്തമായ, അക്രമകലുഷിതമായ ഒരു ക്രിസ്മസ് സീസണില്‍, ‘അരുത്’ എന്ന ഒരു വാക്ക് തന്റെ…
കൊച്ചി : കലയെന്ന പേരിൽ എന്തും പ്രദർശിപ്പിക്കാനുളള ഇടമായി ബിനാലെയെ മാറ്റരുതെന്ന് KLCA കൊച്ചി രൂപത സമിതി. ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം ക്രൈസ്തവരും, ലോകജനതയും ഹൃദയത്തോട് ചേർത്തു സൂക്ഷിക്കുന്നതാണ്. ആ കലാസൃഷ്ടിയെ കാഴ്ചക്കാരിൽ അറപ്പും വെറുപ്പുമുണ്ടാക്കുന്ന തരത്തിൽ ചിത്രീകരിക്കുന്നതിൽ കലാകാരൻ നടത്തിയിട്ടുള്ള ശ്രമം അത്യന്തം അപകടകരവും മതവികാരത്തെ ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. ഒരു മതവിശ്വാസ സമൂഹത്തെ മുഴുവൻ വ്രണപ്പെടുത്തുന്ന കലാ സൃഷ്ടി പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയ ബിനാലെയുടെ നടത്തിപ്പുകാർ, മേൽ കലാസൃഷ്ടി നീക്കം ചെയ്യുന്നതിനും തെറ്റുതിരുത്തി മാപ്പു പറയുന്നതിനും തയ്യാറാകണമെന്ന് കെ.എൽ.സി.എ കൊച്ചി രൂപത സമതി ആവശ്യപ്പെട്ടു. പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കുന്ന ഫോർട്ടുകൊച്ചിയുടെ സമാധാന അന്തരീക്ഷത്തെ തകർക്കാനും ആഘോഷങ്ങളെ കളങ്കപ്പെടുത്താനും നടത്തുന്ന മനപ്പൂർവ്വമായ നീക്കങ്ങളുടെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടിയിക്കുന്നു. ആയതിനാൽ ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെടണമെന്നും വിവാദ കലാസൃഷ്ടി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറിനും, സർക്കിൾ ഇൻസ്പെക്ടറിനും പരാതി കൈമാറി. കെ.എൽ.സി.എ കൊച്ചി…
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയേയും പ്രവാസി വ്യവസായിയേയും അറിയില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ഡി മണി എസ്‌ഐടിക്ക് മൊഴി നല്‍കിഎന്ന് റിപ്പോർട്ട് . മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പു സംഘമാണെന്നാണ് എസ്‌ഐടിയുടെ ഊഹം. ഇന്നലെ ചോദ്യം ചെയ്യപ്പെട്ട മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പു കേസിലെ പ്രതിയാണ്.വിരുതുനഗര്‍ സ്വദേശിയാണ് ഇയാൾ . കേരളത്തിലെയും തമിഴ്‌നാട്ടിലെയും പല പ്രമുഖര്‍ ഉള്‍പ്പെടെ പലരെയും സംഘം തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും എസ്‌ഐടി കണ്ടെത്തി.മണിയുടെ സംഘത്തിന്റെ മൊഴിയില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം . മണിയെ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കഴിഞ്ഞ പത്തു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അടക്കം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് രണ്ടു തവണ വന്നിട്ടുണ്ടെന്നാണ് മണി പറഞ്ഞത്. മണിയുടെ സഹായി ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പുകേസില്‍ തമിഴ്‌നാട്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
