- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻറെ പതിമൂന്നാമത് സംസ്ഥാന ജനറൽ കൗൺസിൽ മാർച്ച് 13, 14 തിയതികളിൽ കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തിൽ വികാസ് ആനിമേഷൻ സെൻ്ററിൽ നടത്തും. വനിതാ മുന്നേറ്റം നീതിക്കും വികസനത്തിനും എന്നതാണ് മുഖ്യവിഷയം കെആർഎൽസിബിസി കെആർഎൽസിസി പ്രസിഡണ്ട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം നിർവഹിക്കും.
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാ ക്രമത്തിൽ , സമയബന്ധിതമായി , കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജാഗ്രത സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചു. കെ.എൽ.സി.എ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ ആണ് ഇത് സംബന്ധിച്ചു തീരുമാനം ഉണ്ടായത്.
കോട്ടപ്പുറം രൂപതയുടെ നവീകരിച്ച ബിഷപ്പ്സ് ഹൗസും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ആശീർവ്വദിച്ചു. ആശീർവ്വാദകർമ്മത്തിന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകവാടത്തിൽ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള ലാറ്റിൻ കത്തോലിക് കൗൺസിലിന്റെയും കെആർഎൽസിസിയുടെയും നിരന്തരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് കോശി കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. കമ്മീഷന്റെ വിവിധ സിറ്റിങ്ങുകളിൽ ലത്തീൻ കത്തോലിക്ക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുത്തിരിക്കുന്നത്
പൊന്നിൻ തിളക്കവുമായി എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിന്നും വിട വാങ്ങി മൈക്കൾ ജോ ഫ്രാൻസിസ് . തുടർച്ചയായ അഞ്ചാം വാർഷവും മൈക്കൾ ജോ എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ നിറ സാന്നിദ്ധമായിരുന്നു . തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനായ മൈക്കൾ ജോ
ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.
പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പായും ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടർ വാൻ ഡെർ ബെല്ലെനും തമ്മിൽ വത്തിക്കാനിൽ വച്ച് ഒരു കൂടിക്കാഴ്ച നടന്നതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. മാർച്ച് അഞ്ചാം തീയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.
ലോകത്ത് വർദ്ധിച്ചുവരുന്ന യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനായി നിരവധി തവണ നടത്തിയ ആഹ്വാനങ്ങൾക്ക് പിന്നാലെ, നിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് ലോകത്തെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ. മാർച്ച് മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗങ്ങളുമായി, പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് ഇത്തരമൊരു അഭ്യർത്ഥന പാപ്പാ മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്തിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായ വ്യോമാക്രമണങ്ങളാണ് നടക്കുന്നതെന്നും മിസൈലുകൾ തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പായുകയാണെന്നും ലെബനോനിലെ ബിഷപ്പുമാരുടെ വെളിപ്പെടുത്തൽ. ഇസ്രായേലും അമേരിക്കയും അയത്തുള്ള അലി ഖമേനിയെ വധിച്ചതിന് ശേഷം യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കാൻ ലെബനൻ സർക്കാരിന്റെ അഭ്യർത്ഥനകൾ അവഗണിച്ച്, അർദ്ധസൈനിക ഗ്രൂപ്പായ ഹിസ്ബുള്ളയാണ് ആദ്യം വെടിനിർത്തൽ ലംഖിച്ചത്. പതിനാല് മാസത്തെ ക്രൂരമായ സംഘർഷം അവസാനിപ്പിച്ച ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ച 2024 നവംബർ മുതൽ ഹിസ്ബുള്ള നിശബ്ദത പാലിച്ചിരുന്നു.
ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്പിലെ ബിഷൊപ്സ് യൂണിയൻ. ഗർഭഛിദ്രം “ധാർമ്മിക നിയമത്തിന് ഗുരുതരമായ വിരുദ്ധമാണ്” എന്ന് യൂറോപ്പിലെ കത്തോലിക്കാ സഭ ഉറച്ചു പറഞ്ഞിട്ടുണ്ട്, കൂടാതെ സ്ത്രീകൾ “സാമൂഹികമോ സാമ്പത്തികമോ ആയ സമ്മർദ്ദം കാരണം ഒരിക്കലും ഗർഭഛിദ്രം നടത്താൻ നിർബന്ധിതരാകരുത്” എന്നും വാദിച്ചിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
