- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
വാരണാസി രൂപത ക്രിസ്മസ് സീസന്റെ സമാപനം നടത്തിയത്, ഭിന്നശേഷിക്കാരായ 3000 കുട്ടികളെ ഒരുമിച്ചുകൊണ്ടുവന്നു, തികച്ചും വ്യത്യസ്തയാർന്ന പരിപാടികളോടെയാണ്. ബ്ലൂ ഡബ്ല്യുവിലെ സെന്റ് ജോൺസ് സ്കൂൾ ആതിഥേയത്വം വഹിച്ച ഈ പരിപാടി, നിരവധി ജില്ലകളിലെ 26 സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരുമിച്ച് കൊണ്ടുവന്നു, ഇത് ക്യാമ്പസിനെ പങ്കിട്ട സന്തോഷത്തിന്റെയും പങ്കാളിത്തത്തിന്റെയും സുന്ദരനിമിഷമാക്കി മാറ്റി.
ലൈംഗീകതയെ ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക യുദ്ധമാണ് ലോകത്ത് നടക്കുന്നതെന്നും എന്നാൽ നാം ക്രിസ്തുവിനൊപ്പമാണെങ്കിൽ വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് സാധ്യമാകുമെന്നും ഓർമ്മിപ്പിച്ച് മുൻ അശ്ലീല ചലച്ചിത്ര താരം ബ്രിറ്റ്നി ഡെ ലാ മോറ. വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് സമ്മതിച്ചുകൊണ്ട് ക്രിസ്തുവിൽ വിശ്വസിച്ചാൽ എല്ലാം സാധ്യമാണെന്നും അശ്ലീല സാഹിത്യവും, അതിരുവിട്ട ലൈംഗീകതയും ഒരുക്കിവെച്ചിരിക്കുന്ന ചതിക്കുഴികൾ നിരവധിയാണെന്നും ബ്രിറ്റ്നി ഡെ ലാ മോറയും അവരുടെ ഭർത്താവായ റിച്ചാർഡും ‘ക്രിസ്ത്യൻ ബ്രോഡ്കാസ്റ്റിംഗ് നെറ്റ്വർക്ക്’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശുദ്ധിയിൽ നടക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശരീരം കൊണ്ട് ദൈവത്തെ ആദരിക്കുവാൻ തയ്യാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
ഉപഭോക്താക്കൾക്ക് കടുത്ത ശിക്ഷയാകും ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് നിലവില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് തുടങ്ങുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.ഇത് ഉപഭോക്താക്കൾക്ക് കടുത്ത ശിക്ഷയാകും .
വത്തിക്കാന്‍: വെനസ്വേലയിലെ സംഭവവികാസങ്ങള്‍ താൻ വളരെ ആശങ്കയോടെയാണ് കാണുന്നതെന്ന് ലിയോ പാപ്പാ .വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയറിയിച്ച പാപ്പാ , വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം എന്നും ഭരണഘടനയുള്ള ഒരു നിയമവാഴ്ച ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എക്സിലായിരുന്നു പാപ്പയുടെ പ്രതികരണം. വ്യക്തികളുടെ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും ബഹുമാനിക്കണമെന്നും, സഹകരണത്തിന്റെയും സ്ഥിരതയുടെയും യോജിപ്പിന്റെയും ശാന്തമായ ഒരു ഭാവി കെട്ടിപ്പടുക്കണമെന്നും പാപ്പ പറഞ്ഞു.പ്രിയപ്പെട്ട വെനസ്വേലന്‍ ജനതയുടെ നന്മ മറ്റെല്ലാ പരിഗണനകളേക്കാളും നിലനില്‍ക്കണം. അക്രമത്തെ മറികടക്കുന്നതിലേക്കും നീതിയുടെയും സമാധാനത്തിന്റെയും പാതകള്‍ പിന്തുടരുന്നതിലേക്കും നയിക്കണം പാപ്പാ കുറിച്ചു . ഇതിനെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, കൊറോമോട്ടോയിലെ മാതാവിന്റെയും വിശുദ്ധരായ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിന്റെയും കാര്‍മെന്‍ റെന്‍ഡില്‍സിന്റെയും മധ്യസ്ഥതയില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് നിങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ ക്ഷണിക്കുന്നു’ എന്നായിരുന്നു പാപ്പ കുറിച്ചത്.
വാഷിങ്ടണ്‍: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിനെ തുടർന്ന് വെനസ്വേലയുടെ ഭരണം ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ തിരുത്തി . വെനസ്വേലയുടെ ഭരണം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ എണ്ണവില്‍പ്പനയില്‍ സമ്മര്‍ദം ചെലുത്തി മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മാറ്റംകൊണ്ടുവരികയാണ് ലക്ഷ്യം. അത് നടപ്പിലാക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും റൂബിയോ പറഞ്ഞു. മറുഡോയ്‌ക്കെതിരായ നടപടിക്ക് ശേഷം ലോകമെമ്പാടും വ്യാപക പ്രതിഷേധങ്ങൾ ഉയരുകയാണ് . വെനസ്വേലയില്‍ ദീര്‍ഘകാല ഇടപെടലിന് അമേരിക്ക മുതിരുമോ എന്ന മറ്റ് രാജ്യങ്ങളുടെ ആശങ്ക ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് റൂബിയോയുടെ പ്രഖ്യാപനം. വെനസ്വേല ഇനി അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുമെന്നും ട്രംപ് പറഞ്ഞു .
മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് എന്ന ഇംഗ്ലീഷ് നോവല്‍ 2025 ലെ പനോരമ ഇന്റര്‍നാഷണല്‍ ബുക്ക് അവാര്‍ഡിന് അര്‍ഹമായി. പ്രപഞ്ചസംഗീതവും സംഗീതജ്ഞന്റെ അസ്തിത്വ സംഘര്‍ഷങ്ങളും പ്രമേയമായി രചിക്കപ്പെട്ട ഈ നോവല്‍ 2025 ല്‍ ദേശീയ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസിന്റെ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരവും നേടിയിരുന്നു. ഗ്രീസ് ആസ്ഥാനമായി 87 രാജ്യങ്ങളിലേക്ക് വ്യാപിച്ചു കിടിക്കുന്ന, ഐക്യരാഷ്ട്രസഭാ അംഗീകാരമുള്ള കലാ-സാഹിത്യപ്രസ്ഥാനമായ റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് പനോരമ അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് റൈറ്റേഴ്‌സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ രാജ്യാന്തര കാലാ, സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ലെ സാഹിത്യോത്സവത്തിന് ജനുവരിയില്‍ തിരശ്ശീല ഉയര്‍ന്നു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന ആദ്യഘട്ടത്തിന് ശേഷം മലേഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ വച്ച് തുടര്‍ഘട്ടങ്ങള്‍ അരങ്ങേറും. ഗ്രീസിലെ ഏഥന്‍സില്‍ വച്ചാണ് പനോരമ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് പരിസമാപ്തി കുറിക്കുന്നത്. അവിടെ വച്ച്് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കുരിശിങ്കൽ ലൂർദ് മാതാ ഇടവകാംഗമായ ഡീക്കൻ ടോണി കുന്നത്തൂരിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. കോട്ടപ്പുറം രൂപത ബിഷപ്പ് അഭിവന്ദ്യ അംബ്രോസ് പുത്തൻവീട്ടിൽ നിന്നാണ് ഡീക്കൻ ടോണി കുന്നത്തൂർ അഭിഷിക്തനാകുന്നത്.വൈകുന്നേരം മൂന്നര മണിക്ക് ആരംഭിക്കുന്ന തിരു കർമ്മങ്ങൾ പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ദേവാലയത്തിൽ വച്ച് നടക്കും. ഡീക്കൻ ടോണി തോമസ് കുന്നത്തൂർ 1997 ഡിസംബർ 31- തീയതി കുരിശിങ്കൽ ലൂർദ് മാതാ ഇടവക കുന്നത്തൂർ സോജൻൻ്റെയും വിൻസിയുടെയും മൂത്ത മകനായി ജനിച്ചു. പുത്തൻവേലിക്കര P.S.M.GLPS സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും V.C SH.S.S സ്കൂളിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം കോട്ടപ്പുറം രൂപതയുടെ കുറ്റിക്കാട് സെന്റ്.ആന്റണീസ് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്നും തത്വശാസ്ത്ര- ദൈവ ശാസ്ത്ര പഠനം പൂർത്തിയാക്കിയ ഡീക്കൻ ടോണിയുടെ പൗരോഹിത്യ സ്വീകരണത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പുത്തൻവേലിക്കര കുരിശിങ്കൽ ലൂർദ് മാതാ ഇടവക വികാരി ഫാദർ ബിജു…
വെനസ്വേലയിൽ അതിക്രമിച്ചുകയറാനും നിക്കോളാസ് മഡുറോയെ പിടികൂടാനുമായി അമേരിക്ക നടത്തിയ ആക്രമണം നീണ്ടുനിന്നത് രണ്ട് മണിക്കൂറും ഇരുപതുമിനിറ്റും. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിൽ രൂപംനൽകിയ ‘ഓപ്പറേഷൻ ആബ്‌സൊല്യൂട്ട് റിസോൾവ്’ എന്ന് പേരിട്ട ദൗത്യമാണ് 2.20 മണിക്കൂർ കൊണ്ട് അമേരിക്കൻ സേന പൂർത്തിയാക്കിയത്.
6 വയസുള്ള പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളെ ഏറ്റുമുട്ടലിലൂടെ സിക്കന്ദ്രാബാദ് പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റിൽ നിന്നുള്ള പുതിയ ഔദ്യോഗിക ആപ്പ് സെന്റ് കാർലോ അക്യുട്ടിസിന്റെ ഐടി കഴിവുകൾക്കു വേണ്ടി സമർപ്പിച്ചു. www.vaticanstate.va എന്ന വെബ്‌സൈറ്റിന്റെ ഉള്ളടക്കങ്ങൾ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൊബൈൽ ഫോണുകളിൽ സൈറ്റിലേക്കുള്ള ആക്‌സസ് കൂടുതൽ എളുപ്പത്തിലും വേഗത്തിലും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
