- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
പരിയാരം: പ്രത്യാശ നമ്മുടെ ജീവിതത്തിലെ അണയാത്ത പുണ്യമായിരിക്കണമെന്ന് കോഴിക്കോട് അതിരൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കണ്ണൂര്‍ രൂപതയില്‍ ഒരുവര്‍ഷമായി വിവിധ പരിപാടികളോടെ നടത്തിവന്ന മഹാജൂബിലിയുടേയും ദൈവദാസന്‍ ലീനസ് മരിയ സുക്കോളിന്റെ 12-ാമത് സ്വര്‍ഗീയ പ്രവേശന വാര്‍ഷികത്തിന്റേയും ഭാഗമായി മരിയപുരം നിത്യസഹായമാതാ പള്ളിയില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ് ചക്കാലക്കല്‍.ലോകത്ത് സമാധാനം വേണമെങ്കിൽ മനുഷ്യൻ സ്വയം ചെറുതാകണമെന്നും ശൂന്യവൽക്കരിക്കണമെന്നുമാണ് ബെദ് ലഹേം നൽകുന്ന സന്ദേശം. ഇത്തരത്തിൽ എളിമയുള്ള ജീവിതമായിരുന്നതിനാലാണ് സുക്കോളച്ചന് മലബാറിലെ ജനങ്ങളുടെ രക്ഷകനായി മാറാൻ കഴിഞ്ഞതെന്നും ആർച്ച് ബിഷപ് ചക്കാലക്കൽ പറഞ്ഞു. കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, മോൺസിഞ്ഞോർ ഡോ. ക്ലാരൻസ് പാലിയത്ത്, പ്രൊക്യുറേറ്റർ ഡോ. ജോയി പൈനാടത്ത്, കേരള ജസ്യൂട്ട് പൊവിൻഷ്യാൾ ഡോ. ഹെൻറി പട്ടരുമടത്തിൽ, ദീനസേവന സഭ സുപ്പീരിയർ സിസ്റ്റർ ആൻസി, രൂപതാ വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. രൂപതയിലെ വിവിധ ഇടവകകളില്‍നിന്നെത്തിയ വിശ്വാസ…
പരിയാരം: മഹാജൂബിലി വര്‍ഷത്തില്‍ കണ്ണൂര്‍ രൂപതയില്‍ നിന്ന് വിശുദ്ധ ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയത് ഒന്‍പതുപേര്‍. പൂര്‍ണമായി വായിച്ചത് 400 പേര്‍. കണ്ണൂര്‍ രൂപതയുടെ മാസികയായ ‘കണ്ണും കണ്ണാടി’യും രൂപത ബൈബിള്‍ അപ്പോസ്തലേറ്റും ചേര്‍ന്നാണ് മഹാജൂബിലി വര്‍ഷത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. 2025 ജനുവരി ഒന്നിന് തുടങ്ങിയ ബൈബിള്‍ പാരായണം ഡിസംബര്‍ 27നാണ് സമാപിച്ചത്. ഫാ.ജോയി പൈനാടത്തും ഫാ.വിക്ടര്‍ വിപിനും ചേര്‍ന്നാണ് ഓരോ ദിവസത്തേയും പാരായണ ഭാഗങ്ങള്‍ മാസികയിലൂടെ വിശ്വാസികളിലെത്തിച്ചിരുന്നത്. ഈ ഒരുവര്‍ഷത്തിനിടയിലാണ് നാല്‍പതോളം ഇടവകകളില്‍നിന്നായി നാന്നൂറുപേര്‍ ബൈബിള്‍ പൂര്‍ണമായും വായിച്ചുതീര്‍ത്തത്. ഒന്‍പതുപേര്‍ ബൈബിള്‍ പൂര്‍ണമായും പകര്‍ത്തിയെഴുതി. ഇവരെയെല്ലാം അനുമോദിക്കുകയും ആര്‍ച് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല, സഹായ മെത്രാന്‍ ഡോ.ഡെന്നീസ് കുറുപ്പശേരി, കണ്ണൂര്‍ രൂപത വികാര്‍ ജനറല്‍ ഡോ. ക്ലാരന്‍സ് പാലിയത്ത്, ഡോ. ഹെന്‍ റി പട്ടരുമടത്തില്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.. ഈ ബൈബിള്‍ പാരായണ പദ്ധതി കണ്ണൂര്‍ രൂപതയ്ക്ക് നല്‍കിയത് ഒരു പുതിയ ചരിത്രമാണ്.…
കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, 70 വയസ്സു കഴിഞ്ഞവരുടെ ലിസ്റ്റ് തയ്യാറാക്കുകയും, അവർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഫണ്ട് ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പേര് ചേർത്ത് നൽകുകയും ചെയ്തു. ഈ സംരംഭത്തിന് സ്റ്റേറ്റ് അല്മായ കമ്മിറ്റിയംഗം ശ്രീ ലൈജൂ ഇഗ്നേഷ്യസ്, കോർഡിനേറ്റർ ട്രീസ ആൽബർട്ട്, ഇടവക ആനിമേറ്റർ സിസ്റ്റർ മരിയ എം.പി.വി, വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ന്യൂ ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നസുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു .മുൻ കേന്ദ്രമന്ത്രിമായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചു. ഭൗതിക ശരീരം പൂനെ എരണ്ട്‌വാനിലെ ‘കൽമാഡി ഹൗസിൽ’ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വൈകുന്നേരം 3.30 ന് നവി പേട്ടിലെ വൈകുണ്ഡ് ശ്മശാനഭൂമിയിൽ സംസ്കാരം. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) പ്രസിഡന്റായും സുരേഷ് കൽമാഡി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.
ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിലെ പ്രമുഖ മാളിൽ ക്രിസ്‌തുമസിനോടനുബന്ധിച്ച് ഒരുക്കിയ അലങ്കാരങ്ങൾ നശിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികൾക്ക് തീവ്രഹിന്ദുത്വവാദികൾ സ്വീകരണം നല്കി. ക്രിസ്‌മസ് ദിനത്തിൽ ബന്ദ് പ്രഖ്യാപിച്ചതിന്റെ ഭാഗമായാണു നഗരത്തിലെ മാഗ്നെറ്റോ മാളിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളും സർവ ഹിന്ദു സമാജ് എന്ന ഹിന്ദുസംഘടനയുടെയും ബജ്‌രംഗദളിൻ്റെയും പ്രവർത്തകർ നശിപ്പിച്ചത്.
ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
ഹോളോകോസ്റ്റ് അതിജീവിതയും ആൻ ഫ്രാങ്കിന്റെ രണ്ടാനമ്മയുമായ ഇവ ഷോസ് (96) വയസ്സിൽ അന്തരിച്ചു. ഹോളോകോസ്റ്റിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പതിറ്റാണ്ടുകളായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു ഇവ.
സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.
വിശുദ്ധ ബൈബിളിന്റെ പൂർണ്ണമായ കൈയെഴുത്ത് പ്രതി പൂർത്തിയാക്കിയതിന് ഷിംലയിലെ സിസ്റ്റർ മൗറ സിഎഫ്എംഎസ്എസിനെ സിംല-ചണ്ഡീഗഡ് രൂപത അനുമോദിച്ചു – അപൂർവവും ആഴമേറിയതുമായ ആത്മീയ നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, വർഷങ്ങളുടെ പ്രാർത്ഥന, അച്ചടക്കം, ദൈവവചനത്തോടുള്ള ആഴമായ ആദരവ് എന്നിവയാൽ രൂപപ്പെടുത്തിയ ഒരു നേട്ടം
Subscribe to Updates
Get the latest creative news from FooBar about art, design and business.
