വത്തിക്കാൻ: മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായും, ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമനം നടന്നത്.മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ തലവനായിരുന്ന, കർദിനാൾ റോബർട്ട് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പാപ്പായായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ്, നിയമനിർമ്മാണ പാഠങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്റ്റായിരുന്ന ആർച്ചുബിഷപ്പ് ഫിലിപ്പോ യന്നോനെയെ ഡിക്കസ്റ്ററിയുടെ പുതിയ തലവനായി നിയോഗിക്കുന്നത്. 2025 ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും.അതേസമയം ഡിക്കസ്റ്ററിയുടെ കാര്യദർശിയായി അടുത്ത അഞ്ചു വർഷത്തേക്ക് ഇൽസോൺ ഡി ജെസുസ് മൊന്തനാരിയെയും പാപ്പാ നിയമിച്ചു. ഉപകാര്യദർശിയായി, അടുത്ത അഞ്ചു വർഷത്തേക്ക്, മോൺസിഞ്ഞോർ ഇവാൻ കോവാക്കിയെയും ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.
Trending
- പൗരോഹിത്യ, സന്യസ്ത പരിശീലനത്തിൽ നവീകരിച്ച കാഴ്ചപ്പാടുകളുമായി, സി സി ബി ഐ യുടെ ട്രെയിനിങ് പ്രോഗ്രാം
- ‘യൂറോപ്യൻ പീപ്പിൾസ് പാർട്ടി’യിൽ നിന്നുള്ള അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി.
- ദൈവവിളികൾക്ക് വേണ്ടി ലാറ്ററൻ ബസിലിക്കയിൽ ജാഗരണ പ്രാർത്ഥന
- തിയോഫിനച്ചന്റെ ധന്യ പദവി പ്രഖ്യാപനം നടത്തപ്പെട്ടു
- വിയറ്റ്നാം മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം
- വിശുദ്ധനാട്ടിലെ സഭാ നേതൃത്വം, ജെറുസലേം പാത്രിയാർക്കേറ്റ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി
- മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണം: കേരള മത്സ്യത്തൊഴിലാളി ഫോറം
- ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനം ;8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്കും
