- ‘യൂറോപ്യൻ പീപ്പിൾസ് പാർട്ടി’യിൽ നിന്നുള്ള അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി.
- ദൈവവിളികൾക്ക് വേണ്ടി ലാറ്ററൻ ബസിലിക്കയിൽ ജാഗരണ പ്രാർത്ഥന
- തിയോഫിനച്ചന്റെ ധന്യ പദവി പ്രഖ്യാപനം നടത്തപ്പെട്ടു
- വിയറ്റ്നാം മെത്രാന്മാരുടെ ആദ് ലിമിന സന്ദർശനം
- വിശുദ്ധനാട്ടിലെ സഭാ നേതൃത്വം, ജെറുസലേം പാത്രിയാർക്കേറ്റ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി
- മത്സ്യബന്ധന സമൂഹത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങൾ പിൻവലിക്കണം: കേരള മത്സ്യത്തൊഴിലാളി ഫോറം
- ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനം ;8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും
- വാഗ്മിയും ചിന്തകനുമായിരുന്ന ഫാ. ജോസ് കുറിയേടത്ത് അന്തരിച്ചു
Browsing: vatican news
ഇന്ന് നല്ലയിടയനായ യേശുവിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്ന ആഗോള ദൈവവിളി ദിനത്തിന് മുന്നോടിയായി, ഏപ്രിൽ 24 ന് വൈകുന്നേരം, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ, ദൈവവിളികൾക്കുവേണ്ടി, പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തി. റോം രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദസാരെ റെയ്‌ന, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഏപ്രിൽ മാസം പതിനൊന്നാം തീയതി, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെവിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന, ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനവും പ്രാർത്ഥനയുമായി മാറി.
“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ
തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”
മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.
ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്‌സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.
സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
