- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Browsing: vatican news
ക്രൈനിലേയും മദ്ധ്യപൂർവ്വദേശങ്ങളിലെയും സംഘർഷങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യപ്പെട്ടു
സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നു
“നമ്മുടെ അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നത്”
ഇന്ന് നല്ലയിടയനായ യേശുവിന്റെ തിരുനാൾ ദിനം ആഘോഷിക്കുന്ന ആഗോള ദൈവവിളി ദിനത്തിന് മുന്നോടിയായി, ഏപ്രിൽ 24 ന് വൈകുന്നേരം, റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ, ദൈവവിളികൾക്കുവേണ്ടി, പ്രത്യേക ജാഗരണ പ്രാർത്ഥന നടത്തി. റോം രൂപതയുടെ കർദ്ദിനാൾ വികാരി ബാൽദസാരെ റെയ്‌ന, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ലാറ്റ്സറോ യു ഹോംഗ് സിക്ക്, എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഏപ്രിൽ മാസം പതിനൊന്നാം തീയതി, ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെവിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ലിയോ പതിനാലാമൻ പാപ്പായുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിനു വേണ്ടിയുള്ള ജാഗരണ പ്രാർത്ഥന, ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനവും പ്രാർത്ഥനയുമായി മാറി.
“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ
തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.
വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.
“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”
Subscribe to Updates
Get the latest creative news from FooBar about art, design and business.
