Browsing: vatican news

മൊണാക്കോയിലെ ജനതയോടൊപ്പം ആയിരിക്കുവാൻ സാധിക്കുന്നതിലെ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ വിശ്വാസവും, റോമൻ സഭയും തമ്മിലുള്ള ആഴമേറിയ ബന്ധമാണ്, ഈ നാടിനെ വ്യതിരിക്തമാക്കുന്നതെന്നും പാപ്പാ എടുത്തു പറഞ്ഞു.

ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ രൂപതയിലും പരിശീലനം ലഭിച്ച ഒന്നോ അതിലധികമോ എക്‌സോര്‍സിസ്റ്റുകളെ (ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകര്‍) നിയമിക്കണമെന്ന് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്‌സ് (എഐഇ) ലെയോ പതിനാലാമന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.

സ്പെയിൻ രാജകുടുംബത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. മേരി മേജർ ബസലിക്കയുടെ പ്രോട്ടോ കാനൻ പദവി ഏറ്റെടുക്കുന്നതിന്റെ കൂടി ഭാഗമായി വത്തിക്കാനിലെത്തിയ സ്പെയിൻ രാജാവ് ഫെലിപ്പെ ആറാമനും രാജ്ഞി ലെത്തീത്സ്യയ്ക്കും പരിശുദ്ധപിതാവ് ലിയോ പതിനാലാമൻ പാപ്പാ മാർച്ച് ഇരുപതാം തീയതി വെള്ളിയാഴ്ച്ച രാവിലെ കൂടിക്കാഴ്ച്ച അനുവദിച്ചുവെന്നു വത്തിക്കാൻ പ്രെസ് ഓഫീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രാൻസിസ് പാപ്പാ 2016 മാർച്ച് 19-ന് നൽകിയ അമോറിസ്‌ ലെത്തീത്സിയ എന്ന സിനഡാനന്തര അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങിയതിന്റെ പത്താം വാർഷികത്തിൽ ലിയോ പതിനാലാമൻ പാപ്പാ, കുടുംബങ്ങളോടുള്ള സുവിശേഷപ്രഘോഷണത്തെക്കുറിച്ച് വിചിന്തനത്തിന് സഭാനേതൃത്വങ്ങളെ വിളിച്ചുകൂട്ടി . ദാമ്പത്യ, കുടുംബ സ്നേഹം സംബന്ധിച്ച പ്രത്യാശയുടെ മനോഹരമായ ഒരു സന്ദേശമായിരുന്നു അമോറിസ്‌ ലെത്തീത്സിയ, 2026 മാർച്ച് 19 വ്യാഴാഴ്ച പുറത്തുവിട്ട ഒരു സന്ദേശത്തിൽ പാപ്പാ പറഞ്ഞു.

തന്റെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏതാണ്ട് പത്ത് മാസങ്ങൾക്ക് ശേഷം, ഫെബ്രുവരി പതിനാല് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തന്റെ നാളിതുവരെയുള്ള താമസയിടത്തുനിന്ന് പരിശുദ്ധ പിതാവ് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നത് സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണിയാണ് പത്രപ്രവർത്തകരെ അറിയിച്ചത്.

പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക്, അഗസ്റ്റീനിയൻ സഭംഗം കൂടിയായ ബിഷപ് ലൂയിസ് മരീൻ ദേ സാൻ മാർട്ടിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പുതിയ നിയമനത്തിനൊപ്പം ആർച്ച്ബിഷപ് പദവിയിലേക്ക് അദ്ദേഹത്തെ പാപ്പാ ഉയർത്തി.

മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസഭയുടെ ആദ്യ സമ്മേളനത്തിനുശേഷം, ഫ്രാൻസിസ് പാപ്പാ നിയമിച്ച പഠന സംഘങ്ങളുടെ മൂന്നാമത്തെ അന്തിമ റിപ്പോർട്ട് സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കി.

ലോകമെമ്പാടുമുള്ള രൂപതകളിൽ, പ്രാർത്ഥനയുടെയും അനുരഞ്ജനത്തിന്റെയും ആത്മീയത വിശ്വാസികളിൽ ഊട്ടിയുറപ്പിക്കുന്നതിനു, ദേവാലയങ്ങളിൽ “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ” ആചരിക്കുവാൻ, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി ആഹ്വാനം ചെയ്തു.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളും, കൊലപാതകങ്ങളും വർധിക്കുന്ന ഒരു സാഹചര്യത്തിൽ, ഇവ തടയുന്നതിന്, സഭയും, വിദ്യാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടും, പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്തേണ്ടതിനു ഈ ഇരു തലങ്ങളിൽ നിന്നുമുള്ള സഹായം അഭ്യർത്ഥിച്ചുകൊണ്ടുമുള്ള, “വിശുദ്ധ പത്രോസിന്റെ ചത്വരം” (Piazza San Pietro) എന്ന മാസികയുടെ വായനക്കാരി, ജൊവാന്നയുടെ, കത്തിന്, പാപ്പാ മറുപടി നൽകി

റിപ്പബ്ലിക് ഓഫ് മാൾട്ടയുടെ പ്രസിഡൻ്റ് മിറിയം സ്പിറ്റെറി ഡെബോനോയെ, മാർച്ചു മാസം രണ്ടാം തീയതി, തിങ്കളാഴ്ച്ച ലെയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.