- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില് നിന്ന് ഡിജിറ്റല് യുഗത്തിലേക്ക്;ചരിത്രം ആവര്ത്തിക്കുമ്പോള്
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം
Browsing: Pope leo
ദൈവത്തെ സ്നേഹിക്കുകയും അവനെ ഹൃദയപൂർവ്വം തേടുകയും ചെയ്യുന്ന ഒരാൾക്കും നിരീശ്വരവാദിയായിരിക്കാൻ സാധിക്കില്ലെന്ന് ലിയോ പതിനാലാമൻ പാപ്പാ. സ്വയം നിരീശ്വരവാദിയെന്ന് കരുതുകയും, എന്നാൽ ദൈവത്തെ തേടുകയും അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കയും ചെയ്യുന്ന ഒരു വ്യക്തിയുടെ കത്തിന്, “വിശുദ്ധ പത്രോസിന്റെ ചത്വരം” എന്ന മാസികയുടെ ഫെബ്രുവരി ലക്കത്തിലൂടെ മറുപടി നൽകവെയാണ്, ഒരേ സമയം ദൈവത്തെ തേടാനും സ്നേഹിക്കാനും, അതേസമയം നിരീശ്വരവാദിയായിരിക്കാനും സാധിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
2026 -ഇൽ വിവിധ രാജ്യങ്ങളിലേക്കുള്ള പുതിയ അപ്പസ്തോലിക യാത്രകൾക്കൊരുങ്ങി ലിയോ പതിനാലാമൻ പാപ്പാ. അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനി, സ്പെയിൻ, മൊണാക്കോ എന്നീ രാജ്യങ്ങളിലേക്ക് പാപ്പാ അപ്പസ്തോലിക യാത്ര നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഫെബ്രുവരി 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2025.ലെ ജൂബിലിക്കും, തുർക്കിയിലേക്കും ലെബനനിലേക്കും പാപ്പാ അപ്പസ്തോലിക യാത്രകൾ നടത്തിയിരുന്നു.
നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.
തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.
പൊതുനന്മ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത, ഒരു രാഷ്ട്രത്തിന്റെ പ്രത്യേകിച്ചും ഇറ്റലിയുടെ “ധാർമ്മികവും ആത്മീയവുമായ” പൈതൃകവുമായി ബന്ധപ്പെട്ടതിനാൽ, അവയെ “ഭൗതിക വശങ്ങളിലേക്ക് ചുരുക്കാൻ കഴിയില്ല” എന്ന് എടുത്തു പറഞ്ഞുകൊണ്ട്, ഇറ്റലിയിലെ പ്രവിശ്യകളുടെ മേലധികാരികളുടെ സമ്മേളനത്തെ, ലിയോ പതിനാലാമൻ പാപ്പാ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കുറ്റകൃത്യങ്ങളുടെയും കലാപങ്ങളുടെയും അടിച്ചമർത്തലിലേക്ക് ചുരുക്കുന്നത് അതിനെ ദരിദ്രമാക്കുകയും അതിന്റെ ധാർമ്മികവും ആത്മീയവുമായ മാനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
നോമ്പുകാലം മാനസാന്തരത്തിനുള്ള സമയമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും, തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും, ഈ സമയം ഫലപ്രദമാക്കണമെന്നു ലെയോ പാപ്പ. നമ്മുടെ വിശ്വാസത്തിന്റെ ഊർജ്ജം വീണ്ടെടുക്കാനും, ദൈനംദിന ഉത്കണ്ഠകൾക്കും വ്യതിചലനങ്ങൾക്കും ഇടയിൽ ഹൃദയം നഷ്ടപ്പെടാതിരിക്കാനും ദൈവീക രഹസ്യം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽ തിരികെ സ്ഥാപിക്കാൻ സഭ നമ്മെ ക്ഷണിക്കുന്ന സമയമാണ് നോമ്പു കാലമെന്നും പാപ്പ പറഞ്ഞു. ശ്രവിക്കുക, ഉപവാസമനുഷ്ഠിക്കുക, കൂട്ടായ്മയിൽ ജീവിക്കുക, എന്നിങ്ങനെയുള്ള നോമ്പുകാല ചൈതന്യങ്ങളെ പാപ്പ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചു.
“കുട്ടികളുടെ ആഗോളദിനാചരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കമ്മറ്റി” പിരിച്ചുവിട്ട് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 വ്യാഴാഴ്ച ഒപ്പിട്ട ഒരു രേഖയിലൂടെയാണ്, ഒന്നേകാൽ വർഷത്തോളം നീണ്ട ഈ കമ്മിറ്റി പരിശുദ്ധ പിതാവ് പിരിച്ചുവിട്ടത്. കുട്ടികളുടെ ആഗോളദിനാചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി മുതൽ “അല്മയർക്കും, കുടുംബങ്ങൾക്കും ജീവനും” വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കീഴിലായിരിക്കുമെന്നും പാപ്പാ തന്റെ ഉത്തരവിലൂടെ അറിയിച്ചു.
ലോക രോഗീദിനത്തിൽ, ലോകത്തിന്റെ വിവിധയിടങ്ങളിൽ സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കൊപ്പം പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ പൊതുകൂടിക്കാഴ്ച അനുവദിച്ചതിന് ശേഷം വത്തിക്കാനിലെ പൂന്തോട്ടത്തിലുള്ള ലൂർദ്ദ് ഗ്രോട്ടോയിൽ പ്രാർത്ഥനയ്ക്കെത്തിയ അവസരത്തിലാണ് പാപ്പാ അവിടെ സന്നിഹിതരായിരുന്ന ആളുകൾക്കൊപ്പം രോഗികൾക്കുവേണ്ടി പ്രാർത്ഥിച്ചത്.
വിവിധ സംഘർഷങ്ങളാൽ ദുരിതപൂർണ്ണമായ ഒരു ലോകത്ത്, പുതിയ തലമുറകൾക്കുള്ള ഒരു ഭാവി സാഹോദര്യത്തിൽ മാത്രമാണ്, കെട്ടിപ്പടുക്കുക സാധ്യമാണെന്ന്, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികളെ ഓർമിപ്പിച്ചു. ഫെബ്രുവരി മാസം എട്ടാം തീയതി ത്രികാല പ്രാർത്ഥനയുടെ അവസാനം നടത്തിയ അഭ്യർത്ഥനകളുടെ അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.
അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ചും, ഫ്രാൻസിസ് പാപ്പായും, ഗ്രാൻഡ് ഇമാം അഹ്മദ് അൽ-ത്വയ്യൂബും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ ഒപ്പിട്ടതിന്റെ 7-ാം വാർഷികത്തിലും ഏവരെയും അഭിസംബോധന ചെയ്യുവാൻ തനിക്കു ലഭിച്ച അവസരത്തിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ, തന്റെ സന്ദേശം ആരംഭിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
