- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
Author: admin
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു എന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു . ലഷ്കർ ഇ ത്വയ്ബ ഭീകരൻ ബിലാൽ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്. ഭട്ട് നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു .
|’ ചെമ്മീന്‍ ‘ നോവല്‍ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി|
തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജെസ്‌ന മരി ജോസിന്റെ തിരോധാനക്കേസ് മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ലെന്ന് സിബിഐ റിപ്പോർട്ട് .കേസ്അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ട് 19ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. 50 ൽ അധികം പേജുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിനെക്കുറിച്ച് ജെസ്‌നയുടെ അച്ഛന്റെ വിശദീകരണം കേൾക്കാൻ കോടതി നോട്ടിസ് അയച്ചു. 19ന് ഹാജരാകാനാണ് നിർദേശം. കേരള പൊലീസ് കണ്ടെത്തിയ വിവരങ്ങൾതന്നെയാണ് സിബിഐ റിപ്പോർട്ടിലുമുള്ളത് എന്നാണ് സൂചന.പൊലീസ് കണ്ടെത്തിയതിൽനിന്ന് കൂടുതലായി ഒന്നും കണ്ടെത്താൻ സിബിഐയ്‌ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്നാണ് അന്വേഷണം ഏറ്റെടുത്ത് മൂന്നുവർഷം കഴിഞ്ഞശേഷം കേസ് അവസാനിപ്പിക്കുന്നതിന് റിപ്പോർട്ട് നൽകിയത്.
| അക്രമി, ഡൈലന് ബട്ലര് മരിച്ചനിലയിൽ |
കൊല്ലം: കൗമാരകേരളത്തിന്റെ സകലകലാസംഗമം ഇന്ന് രണ്ടാം ദിവസത്തിലേയ്ക്ക്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കോഴിക്കോടിന്റെ മുന്നേറ്റം. 212 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ കോഴിക്കോടാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 210 പോയിന്റുമായി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 199 പോയിന്റുമായി ആതിഥേയരായ കൊല്ലം ജില്ല ആറാം സ്ഥാനത്താണ്. പോയിന്റുകൾ മാത്രമല്ല മത്സരത്തിന്റെ വീറും വാശിയും ഓരോ മണിക്കൂറിലും ഉയരുകയാണ്. മത്സരർഥികൾക്ക് പ്രോത്സാഹനം നൽകാൻ നിരവധിപ്പേരാണ് എത്തുന്നത്. മഴയെ അവഗണിച്ച് ഇന്നലെ രാത്രി വൈകിയും കലോത്സവ പന്തലില്‍ ജനത്തിരക്ക് അനുഭവപ്പെട്ടു.വിദ്യാര്‍ത്ഥികള്‍ക്കായി കലോത്സവ നഗരിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. അതേസമയം ആദ്യദിനത്തിൽ കാര്യമായ പരാതികളൊന്നും വന്നിരുന്നില്ല.
തിരുവനന്തപുരം:കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയിൽ ജാഗ്രത നിർദേശം നൽകി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയിൽ 107 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: ‘സമരാഗ്നി’ക്കൊരുങ്ങി കോൺഗ്രസ് . കെപിസിസി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയായ സമരാഗ്നിയിൽ നവകേരള സദസ്സ് മാതൃകയാക്കി പ്രഭാത യോഗങ്ങൾ സംഘടിപ്പിക്കാനും പരിപാടിയുണ്ട് . അവശ വിഭാഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും സർക്കാർ അവഗണിച്ചവരെ കേൾക്കുമെന്നും തൊഴിലാളി വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും നേതൃത്വം അറിയിച്ചു. സമരാഗ്നിയിൽ ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധിയും സച്ചിൻ പൈലറ്റും പങ്കെടുക്കും. രേവന്ത് റെഡി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ തുടങ്ങിയവരും സമരാഗ്നിയുടെ ഭാഗമാകും. ഫെബ്രുവരി 9 ന് കാസർകോട് ജാഥയ്ക്ക് തുടക്കം കുറിക്കും. കെ സി വേണുഗോപാൽ സമരാഗ്നി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനങ്ങളിൽ പതിനായിരങ്ങളെ അണിനിരത്താൻ ആണ് തീരുമാനം. ജില്ലാതലങ്ങളിൽ സംഘാടക സമിതി രൂപീകരണം ഇന്നു മുതൽ തുടങ്ങും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്നാണ് ‘സമരാഗ്നി’ സംസ്ഥാന ജാഥ നയിക്കുന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലും യാത്രയുണ്ടാകില്ല. മൂന്നോ നാലോ മണ്ഡലങ്ങൾക്ക് ഒരു പരിപാടി എന്ന നിലയ്ക്ക് ജാഥ സംഘടിപ്പിക്കാനാണ്…
ആലുവ: പെരിയാറിന് കുറുകെ നീന്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡിട്ട് അഞ്ച് വയസ്സുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയ്യിസാണ് മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്റർ നീന്തിക്കടന്നത്. ‘ഇനിയൊരു മുങ്ങിമരണം സംഭവിക്കാതിരിക്കട്ടെ എല്ലാവരും നീന്തൽ പരിശീലിക്കൂ’ എന്ന സന്ദേശവുമായാണ് അഞ്ച് വയസ്സുകാരന്റെ നീന്തൽ പ്രകടനം. 14 വർഷമായി മണപ്പുറം ദേശം കടവിൽ നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശ്ശേരിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ‘ഇത് അതിശയമാണ്. അഞ്ച് വയസ്സുള്ള കുട്ടി 780 മീറ്റർ നീന്തുക എന്നത് ഒരു അത്ഭുതമാണ്. എന്റെ നാട്ടുകാരൻ ആണ് ഈ കുട്ടി എന്നതിൽ എനിക്കും അഭിമാനമാണ്. മുഹമ്മദ് കയ്യിസ് ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമായി മാറും എന്നതിൽ സംശയമില്ല,’ എന്ന് അൻവർ സാദത്ത് പറഞ്ഞു.
|നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളില്‍ നിന്ന് ഫാ. ഷൈജു കുര്യനെ നീക്കി|
കൊച്ചി: ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ഖേദം പ്രകടിപ്പിച്ച് മേജർ ആർച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭാ തലവൻ എന്ന സ്ഥാനത്തുനിന്നുള്ള വിടപറയലിൽ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് എഴുതിയ കത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ പോരായ്മകളായെന്ന് അദ്ദേഹം കത്തിൽ സമ്മതിക്കുന്നു. സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖകളിലും സാക്ഷ്യം വഹിക്കാനാവുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങൾക്കുള്ള വിടവാങ്ങൽ കത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നു.സഭയുടെ നേതൃത്വത്തിൽ നിന്ന് മാറുമ്പോഴും സഭയുടെ എല്ലാ ദൗത്യമേഖലകളിലും കൂട്ടായ്മ സംഘടനാത്മകത, സഹകരണം എന്നിവയോടെ സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന ഉറച്ച പ്രത്യാശ തനിക്കുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
