- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി മാർച്ച് 31 വരെ ബന്ധിപ്പിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറുടെ ഔദ്യോഗിക ലെറ്റർ ഹെഡിലുള്ള സാക്ഷ്യപത്രം, ഫോട്ടോയും പേരുമുള്ള തപാൽ വകുപ്പ് മേൽവിലാസ കാർഡ്, ഫോട്ടോയുള്ള കിസാൻ പാസ്‌ബുക്ക് എന്നിവ ഗുണഭോക്താക്കൾക്ക് ഉപയോഗിക്കാം. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായി 99.8 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയ്ക്കും ഭാര്യയ്ക്കും മൂന്ന് വര്‍ഷം തടവുശിക്ഷ.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും 50 ലക്ഷം വീതം പിഴ ഒടുക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജനപ്രാധിനിത്യ നിയമത്തിന്റെ വകുപ്പ് 8(1) അനുസരിച്ചുള്ള ശിക്ഷാവിധി വന്നതോടെ തന്നെ മന്ത്രിക്ക് എംഎല്‍എ സ്ഥാനം നഷ്ടമായി.വിധി നടപ്പിലാക്കുന്നത് കോടതി 30 ദിവസത്തേയ്ക്ക് തടഞ്ഞുവച്ചിട്ടുണ്ട്. ഇതിനുള്ളില്‍ മന്ത്രിക്ക് സുപ്രീംകോടതിയെ സമീപിക്കാം. 1989ന് ശേഷം ഡിഎംകെ അധികാരത്തില്‍ എത്തിയപ്പോഴെല്ലാം മന്ത്രിസ്ഥാനത്തിരുന്ന ആളാണ് പൊന്മുടി. 2006-2010 കാലയളവില്‍ മന്ത്രി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കേസ്. 2016ല്‍ കേസില്‍ ഇരുവരും കുറ്റക്കാരല്ലെന്ന് വില്ലുപുരം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ വിജിലന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
|കോഴിക്കോട് രൂപതയിലാണ് ചരിത്രപ്രസിദ്ധമായ ഈ തീർഥാടനകേന്ദ്രം |
മാമലക്കണ്ടം : എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ ആനയെയും കുട്ടിയെയും രക്ഷപെടുത്തി. ജെസിബി ഉപയോഗിച്ചാണ് രക്ഷപെടുത്തിയത്. ഇന്ന് പുലർച്ചെയാണ് ആനയും കുട്ടിയും കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആന ആക്രമിച്ചു. പരിക്കുകളോടെ ഉദ്യോഗസ്ഥൻ രക്ഷപെട്ടു. ജെസിബി ഉപയോഗിച്ച് വശം ഇടിച്ചാണ് കാട്ടാനയെയും കുഞ്ഞിനെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‍യു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്തത്തിലെ അന്വേഷണ പുരോഗതി സര്‍ക്കാര്‍ ഇന്ന് അറിയിച്ചേക്കും. മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്‌റും ഉന്നതതല അന്വേഷണ പുരോഗതി ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് കോടതിയെ അറിയിക്കുക. ക്രിമിനല്‍ കേസ് അന്വേഷണം സംബന്ധിച്ച പുരോഗതി കളമശ്ശേരി പൊലീസ് അറിയിക്കും. സംഘാടകരായ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നാണ് സിംഗിള്‍ ബെഞ്ച് ആവര്‍ത്തിച്ച് സ്വീകരിച്ച നിലപാട്. ആരെങ്കിലും മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് ഹർജിയുള്ളത്.
തിരുവനന്തപുരം: ‘ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോടു പറഞ്ഞേക്കണം’ എന്ന ഒറ്റവരി ഫെയ്സ്ബുക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സതീശന്റെ പരിഹാസം .യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായ സംഭവത്തിൽ തന്നെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരണവുമായാണ് ഈ കുറിപ്പ് .സതീശന് പിന്തുണ പ്രഖ്യാപിച്ചു നിരവധി പ്രവർത്തകരാണു പോസ്റ്റിനു കമന്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കന്റോൺമെന്റ് പൊലീസ് സതീശനെതിരെ കേസെടുത്തിരിക്കുന്നത്. വി.ഡി.സതീശനു പുറമേ ഷാഫി പറമ്പിൽ, എം.വിൻസന്റ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി 30 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റമാണു ചുമത്തിയിരിക്കുന്നത്. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എആര്‍ ക്യാംപില്‍നിന്നു ചാടിപ്പോയതിനടക്കം അഞ്ച് കേസുകളുമുണ്ട്. പൊലീസിന്റെയും ഡിവൈഎഫ്ഐയുടെയും മർദനത്തിനെതിരെ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തിയത്.
ഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരം അവതരിപ്പിച്ച മാറ്റം വരുത്തിയ ബില്ലുകൾ ലോക്സഭ പാസാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കരിക്കാനുള്ളതാണ് ഈ ബില്ലുകൾ. ആഭ്യന്തരമന്ത്രിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബിൽ പാസായതെന്നതും ശ്രദ്ധേയമാണ്. 143 പ്രതിപക്ഷ എം പിമാരെയാണ് ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നേരത്തെ മൺസൂൺ സെഷനിൽ അമിത് ഷാ ഈ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മൺസൂൺ സെഷൻ ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. എന്നാൽ ഈ ബില്ലുകളിൽ കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയും അതൃപ്തിയറിയിച്ചതോടെ പിൻവലിച്ചു.മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന അറിയിപ്പോടെയായിരുന്നു ബില്ലുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്…
|’സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തന്റെ ശൈലിയല്ല’; നിലപാടില്‍ മലക്കം മറിഞ്ഞ് സുധാകരന്|
ഡൽഹി: എംപിമാരുടെ സസ്‌പെന്‍ഷന്‍, സുരക്ഷാ വീഴ്ച എന്നീ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ചു. സുരക്ഷാ വീഴ്ചയില്‍ സഭക്ക് പുറത്ത് പ്രസ്താവന നടത്തിയ പ്രധാനമന്ത്രിക്ക് ജനങ്ങളോട് ബാധ്യതയില്ല എന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ ഗാന്ധി വിമര്‍ശിച്ചു.അതേ സമയം രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറിനെ അനുകരിച്ചു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം സഭയില്‍ ഉര്‍ത്തിയത്. ജഗ്ദീപ് ധന്‍കറെ അവഹേളിച്ചത് നിരാശാജനകമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖേദം പ്രകടിപ്പിച്ചിരുന്നു, രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതി വിഷയം ആയുധമാക്കിയായിരുന്നു ഭരണപക്ഷത്തിന്റെ നീക്കം. തന്റെ ജാതിയെ പോലും അപമാനിച്ചെന്നും എന്നിട്ടും പ്രതിപക്ഷ കക്ഷി നേതവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ മൗനമെന്നും ധന്‍കര്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തോടുള്ള പ്രതിഷേധ സൂചകമായി ഭരണപക്ഷം രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ എണീറ്റുനിന്നു സഭ നടപടികളില്‍ പങ്കെടുത്തു. അതേ സമയം ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. എ എം ആരിഫ് ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്ലക്ക് കാര്‍ഡുമായി…
| പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തെരുവുയുദ്ധം|
Subscribe to Updates
Get the latest creative news from FooBar about art, design and business.
