- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
ബെംഗളൂരു: ബെംഗളൂരുവിലെ കമ്മനഹള്ളിയിലെുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ്, എസ് വിഷ്ണുകുമാര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം. ബെംഗളൂരുവിലെ കെജിഐ കോളജ് വിദ്യാര്‍ഥികളാണ്. ഇരുവരും സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ തടി മറിയുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
വയനാട്: വന്യജീവി ആക്രമണത്തില്‍ രണ്ട് ജീവന് നഷ്ടമായിട്ടും മന്ത്രിമാർ വയനാട്ടില്‍ എത്തിയില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്. താന്‍ എത്താത്തല്ല, പ്രശ്നപരിഹാരമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ വയനാട്ടില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചെയ്യേണ്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചില പ്രത്യേക കാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് എത്താന്‍ കഴിയാതെ പോയത്. വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും അത് രാഷ്ട്രീയവത്ക്കരിച്ച് കാണിക്കുക എന്നത് ചിലരുടെ പൊതുസ്വഭാവമാണ്. ഇതൊരു രാഷ്ട്രീയ വിഷയമേ അല്ലെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ക്ക് സുരക്ഷയും ആശ്വാസവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവി ആക്രമണങ്ങളില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതുപോലെയുള്ള ശാശ്വത പരിഹാരം കാണാന്‍ കഴിയാത്തതിന് കാരണം കേന്ദ്ര നിയമങ്ങളാണ്. കേന്ദ്രസര്‍ക്കാരാണ് ഈ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. വയനാട്ടിൽ പ്രതിഷേധിച്ചവര്‍ക്കെതിരേ കേസെടുത്തതില്‍ അപാകതയില്ല. പൊതുസ്വത്ത് നശിപ്പിച്ചതുകൊണ്ടാണ് കേസെടുത്തത്.…
തിരുവനന്തപുരം: നവകേരള സദസിന്റെ തുടര്‍ച്ചയായി, യുവജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. കവടിയാര്‍ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ രണ്ടായിരത്തോളം യുവജനങ്ങൾ പങ്കെടുക്കും.നവകേരള സൃഷ്ടിക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയാണ് മുഖാമുഖം. വിവിധ ജില്ലകളിലായി മാര്‍ച്ച് മൂന്നുവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് ഒരു മണിവരെയാണ് സംവാദ പരിപാടി നടക്കുക. അക്കാദമിക്ക് പ്രെഫഷണലുകള്‍, കലാ, കായിക, സാംസ്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്നിന്നുള്ളവരടക്കമാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക.മന്ത്രി സജി ചെറിയാൻ പരിപാടിയിൽ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, വി. അബ്ദുറഹ്മാൻ, എ.എ. റഹീം എംപി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ച് അമേഠിയിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് വെല്ലുവിളിയുമായി സ്മൃതി ഇറാനി രംഗത്ത് എത്തിയത്. 2019ലെ തെരഞ്ഞെടുപ്പിൽ 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സ്മൃതി ഇറാനി അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. 2019ൽ രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞെന്നും സ്മൃതി ഇറാനി പറഞ്ഞു. തിങ്കളാഴ്ച രാത്രി അമേഠിയിൽ തങ്ങുന്ന രാഹുലും സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും. സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനാൽ റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയാവും കോൺഗ്രസിനു വേണ്ടി മത്സരിക്കുക. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 2019ൽ റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്.
തിരുവനന്തപുരം : പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു. എസ്എടിയില്‍ കുട്ടിയെ പരിശോധനയ്ക്ക് കൊണ്ടുപോയി. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ ബ്രഹ്മോസിന് പിറകുവശത്തെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. 19 മണിക്കൂര്‍ നീണ്ട പൊലീസിന്‍റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാർ സ്വദേശികളായ അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് തട്ടികൊണ്ടുപോയത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങൾക്ക് ഒപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
ന്യൂ ഡൽഹി : ദില്ലി ചലോ മാര്‍ച്ച് രണ്ടു ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവച്ചു. സമവായ നിര്‍ദേശങ്ങള്‍ കേന്ദ്രം അവതരിപ്പിച്ചതിന് പിന്നാലെയാണ് നീക്കം. കര്‍ഷകരുടെ തീരുമാനം ഇന്നോ നാളെയോ അറിയാം. നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്. പരുത്തി, പരിപ്പ് തുടങ്ങിയ അഞ്ച് വിളകള്‍ക്ക് താങ്ങുവിലെ നല്‍കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് താങ്ങുവില ഉറപ്പാക്കി വിളകള്‍ സംഭരിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു.
റായ്പൂർ:ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾക്ക് 10 വര്‍ഷം വരെ തടവ്. ഭരണഘടനയ്ക്ക് പുല്ലുവില .ചത്തീസ്ഗഢിലെ ബിജെപി സർക്കാർ മതം മാറ്റങ്ങൾ ജാമ്യമില്ലാക്കുറ്റമാക്കുന്നു. മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് നൽകുന്ന നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍.സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കുമെന്നും ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമനിര്‍മാണത്തിന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം…
എറണാകുളം: വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർദ്ദിക്കുന്ന സംഭവങ്ങളിൽ ഉത്കണ്‌ഠ രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ . വിഷയം ഗൗരവമായി കാണണമെന്നും, സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തണമെന്ന കേന്ദ്ര-സംസ്ഥാന-സർക്കാരുകളോട് കത്തോലിക്കാ സഭ അഭ്യർത്ഥിച്ചു. “വന്യമൃഗങ്ങളുടെ ആക്രമണം അനുദിനം വർദ്ധിക്കുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്‌ടപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശവാസികളുടെ നിലവിലെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തിൽ സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.” കെസിബിസി പ്രസ്‌താവനയിൽ പറഞ്ഞു. പൗരന്മാരുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുവദിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്‌താവനയിൽ പറഞ്ഞു.
വയനാട്: സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണ്ണർ . വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തി. നിലവിൽ ബേലൂര്‍ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബാംഗങ്ങളെ കണ്ടു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറായ പോളിന്റെ വീടും ഗവർണർ സന്ദർശിക്കും. മൂടകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബാംഗങ്ങളെയും ഗവർണർ കാണും. മൂന്നാഴ്ച മുന്‍പ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ശരത്തിനെയും ഗവർണർ സന്ദർശിക്കും. പിന്നീട് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഗവർണർ മടങ്ങുക.
തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയതായി പരാതി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് – റമീന ദേവി ദമ്പതികളുടെ മകൾ മേരിയേയാണ് തട്ടിക്കൊണ്ടു പോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ദമ്പതികളുടെ നാല് കുട്ടികളിൽ ഒരു കുട്ടിയേയാണ് കാണാതായത്. ഇന്നലെ രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലത്ത് ഉന്നത പൊലീസ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
