- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
കൊച്ചി: എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചു. കെഎസ്ഇബി അധികൃതരുമായി കളക്ടർ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഇതുവരെയുള്ള കുടിശിക മാർച്ച് 31നകം തീർക്കുമെന്ന് കളക്ടർ ഉറപ്പുനല്‍കിയതോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. രാവിലെ ഓഫീസ് സമയത്തിനു മുമ്പുതന്നെ കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തിയിരുന്നു. പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ് ചൊവ്വാഴ്ച കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. കളക്ടറേറ്റിലെ വിവിധ ഓഫീസുകൾ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 57.95 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇ ബിയുടെ ഈ നടപടി. ചൊവ്വാഴ്ച രാവിലെ ജീവനക്കാർ എത്തിയ സമയത്ത് വൈദ്യുതി ഇല്ലാത്തതിനാൽ യുപിഎസിന്റെ സഹായത്തോടെ കംപ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു. പിന്നീടാണ് കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരിയതാണെന്ന് ജീവനക്കാർ അറിഞ്ഞത്. ഇതിനെ തുടർന്ന് 48ഓളം ഓഫീസുകളിലെ പ്രവർത്തനം താറുമാറായി. കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ ആയിരുന്നു ജീവനക്കാർ ചൊവ്വാഴ്ച ഓഫീസിലിരുന്നത്.
മലമ്പുഴ: കൂമ്പാച്ചി എരിച്ചരം മലയിൽ കയറി കുടുങ്ങിയ ബാബുവിൻ്റെ അമ്മയെയും സഹോദരനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ചെറാട്ടിൽ താമസിച്ചിരുന്ന റഷീദ (46), മകൻ ഷാജി (23) എന്നിവരെയാണ് ചൊവ്വാഴ്ച്ച രാത്രി 11നോടെ കടുക്കാംകുന്നം മേൽപാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മലമ്പുഴ പോലീസെത്തി മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇവർ താമസിക്കുന്ന കടുക്കാംകുന്നം മേൽപാലത്തിന് സമീപത്ത് നിന്ന് 200 മീറ്റർ അകലെയാണ് സംഭവം. 2022ൽ കുമ്പാച്ചി മലയിൽ കയറിയ ബാബു മുകളിലെ മലയിടുക്കിൽ കുടുങ്ങിപോയിരുന്നു. 43 മണിക്കൂർ പണിപ്പെട്ട് സെെന്യവും എൻഡിആർഎഫും സംയുക്തമായാണ് അന്ന് ഇറക്കിയത്.
ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. ഭരണഘടനാ തത്വങ്ങളെ എന്നും ഉയർത്തി പിടിച്ച വ്യക്തിയാണ് ഫാലി എസ്. നരിമാൻ. പാഴ്സി വിഭാഗക്കാരായ സാം ബരിയംജി നരിമാൻ- ബാനു നരിമാൻ ദമ്പതികളുടെ മകനായി 1929ൽ ബർമയിലായിരുന്നു ഫാലി എസ്. നരിമാന്‍റെ ജനനം. മുംബൈയിൽ കുടിയേറിയ അദ്ദേഹം നിയമവിദ്യാഭ്യാസം അടക്കം പൂർത്തിയാക്കി. തുടർന്ന് ബോംബെ ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. 1971 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി. കേന്ദ്ര സർക്കാറിനായി നിരവധി കേസുകളിൽ ഹാജരായി. 1972 മുതൽ 1975 ജൂൺ വരെ അഡ്വക്കേറ്റ് സോളിസിറ്റർ പദവി വഹിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ സൂചകമായി പദവി രാജിവെച്ചു. 1991 മുതൽ ബാർ അസോസിയേഷൻ ഇന്ത്യ പ്രസിഡന്‍റ് ആയിരുന്നു. ഇന്ത്യൻ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, കൊളീജിയം കേസ്, ഭോപ്പാൽ ദുരന്ത കേസ് അടക്കമുള്ളവയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി…
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമുണ്ടായേക്കും. 20 ല്‍ 15 സീറ്റുകളിലേക്കാണ് സിപിഎം മത്സരിക്കുന്നത്. ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ല സെക്രട്ടേറിയറ്റ് നല്‍കിയ സ്ഥാനാര്‍ഥി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 27നാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.ആലപ്പുഴ ഒഴികെ മറ്റൊരിടത്തും പാര്‍ട്ടിക്ക് എംപിമാരില്ലാത്തതിനാല്‍ ഭരണവിരുദ്ധ വികാരം എന്ന ഭാരം ഇത്തവണ പാര്‍ട്ടിക്കില്ല. ഈ അനുകൂല ഘടകം മികച്ച സ്ഥാനാര്‍ഥികളിലൂടെ നേട്ടമാക്കുകയാണ് പാര്‍ട്ടി തന്ത്രം. ദീര്‍ഘകാലമായി പാര്‍ട്ടിക്ക് നഷ്‌ടമാകുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ തന്നെ ചിലരെ രംഗത്തിറക്കിയത് ഇതിന്‍റെ ഭാഗമാണ്. ഇക്കുറി പാര്‍ട്ടിയുടെ അതി ശക്തരും അതേസമയം പാര്‍ട്ടി അണികള്‍ക്ക് ഏറെ സ്വീകാര്യരുമായ നേതാക്കളെ തന്നെയാകും സിപിഎം കളത്തിലിറക്കുക. ദേശീയ തലത്തില്‍ സിപിഎമ്മിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായിരിക്കുന്ന കാലത്ത് കേരളം മാത്രമാണ് സിപിഎമ്മിനുള്ള ഏക പിടിവള്ളി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം…
ന്യൂഡൽഹി : ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ലെ ജേതാക്കളുടെ പട്ടിക പുറത്ത്. ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, നയന്‍താര, സന്ദീപ് റെഡ്ഡി വംഗ തുടങ്ങി നിരവധി താരങ്ങള്‍ ജേതാക്കളായി. ജവാനിലെ മികച്ച പ്രകടനത്തിനാണ് ഷാരൂഖിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. അതേ ചിത്രത്തിലെ അഭിനയത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ജവാന്‍ സമ്മാനിച്ചു. അതേസമയം, അനിമല്‍ എന്ന ചിത്രത്തിനു വേണ്ടി സന്ദീപ് റെഡ്ഡി വംഗയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. ദാദാസാഹേബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2024 ജേതാക്കള്‍ മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍) മികച്ച നടി: നയന്‍താര (ജവാന്‍) മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ) മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍) മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍) മികച്ച പിന്നണി ഗായകന്‍…
ന്യൂഡൽഹി : നാളെ രാവിലെ 11 ന് ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കുമെന്ന് കിസാൻ മസ്‌ദൂർ മോർച്ച നേതാവ് സർവാൻ സിംഗ് പന്ദർ . ഒന്നുകിൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. അല്ലെങ്കിൽ ബാരിക്കേഡുകൾ നീക്കി ഡൽഹിയിലേക്ക് മാർച്ച് നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം അറിയിച്ചു. ‘ഒരു കാരണവശാലും ഞങ്ങളെ ഡൽഹിയിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കർഷകരുമായി ചർച്ച നടത്തി പരിഹാരം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ഞങ്ങളെ അനുവദിക്കണം. ഞങ്ങൾ ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോൾ ഷെല്ലാക്രമണം നടത്തുന്നു. ട്രാക്‌ടറുകളുടെ ടയറുകളിലേക്ക് വെടിയുതിർക്കുന്നു. കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കില്ലെന്നാണ് ഹരിയാന ഡിജിപി പറഞ്ഞത്. എങ്കിൽ അത് ഉപയോഗിക്കുന്നവരെ ശിക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഹരിയാനയിലെ സ്ഥിതി കശ്‌മീരിലെ പോലെയാണ്. ഞങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാരായിരിക്കും’- കർഷക നേതാവ് സർവാൻ സിംഗ് പറഞ്ഞു. കേന്ദ്രവുമായി ഇന്നലെ കർഷകർ നാലാം ഘട്ട…
കൊല്‍ക്കത്ത: 14ാം നൂറ്റാണ്ടില്‍ പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ നിര്‍മിച്ച അദീന മസ്ജിദില്‍ അതിക്രമിച്ചുകടന്ന് ഹിന്ദുത്വ വാദികൾ പൂജ നടത്തി . ശനിയാഴ്ചയാണ് മാള്‍ഡ ജില്ലയിലെ അദീന മസ്ജിദില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമി എന്ന പൂജാരിയും ഒരുസംഘം യുവാക്കളുമെത്തി പൂജ നടത്തിയത് എന്നാണ് റിപ്പോർട്ട് . ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ മസ്ജിദ് .വിവരമറിഞ്ഞ് പോലിസ് സംഘം സ്ഥലത്തെത്തി പൂജ തടഞ്ഞത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചു. എഎസ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മഹാരാജ് ഹിരണ്‍മോയ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൂജാരി മാള്‍ഡ സ്വദേശിയല്ലെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഓള്‍ ബംഗാള്‍ ഇമാം മുഅദ്ദിന്‍ അസോസിയേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ ബിശ്വാസ് ആവശ്യപ്പെട്ടു. വിഷയം നിയമാനുസൃതമായി കൈകാര്യം ചെയ്യുമെന്നും സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിക്കുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും മാള്‍ഡ യൂനിറ്റ് പ്രസിഡന്റുമായ അബ്ദുര്‍ റഹീം ബോക്‌സി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
