- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺ എയിഡഡ് ഹയർസെക്കൻ്ററി സ്കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടിയിട്ടുണ്ട്. ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെൻ്ററി അലോട്മെൻ്റ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്നും അത് വളരെവേഗം പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ഇക്കുറി നേരത്തെയാണ് ക്ലാസുകൾ തുടങ്ങുന്നത്. കഴിഞ്ഞ വർഷം ജുലെെ 5 ന് ആയിരുന്നു ക്ലാസുകൾ ആരംഭിച്ചത്.
|ചെയര്മാന് പാനലിലേക്കുളള ക്ഷണം ഇന്ത്യാ സഖ്യം തളളി|
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മാഫിയകള്‍ക്കും അഴിമതിക്കാർക്കും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തീറെഴുതിയെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പർ ചോർച്ചയ്ക്ക് കാരണമെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. പരീക്ഷ പോലും മര്യാദയ്ക്ക് നടത്താനാകാത്തവരാണ് ബിജെപി സർക്കാരെന്നും മോദി കാഴ്ച കണ്ടിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.ഇതിനിടെ, നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം കേന്ദ്ര സർക്കാർ സിബിഐക്ക് വിട്ടു. പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനാണ് നടപടി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ബിഹാർ പോലീസാണ് നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് കേസ് സിബിഐക്ക് വിട്ടത്.
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ശക്തമായ കാറ്റിനും കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെയായി ന്യൂനമർദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ വീണ്ടും കനക്കുന്നത്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങളുടെ ചില്ലകൾ വെട്ടേണ്ടതാണ്.
കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 127 റൺസിൽ ഓസ്‌ട്രേലിയ ഓൾ ഔട്ട് ആവുകയായിരുന്നു. കിങ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സാണ് നേടിയത്.
തിരുവനന്തപുരം: റീജണൽ കാൻസർ സെൻ്ററിലെ ഇരുപത് ലക്ഷത്തോളം രോഗികളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വിദേശ സൈബർ ഹാക്കർമാരാണ് ഡാറ്റ ചോർത്തിയതെന്നാണ് വിവരം . രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ ആക്രമണങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഉണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 28-നാണ് ആര്‍സിസിയിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. 14 സെര്‍വറുകളില്‍ 11-ലും ഹാക്കര്‍മാര്‍ കടന്നുകയറി. ഇ-മെയില്‍ വഴിയാണ് ഹാക്കര്‍മാര്‍ ആര്‍സിസിയുടെ നെറ്റ് വര്‍ക്കിലേക്ക് പ്രവേശിച്ചത്.2022-ല്‍ ദില്ലിയിലെ എയിംസിലും സമാനമായി ഡാറ്റാ മോഷണം നടന്നിരുന്നു. ഇതേത്തുടർന്ന് റേഡിയേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഡാറ്റകള്‍ തിരിച്ച് നല്‍കാന്‍ 100 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് . ആര്‍സിസി ഡയറക്ടര്‍ ഡോ. രേഖ നായരുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . കേന്ദ്ര രഹസ്യാനേഷണ വിഭാഗവും ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീമും ഇതോടൊപ്പം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ഹാക്കര്‍മാരെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണ…
വത്തിക്കാൻ :നിർമ്മിതബുദ്ധിവരെ എത്തിയിരിക്കുന്ന നവീനസാങ്കേതികത , വികസനം, ക്ഷേമം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പരിപോഷിപ്പിക്കുകയും ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പാ ആഹ്വാനം ചെയ്തു . സഭയുടെ സാമൂഹ്യ പ്രബോധനങ്ങൾ, വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ ചാക്രികലേഖനം “ചെന്തേസിമൂസ് ആന്നൂസ്” അവതരിപ്പിക്കുന്ന വീക്ഷണമനുസരിച്ച് പഠിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യമുള്ള “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറോളം പേരടങ്ങുന്ന ഒരു സംഘത്തെ ശനിയാഴ്‌ച വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. “കൃത്രിമ ബുദ്ധിയും സാങ്കേതിക മാതൃകയും: മനുഷ്യരാശിയുടെ ക്ഷേമവും പ്രകൃതി സംരക്ഷണവും സമാധാനം വാഴുന്ന ലോകവും എങ്ങനെ പരിപോഷിപ്പിക്കാം” എന്ന പ്രമേയമാണ് ഈ അന്താരാഷ്ട്ര സമ്മേളനം സ്വീകരിച്ചിരുന്നത് . സമ്പദ് ഘടനയുടെയും നാഗരികതയുടെയും മാനവരാശിയുടെ തന്നെയും ഭാവിവച്ചു കളിക്കുന്ന സാങ്കേതിക മാറ്റത്തിനു മുന്നിലാണ് നാമെന്ന വസ്തുത പാപ്പാ അനുസ്മരച്ചു. നിർമ്മിത ബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി എന്ന…
കോട്ടയം: രാജ്യത്ത് ജാതിസംവരണം അവസാനിപ്പിക്കണമെന്ന് എൻഎസ്എസ്. എൻഎസ്എസ് ബഡ്‌ജറ്റ് സമ്മേളനത്തിലായിരുന്നു ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ ജാതിസംവരണം നിർത്തലാക്കണമെന്ന ആവശ്യമുന്നയിച്ചത്. മുൻപും സുകുമാരൻനായർ ജാതിസംവരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജാതിമത വ്യത്യാസമില്ലാതെ സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലെത്തിക്കാൻ രാഷ്ട്രീയപാർട്ടികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും എല്ലാവരെയും സമന്മാരായി കാണുന്ന സമത്വ സുന്ദരമായ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും സുകുമാരൻ നായർ മുൻപ് പറഞ്ഞിരുന്നു. ജാതി സംവരണം വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണെന്നും അവ രാജ്യത്ത് വർഗീയത വളർത്തുകയും ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നുമാണ് എൻഎസ്എസ് വിമർശനം. ജാതിമത ഭേദമന്യേ എല്ലാവരെയും സമന്മാരായി കാണുന്ന ബദൽ സംവിധാനമാണ് വേണ്ടത്. ജാതിസമുദായങ്ങളുടെ സമ്മർദ്ദ തന്ത്രത്തിന് വഴങ്ങിയുള്ള, രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണവും ജാതി സെൻസസിനായുള്ള മുറവിളിയുമെന്നും ജി സുകുമാരൻനായർ കൂട്ടിച്ചേർത്തു.
കൊച്ചി : കുണ്ടന്നൂർ കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെത്തുടർന്ന് കൂടുകൃഷി നടത്തുന്നവർക്കും, മത്സ്യബന്ധന തൊഴിലാളികൾക്കും നഷ്ടം സംഭവിച്ചതിൽ പരിഹാര നടപടികൾ നടപ്പാക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. സംഭവം നടന്ന് ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള ഫയൽ നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നിയമാനുസൃതം സർക്കാരിൻറെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സംരംഭകർക്കാണ് ഇത്തരത്തിൽ നഷ്ടം സംഭവിച്ചത്. അതോടൊപ്പം കായലിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവർക്കും ബുദ്ധിമുട്ടായിരിക്കുന്നു. കുണ്ടന്നൂർ കായലിലെ ജലമലിനീകരണത്തിനും മത്സ്യക്കുരുതിക്കും എതിരെ സംഘടിപ്പിച്ച പ്രതിഷേധ ധർണ കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. നെട്ടൂരിൽ നിന്ന് വള്ളവുമായി പ്രതീകാത്മക പ്രകടനം നടത്തിയാണ് പ്രവർത്തകർ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തിയത്. കായൽ മലിനമാക്കിയവർക്കെതിരെ എന്തൊക്കെ നടപടികൾ കൈക്കൊണ്ടുവെന്ന് വെളിപ്പെടുത്താൻ തയ്യാറാകണമെന്നും നഷ്ടപരിഹാര നടപടികൾ വേഗത്തിൽ ആക്കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡൻറ് ഐ എം ആന്റണി അധ്യക്ഷത വഹിച്ചു. ഷാജി കാട്ടിത്തറ, റോയ് പാളയത്തിൽ,…
കേരള സർവകലാശാലയുടെ കഴിഞ്ഞ വർഷത്തെ മികച്ച എൻ.എസ്.എസ്. യൂണിറ്റായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരം ഡോ. സീന കുര്യൻ കരസ്ഥമാക്കി . മികച്ച വോളണ്ടിയറായി ആദിത്യൻ എസ് പണിക്കർ , സ്പെഷ്യൽ അപ്രീസിയേഷൻ ആഷ്നപി എസ് എന്നിവർക്കും പുരസ്കാരം ലഭിച്ചു. ഡോ. സീന കുര്യൻ ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് അസി.പ്രൊഫസറാണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പുരസ്കാരം നേടുന്നത്. എഴുപുന്ന പവേലിൽ കുടുംബാംഗമാണ്. വിദ്യാഭ്യാസം, സേവനം, സാമൂഹ്യപ്രതിബദ്ധത, ആരോഗ്യം, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം, എന്നീ മേഖലകളിലെ അക്ഷീണവും നിരന്തരവുമായ പ്രവർത്തനങ്ങളാണ് കോളേജിനെ ഈ ബഹുമതിക്ക് അർഹമാക്കിയത്. ആദിത്യൻ എസ് പണിക്കർ നിർധന കുടുംബങ്ങൾക്ക് ഭവന നിർമ്മാണം, ഭവന പുനരുദ്ധാരണം, ദത്തെടുത്ത ഗ്രാമങ്ങളിലും സമൂഹത്തിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്രരോഗ നിർണയ ക്യാമ്പുകൾ, കരൾ രോഗനിർണയ ക്യാമ്പുകൾ, രക്തദാന ക്യാമ്പുകൾ, മന്ത് രോഗനിർണയ ക്യാമ്പുകൾ, പൊതുക്കുളങ്ങളുടെയും തോടുകളുടെയും പുഴകളുടെയും, കടൽ തീരത്തിൻ്റെയും, റോഡുകളുടെയും പൊതു…
Subscribe to Updates
Get the latest creative news from FooBar about art, design and business.
