- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. ലീഗ് മുന്‍ എംഎല്‍എയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹര്‍ജികളും, റിസര്‍വ് ബാങ്ക് നിലപാടും തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവച്ചത്. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആര്‍ബിആഐ വാദം. എന്നാൽ ലയനത്തിന് അനുമതി നല്‍കിയിട്ട് എതിര്‍ത്തതെന്തിനെന്ന് കോടതി ചോദിച്ചു. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികള്‍ കോടതി അംഗീകരിച്ചു.
ഷിംല: പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചു, ബജറ്റ് സമ്മേളനത്തില്‍നിന്ന് മാറിനിന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേ നടപടി. ആറ് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത് . കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് നടപടി. കോണ്‍ഗ്രസ് എംഎല്‍എമാർക്ക് പുറമേ മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചതോടെ 34-34 എന്നതായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടുനില. നറുക്കെടുപ്പിലൂടെ ബിജെപി ജയിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലെ അട്ടിമറിയുടെ തുടര്‍ച്ചയായി അവിശ്വാസപ്രമേയ നോട്ടീസുമായി എത്തിയ പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമുള്ള ബിജെപി എംഎല്‍എമാരെ ബുധനാഴ്ച സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സഭയില്‍ ബഹളമുണ്ടാക്കിയെന്ന പേരിലായിരുന്നു സസ്പെന്ഷന്.ആകെ 25 എംഎല്‍എമാരാണ് ഹിമാചലില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്പെൻഡ് ചെയ്തതോടെ ബിജെപിയുടെ അംഗസംഖ്യ 10 ആയി. ഇതോടെയാണ് നിയമസഭയില്‍ ബജറ്റ് പാസാക്കാനായത്.
തിരുവനന്തപുരം: ലോകായുക്ത ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജൂഡീഷ്യല്‍ ബോഡിക്ക് മുകളില്‍ എക്സിക്യുട്ടീവിന് അധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന ബില്ലാണിത്. മന്ത്രിമാരുടെ അപ്പലേറ്റ് അതോറിറ്റിയായി മുഖ്യമന്ത്രിയും മുഖ്യമന്ത്രിക്കെതിരായ അപ്പലേറ്റ് അതോറിറ്റിയായി നിയമസഭയും മാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിന് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ലോകായുക്ത പിരിച്ചുവിടണമെന്നും ചെന്നിത്തല വിമർശിച്ചു. കോടതിയുടെ തീരുമാനം എക്സിക്യുട്ടീവിന് ചോദ്യം ചെയ്യാന്‍ അനുവാദമില്ലെന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ട്. അതുകൊണ്ട് ബില്ലിന് അംഗീകാരം നല്കിയ രാഷ്ട്രപതിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടാമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വയനാട്:എസ് എഫ് ഐ പ്രവർത്തകരുടെ ക്രൂരമമർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അഖില്‍ പിടിയില്‍. പാലക്കാട് നിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്. പാലക്കാട് സ്വദേശിയാണ് ഇയാള്‍. സിദ്ധാര്‍ത്ഥിന്റെ മരണം നടന്ന് 11ാം ദിവസമാണ് പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയിലാകുന്നത്. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് 12 പേരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോളജ് ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥിനെ അക്രമി സംഘം നഗ്നനാക്കി പരസ്യമായ വിചാരണയ്ക്ക വിധേയമാക്കിയിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട 18 പ്രതികളും ഒളിവില്‍ പോയിരുന്നു. ഇവരില്‍ എട്ട് പേര് ഇന്നലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ ഒളിവിലാണെന്ന് പോലീസ് പറഞ്ഞിരുന്നു സിദ്ധാര്‍ത്ഥിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവന്നത്. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും എസ്.എഫ്.ഐ ആണ് ഇതിനു പിന്നിലെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായതായി യുഡിഎഫ് കണ്‍വീനറും, പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന് അറിയിച്ചു. മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല. പകരം രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും വി.ഡി. സതീശന് . മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ടെന്നും യുഡിഎഫ്. രാജ്യസഭ സീറ്റ് എന്ന ഫോര്‍മുല മുസ്ലീം ലീഗ് സമ്മതിച്ചതായും വിഷയത്തില്‍ ലീഗുമായി ധാരണയിലെത്തിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ജൂലൈയിൽ ഒഴിവുവരുന്ന സീറ്റ് ലീഗിന് നൽകും. രാജ്യസഭയിൽ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയായതെന്നും 16 സീറ്റില്‍ കോണ്‍ഗ്രസും, രണ്ട് സീറ്റില്‍ മുസ്ലീം ലീഗും, ആര്‍എസ്പിയും കേരള കോണ്‍ഗ്രസും ഓരോ സീറ്റില്‍ വീതവും ജനവിധി തേടും. വി.ഡി. സതീശൻ വ്യക്തമാക്കി . ജൂലൈയില്‍ ഒഴിവ് വരുന്ന സീറ്റ് ലീഗിന് ഉറപ്പാക്കും. റൊട്ടേഷന്‍ ഫോര്‍മുലയാണ് നടപ്പാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാന്നിയിലുമാണ് ലീഗ് മത്സരിക്കുന്നത്. രാഹുൽഗാന്ധി വയനാട് മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേര്‍ത്തു.
ന്യൂ ഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 16-ാം ദിവസവും പ്രക്ഷോഭം തുടര്‍ന്ന് കര്‍ഷക സംഘടനകള്‍. പഞ്ചാബ് -ഹരിയാന അതിര്‍ത്തികളായ ശംഭു , ഖനൗരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍ഷക സമരം. ദില്ലി ചലോ മാര്‍ച്ച് തുടരുന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. വിളകളുടെ താങ്ങ് വിലയടക്കമുള്ള വിഷയങ്ങളില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഖനൂരി അതിർത്തിയിൽ, പ്രക്ഷോഭത്തിന്റെ 15-ാം ദിവസത്തിൽ 50 വയസുള്ള മറ്റൊരു കർഷകൻ കൂടി മരണത്തിന് കീഴടങ്ങി. പട്യാലയിലെ റാണോ നിവാസിയായ കർണയിൽ സിങ്ങാണ് മരിച്ചത്. സമരത്തിലായിരുന്ന 50 കാരന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കര്‍ണയില്‍ സിങ് മരിച്ചത്. സമരത്തില്‍ കർഷകരും പൊലീസുകാരും അടക്കം 8 പേരാണ് ഇതുവരെ മരിച്ചത്. ഗ്യാൻ സിങ് (65), മഞ്ജിത് സിങ് (72), ശുഭ്കരണ്‍ സിങ് (21), ദർശൻ സിങ് (62), കർണയിൽ സിംഗ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
