Author: admin

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതി തീർപ്പാക്കി. ദിലീപിനെതിരായ ആരോപണങ്ങളുടെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും ജാമ്യം റദ്ദാക്കിയാൽ അത് നിയമ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി സിംഗിൾ ബഞ്ച് തീർപ്പാക്കുകയായിരുന്നു. എന്നാൽ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ കോടതി ഉത്തരവിൻ്റെ ഭാഗമായി ചേർത്തിട്ടുണ്ട്. ദിലീപിനെതിരായ ആക്ഷേപത്തിൻ്റെ മെറിട്ടിലേക്ക് കടക്കുന്നില്ലന്ന് കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്, ഇപ്പോൾ ജാമ്യം റദ്ദാക്കിയാൽ കൂടുതൽ നിയമ പ്രശ്നങ്ങളിലേക്ക് പോകുമെന്നും കൂടുതൽ സങ്കീർണ്ണതകൾക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടപടികളെ ബാധിക്കുമെന്നും സിംഗിൾ ബഞ്ച് വിലയിരുത്തി. ക്രൈംബ്രാഞ്ച് ഹർജി നിരസിച്ചു കൊണ്ട് വിചാരണക്കോടതി നടത്തിയ പരാമർശങ്ങൾ വിചാരണയെ ഒരു കാരണവശാലും സ്വാധീനിക്കരുതെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു. വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് സോഫി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസവം കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 28.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ നാലു ഡിഗ്രി കൂടുതല്‍. സംസ്ഥാനത്ത് സീസണില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 – 30 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പലയിടത്തും രാത്രിയിലും താപനില അനുഭവപ്പെടുന്നത്. 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

Read More

മൂന്നാർ :മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. എംഎല്‍എ എ രാജയാണ് ചെക്ക് കൈമാറിയത്. കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 9.30ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ എസക്കി രാജ, ഭാര്യ റജീന എന്നിവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സുരേഷ് കുമാറിന്റെ ഓട്ടോയിലെ യാത്രക്കാരായിരുന്നു. എസക്കി രാജയുടെ മകളുടെ സ്‌കൂളിലെ പരിപാടി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Read More

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ തുടക്കം മുതല്‍ സഹായിക്കാന്‍ കേരളത്തിനായാതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഎസ്എസ്‌സിക്കായി സ്ഥലം വിട്ടുനല്‍കിയവരെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പ്രധാനമന്ത്രി നരേന്ദ്രേേമാദി പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘രാജ്യത്തിന്റെ പൊതുവായ വികസനത്തില്‍ കേരളം നല്‍കുന്ന പിന്തുണയുടെ ഉദാത്ത മാതൃകയാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ആരംഭിക്കുന്ന പദ്ധതികള്‍. ഗന്‍യാന്‍ പദ്ധതിക്ക് വലിയ മുതല്‍ കൂട്ടാകും ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. മൂന്ന് പദ്ധതികളും മൂന്ന് സംസ്ഥാനങ്ങളിലാണ് നടക്കുന്നത്’. രാജ്യ പുരോഗതിക്ക് സംസ്ഥാനങ്ങള്‍ നല്‍കുന്ന സംഭാവനയുടെ തെളിവാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ അഭിമാന ബഹിരാകാശ യാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന യാത്രികരുടെ പേരുകള്‍ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മലയാളിയായ പ്രശാന്ത് നായരും സംഘത്തിലുണ്ട്. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള ഓഫീസറാണ് സംഘത്തിലുള്‍പ്പെട്ട മലയാളിയായ പ്രശാന്ത് നായര്‍. പാലക്കാട് നെന്മാറ സ്വദേശിയാണ്. അംഗദ്…

Read More

ഗുവാഹത്തി:അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകൾക്ക് നേരെ ആക്രമണമെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ യേശുവിന്റെ പ്രതിമകൾ സ്ഥാപിച്ചുവെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്രമണം. തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജാണ് ഇത്തരം ആവശ്യങ്ങൾ ആഹ്വാനം ചെയ്യുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. അസമിലെ ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുമായി മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമായാണ് മത നിരോധനത്തിനുള്ള ആഹ്വാനം. ഗുവാഹത്തിയിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകളായ ഡോൺ ബോസ്‌കോ, സെൻ്റ് മേരീസ് എന്നിവിടങ്ങളിൽ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകൾ ഇപ്പോൾ തന്നെ പതിപ്പിച്ചു. നെഹ്‌റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. “സ്‌കൂളുകളെ മതം പ്രചരിപ്പിക്കാനുള്ള സ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന മുന്നറിയിപ്പ്, സ്‌കൂൾ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക, ഭരണഘടനാ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം” എന്നിങ്ങനെയൊക്കെയാണ് അസമീസ് ഭാഷയിലുള്ള പോസ്റ്ററുകൾ.

Read More

കൊച്ചി:തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ അന്തിമവാദം ഇന്നും തുടരും. ഇരു കക്ഷികളുടെയും വാദം ഇന്നു തുടരാനായി ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ മാറ്റിയിരുന്നു. എം. സ്വരാജിന്‍റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. കെ. ബാബു വോട്ടര്‍മാര്‍ക്കു നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ‘അയ്യപ്പന് ഒരു വോട്ട്’ എന്നു രേഖപ്പെടുത്തിയ സ്ലിപ്പില്‍ അയ്യപ്പവിഗ്രഹത്തിന്‍റെ ചിത്രവും ഉണ്ടായിരുന്നു. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായത്. തിരുവനന്തപുരത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും എം.പിയും ആയിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജ തന്നെ മത്സരിക്കും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും മത്സരിക്കും. സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ കാറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്. ഇരുപതില്‍ 20 സീറ്റിലും ജയിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം. അതിനുള്ള സംഘടനാ രാഷ്ട്രീയ പിന്‍ബലം എല്‍ഡിഎഫിനുണ്ട്. സിപിഐയുടെ നാല് സ്ഥാനാര്‍ത്ഥികളും വിജയമുറപ്പാക്കിയവരാണ്. കറയറ്റ വ്യക്തിത്വമുള്ളവരും ജനകീയ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തവരുമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥികളെന്നും ബിനോയ് വിശ്വം അറിയിച്ചു.

Read More

മൂന്നാർ : മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല ഏസ്റ്റേറ്റ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത് രണ്ടു പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.30 യോടെയായിരിന്നു ആക്രമണം. ഓട്ടോ ഡ്രൈവറായ മണി, ഓട്ടോക്ക് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ തുരത്തിയ ശേഷം മണിയുൾപ്പടെയുള്ളവരെ ആശുപത്രിയിലെത്തിച്ചത്. സ്കൂൾ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽനിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വനംവകുപ്പ് കാര്യക്ഷമമായി വന്യജീവി ആക്രമണങ്ങളിൽ പ്രതിവിധി കണ്ടെത്തുന്നില്ല എന്ന ആരോപണം നിലനിൽക്കെ,വന്യജീവി സംരക്ഷണ നിയമങ്ങൾ തീർത്തും മനുഷ്യവിരുദ്ധമായ നിയമങ്ങളാണെന്ന യാഥാർഥ്യവും ചർച്ചയാവുന്നുണ്ട് .

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്നു.കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്‌, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ തിരുവനന്തപുരത്തെത്തും . രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് നൽകും . നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റെയും കൂറ്റന്‍ കട്ടൗട്ടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞതായി ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. അരലക്ഷം പേരാണ് സമ്മേളനത്തില്‍ പങ്കുചേരുക. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.

Read More