Author: admin

വടക്കന്‍ കേരളത്തില്‍ മയ്യഴിപ്പുഴയോരത്തെ ഫ്രഞ്ച്-മലബാര്‍ ധാര്‍മിക സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രസംയോഗ ഭൂമികയെ പ്രഭാമയമാക്കിയ, രാജ്യത്തെ ഏറ്റവും വിഖ്യാതമായ തെരേസ്യന്‍ തീര്‍ഥാലയത്തെ സാര്‍വത്രിക കത്തോലിക്കസഭയിലെ പരമശ്രേഷ്ഠ ദേവാലയങ്ങളുടെ ശ്രേണിയില്‍ ബസിലിക്കയായി റോമിലെ പരിശുദ്ധ സിംഹാസനം ഉയര്‍ത്തിയിരിക്കുന്നു. കോഴിക്കോട് രൂപതയുടെ ശതാബ്ദി വര്‍ഷത്തിലാണ് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയുടെ ദേവാലയം മഹിമയുടെ കൃപാപൂര്‍ണിമയില്‍ തിളങ്ങുന്നത്. മയ്യഴി മാതാവിനോടുള്ള വണക്കത്തിന്റെ മാധുര്യധാരയില്‍ മാനവഹൃദയങ്ങള്‍ ഒരുമിക്കുന്ന തരളലാവണ്യാനുഭൂതി നാടിന്റെ മഹാസുകൃതസാക്ഷ്യമാകുന്നു.ഫെബ്രുവരി ഇരുപത്തിനാലാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തീര്‍ഥാടന കേന്ദ്രത്തെ ബസിലിക്കയായി സമര്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോടു രൂപതയ്ക്ക് ഒരു അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കുന്നു. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി മാഹി തീര്‍ഥാടനകേന്ദ്രം അറിയപ്പെടും. ബസിലിക്കയില്‍ പ്രവേശിക്കുകയും വിശേഷ ദിനങ്ങളിലെ ആരാധനക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് റോമിലെ പരിശുദ്ധ സിംഹാസനം വഴിയായി പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബസിലിക്ക പദവി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്ക്കരിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. സർക്കുലർ പ്രകാരം കാർ ലൈസൻസ് ടെസ്റ്റിന് ‘H’ എടുക്കലിന് പകരം അംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്റ്റ്‌ എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കാരിക്കാൻ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്‌ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മെയ്‌ 1മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം. മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം. 95 സിസിക്ക് മുകളിലായിരിക്കണം ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം. നിലവിൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്ത് നൽകുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ…

Read More

ചണ്ഡീഗഡ്: കര്‍ഷക സമരത്തിനിടെ ഹരിയാന പൊലീസിന്‍റെ അതിക്രമത്തില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത്‌ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ്‌ ടിക്കായത് അറിയിച്ചു. ‘ബ്ലാക്ക് ഫ്രൈഡേ’ ആചരിക്കുന്ന ഇന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളില്‍ എസ്‌കെഎം ട്രാക്‌ടര്‍ മാര്‍ച്ചും നടത്തുമെന്ന് ടിക്കായത് പറഞ്ഞു . പൊലീസ് നടപടിക്കിടെ യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശുഭ്‌കരണിന്‍റെ മൃതദേഹം ഇതുവരെയും കുടുംബം എറ്റുവാങ്ങിയിട്ടില്ല . പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും കുടുംബം അനുമതി നല്‍കാത്ത മൃതദേഹം പട്യാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി 26ന് നടത്തുന്നത് ഏകദിന സമരമായിരിക്കും. ഇതിന് പിന്നാലെ കര്‍ഷകര്‍ മടങ്ങുമെന്നും തുടര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ യോഗങ്ങള്‍ ചേരുമെന്നും ടിക്കായത് അറിയിച്ചു. മീറ്റിങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ ഒരു ദിവസത്തെ പരിപാടി സംഘടിപ്പിക്കുമെന്നും ടിക്കായത് കൂട്ടിച്ചേര്‍ത്തു.

Read More

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്‍ (62) ആണ് വെട്ടേറ്റുമരിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയില്‍ സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ഗുരുതരമായി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തിന്റെ ബസിലിക്ക പ്രഖ്യാപനവും സമര്‍പ്പണവും ആഘോഷങ്ങളും 23 മുതല്‍ 25 വരെ നടക്കും. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും സമര്‍പ്പണവും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമി ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മാഹി എംഎല്‍എ…

Read More

ജെയിംസ് അഗസ്റ്റിന്‍ പതിനേഴാം നൂറ്റാണ്ടില്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പയുടെ കാലത്താണ് ഇന്നു നാം നടത്തുന്ന രീതിയിലുള്ള കുരിശിന്റെ വഴി ലോകമെങ്ങും പ്രചാരത്തിലാകുന്നത്. അഞ്ചാം നൂറ്റാണ്ടു മുതല്‍ തന്നെ വിശുദ്ധ നാട്ടില്‍ യേശു നടന്ന വഴികളിലൂടെയുള്ള പ്രാര്‍ഥനായാത്രകള്‍ വിശ്വാസികള്‍ നടത്തിയിരുന്നു. നാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ബൊളോണിയ രൂപതയിലെ മെത്രാനായിരുന്ന വിശുദ്ധ പെട്രോണിയസ് മുന്‍കൈ എടുത്തു വിശുദ്ധ നാടുകളില്‍ ചെറിയ ചാപ്പലുകള്‍ നിര്‍മിച്ചതായി ചരിത്രമുണ്ട്. 1342 ല്‍ ഇങ്ങനെയുള്ള നിര്‍മ്മിതികളുടെ മേല്‍നോട്ടം ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിമാരെ ഏല്‍പ്പിക്കുന്നുണ്ട്. പ്രശസ്തനായ ഇംഗ്ലീഷ് എഴുത്തുകാരനും സഞ്ചാരിയുമായ വില്യം വേ (1407 – 1476) തന്റെ യാത്രാവിവരണത്തില്‍ വിശുദ്ധ നാടുകളില്‍ കുരിശിന്റെ വഴികളുടെ ‘സ്റ്റേഷന്‍സ് ‘ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1462 ലാണ് വില്യം വേ വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചത് . പുരോഹിതനും ഗ്രന്ഥകാരനുമായിരുന്ന വാന്‍ ആഡ്രിക്കോം 1584 ല്‍ എഴുതിയ Sicut Christi Tempore Flourit എന്ന പുസ്തകത്തില്‍ കുരിശിന്റെ വഴികളില്‍ 12 സ്റ്റേഷന്‍സ് ഉണ്ടായിരുന്നതായി എഴുതിയിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച…

Read More

കൊച്ചി: മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവീ ക്ഷേത്രത്തിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം. തെങ്ങുകൾ മറിച്ചിട്ടു, ക്ഷേത്രമതിൽ തകർത്തു.പുലർച്ചെ ക്ഷേത്രമൈതാനത്ത് എത്തിയ കാട്ടാനകൾ തെങ്ങുകൾ കൂട്ടത്തോടെ മറിച്ചിട്ടു. മൂന്നു ഭാഗത്തായി മതിൽ തകർത്തു. അടുത്തിടെ നിർമിച്ച കിണറിന്‍റെ ചുറ്റുമതിൽ പൊളിച്ചു. ക്ഷേത്രത്തിലെ സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.കുറച്ചുദിവസങ്ങളായി മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്‍റെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച കുട്ടിയാന കിണറ്റിൽ വീണ സ്ഥലത്തിനു സമീപമാണ് ഇന്ന് ആനക്കൂട്ടമെത്തിയത്. ജനവാസമേഖലയിലിറങ്ങിയുള്ള കാട്ടാനകളുടെ പരാക്രമം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Read More

കൽപ്പറ്റ: വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്. മാനന്തവാടി നോർത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പാണ് താത്കാലിക ഓഫീസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിരുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുള്ളത് കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് .ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രിൽ 30വരെയാണ് പുനഃക്രമീകരിച്ചത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴു വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകൽ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12 ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് മൂന്നിന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം.

Read More