- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
തിരുവനന്തപുരം: ഉത്തരവാദിത്വമില്ലാത്ത പ്ര്‌സ്താവനകള്‍ക്കു മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചിത്രഭ്രമം ഉള്ളവര്‍ക്കു ഗവര്‍ണര്‍ ആകാനാവില്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്ന, സിപിഎം നേതാവ് എം സ്വരാജിന്റെ പ്രസംഗം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ആരാണ് ഈ സ്വരാജെന്നും ഗവര്‍ണര്‍ ചോദിച്ചു. ആരാണ് ഈ സ്വരാജ്? ആരും ആയിക്കോട്ടെ, ഇതിനൊക്കെ ഞാന്‍ മറുപടി പറയണമെന്നാണോ നിങ്ങള്‍ കരുതുന്നത്? – ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു. ഭ്രാന്തുള്ളവര്‍ക്ക് എംപിയോ എംഎല്‍എയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാല്‍ ഭ്രാന്തുള്ളവര്‍ ഗവര്‍ണര്‍ ആകരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു സ്വരാജിന്റെ പരിഹാസം. കണ്ണൂരില്‍ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. ആരിഫ് മുഹമ്മദ് ഖാന്‍ ഭാവിയില്‍ കേരള ഗവര്‍ണറാകുമെന്ന ദീര്‍ഘ വീക്ഷണത്തോടെ ഇത് ഒഴിവാക്കിയതാണോയെന്ന് നമുക്ക് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മ്യൂണിച്ച്: യൂറോകപ്പിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി തുർക്കി പ്രീ ക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. പ്രതിരോധ താരം മെറീഹ് ഡെമിറലിന്‍റെ മികവിലാണ് യുവ തുർക്കികൾ വിജയിച്ചു കയറിയത്. തുർക്കിയുടെ രണ്ടു ഗോളുകളും നേടിയത് ഡെമിറലാണ്. ഓസ്ട്രിയക്കായി മൈക്കൽ ഗ്രിഗോറിഷ് ഒരു ഗോൾ മടക്കി. കളി തുടങ്ങി 58ാം സെക്കൻഡിൽ തന്നെ ഡെമിറലിന്‍റെ ഗോളിലൂടെ തുർക്കി ലീഡെടുത്തു. യൂറോ കപ്പ് ചരിത്രത്തിൽ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും വേഗമേറിയ ഗോളാണിത്. ആദ്യ പകുതിയിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഗോളിലേക്ക് കടക്കാനായില്ല. രണ്ടാം പകുതിയില്‍ ഓസ്ട്രിയന്‍ മുന്നേറ്റം മികച്ചുനിന്നു. തുടക്കത്തില്‍ തന്നെ സമനിലഗോളിനായി നിരവധി ഷോട്ടുകളുമുതിര്‍ത്തു. എന്നാല്‍ തുര്‍ക്കി ഗോളിയുടെ മികച്ച സേവുകളാണ് ടീമിന്റെ രക്ഷക്കെത്തിയത്. അതിനിടയില്‍ തുര്‍ക്കി രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ഓസ്ട്രിയ പ്രതിരോധത്തിലായി. ഇത്തവണയും മെറിഹ് ഡെമിറലാണ് ലക്ഷ്യം കണ്ടത്. കോര്‍ണറില്‍ നിന്ന് മികച്ച ഹെഡറിലൂടെയാണ് താരം ഗോളടിച്ചത്. കോര്‍ണറില്‍ നിന്ന് സ്റ്റീഫന്‍ പോഷിന്റെ ഹെഡറില്‍…
സാന്‍റാ ക്ലാര: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ബ്രസീൽ ക്വാർട്ടർ ഫൈനലിലേക്ക്. കൊളംബിയയുമായുള്ള മത്സരത്തിൽ സമനിലയോടെയാണ് ക്വാർട്ടർ ഫൈനൽ പ്രവേശം. 1-1 ആയിരുന്നു മത്സര സ്കോർ. ബ്രസീലിന് വേണ്ടി റാഫീഞ്ഞോ 12ാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ആദ്യ പകുതിയുടെ അധികസമയത്തിന്‍റെ രണ്ടാം മിനിറ്റിൽ (45+2) ഡാനിയൽ മുനോസിന്‍റെ ഗോളിലൂടെ കൊളംബിയ സമനില പിടിച്ചു. സമനിലയോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി അവസാന എട്ടിൽ ഇടമുറപ്പിച്ചു. കൊളംബിയയാണ് ഗ്രൂപ്പ് ജേതാക്കൾ. ക്വാർട്ടറിൽ കൊളംബിയ പനാമയെയും ബ്രസീൽ ഉറുഗ്വേയെയും നേരിടും.
ആൾദൈവ’ത്തിന്റെ പേരിൽ കേസില്ല ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.കുട്ടികളും സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. ‘സത്സംഗ’നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു. ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ഗുരുവിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിച്ചതാണെന്നും ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ദുരന്തത്തിൽ ‘സത്സംഗ്’ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ മാത്രം കേസെടുത്ത് പൊലീസ്. എന്നാൽ എഫ്‌ഐആറിൽ എവിടെയും സ്വയം പ്രഖ്യാപിത ആൾദൈവം ‘ഭോലെ ബാബ’യുടെ പേരില്ല. 80,000 പേർക്ക് മാത്രം അനുമതിയുള്ള പരിപാടിയിൽ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. എന്നാൽ ഇവരെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 40 പോലീസുകാർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്ഇബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഒഎസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക് പേ തുടങ്ങി നിരവധി സൗകര്യങ്ങളാണ് പുതിയ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതുമകള്‍ ഇവയാണ്… 1. ബില്ലുകള്‍ ഒരുമിച്ചടയ്ക്കാം രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച് അടയ്ക്കാം. കണ്‍സ്യൂമര്‍ നമ്പരുകള്‍ ചേര്‍ക്കാനും ഒഴിവാക്കാനും കഴിയും. കൂടാതെ പഴയ ബില്‍, പെയ്‌മെന്റ്, ഉപയോഗം തുടങ്ങിയ രേഖകള്‍ പരിശോധിക്കാനും അവസരമുണ്ട്. 2. ക്വിക്ക് പേ, രജിസ്റ്റര്‍ ചെയ്യാതെ തന്നെ,ആപ്പ്‌ലില്‍ ലോഗിന്‍ ചെയ്യാതെ തന്നെ13 അക്ക കണ്‍സ്യൂമര്‍ നമ്പരും മൊബൈല്‍ ഒ ടി പിയും രേഖപ്പെടുത്തി അനായാസം പെയ്‌മെന്റ് ചെയ്യാം 3. ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം വൈദ്യുതി സംബന്ധമായ പരാതികള്‍ തികച്ചും അനായാസം രജിസ്റ്റര്‍ ചെയ്യാം 4. രജിസ്റ്റര്‍ ചെയ്യാം, വിവരങ്ങളറിയാം ബില്‍ വിവരങ്ങളും വൈദ്യുതി തടസ്സം / ഡിസ്‌കണക്ഷന്‍…
രോഗലക്ഷണങ്ങള്‍ അവഗണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശം തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ മരിക്കുകയും ഒരാള്‍ ആശുപത്രിയില്‍ കഴിയുകയും ചെയ്യുന്നതിനാൽ വകുപ്പിലെ ഉന്നതരുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കൂടിക്കാഴ്‌ച നടത്തി. രോഗം സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ യോഗത്തില്‍ തീരുമാനമായി. മൂക്കിനും തലച്ചോറിനുമിടയിലുള്ള നേര്‍ത്ത സ്‌തരങ്ങളിലൂടെ തലച്ചോറിലെത്തിച്ചേരുന്ന അമീബയാണ് രോഗമുണ്ടാക്കുന്നത്. ഇത് ചിലപ്പോള്‍ ചെവിയിലെ ചെറു സുഷിരങ്ങളിലൂടെയും തലച്ചോറിലെത്താം. അതുകൊണ്ട് ചെവിയില്‍ അണുബാധയുള്ള കുട്ടികളെ കുളങ്ങളിലോ അഴുക്ക് വെള്ളത്തിലോ കുളിപ്പിക്കരുത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. അഴുക്ക് വെള്ളത്തില്‍ കുളിക്കുന്നതും മറ്റും ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലെയും നീന്തല്‍കുളങ്ങളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഒഴുക്ക് വെള്ളത്തില്‍ കുളിക്കുന്നവര്‍ക്കും മറ്റുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണുന്നത്. രോഗത്തെക്കുറിച്ച് വളരെ കുറച്ച് പഠനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. 10 ലക്ഷം പേരില്‍ 2.6 പേര്‍ക്ക് രോഗമുണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്. രോഗം മനുഷ്യരില്‍ നിന്ന്…
നെയ്‌റോബി: കെനിയയില്‍ നികുതി വര്‍ധനവിനെതിരെ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 39 പേര്‍ മരിച്ചു. 360 പേര്‍ക്ക് പരിക്കുണ്ട്. പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടരുകയാണ്. കെനിയ നാഷണല്‍ കമ്മിഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് (കെഎന്‍സിഎച്ച്ആര്‍) ആണ് കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകളുടെ ഇരട്ടിയാണിത്. ജൂണ്‍ 18 മുതല്‍ ജൂലൈ ഒന്ന് വരെയുള്ള കണക്കുകളാണിത്. 32 പേരെ കാണാതായിട്ടുണ്ട്. 627 പേരെ അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്. സമാധാനപരമായി നടന്ന പ്രക്ഷോഭം കഴിഞ്ഞ ചൊവ്വാഴ്‌ചയോടെയാണ് ആക്രമാസക്തമായത്. ജനക്കൂട്ടം പാര്‍ലമെന്‍റിലേക്ക് ഇരച്ചു കയറി. തുടര്‍ന്ന് പൊലീസ് വെടിവയ്‌പ് നടത്തുകയായിരുന്നു. പ്രസിഡന്‍റ് വില്യം റുട്ടോ അധികാരത്തിലേറിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. 19 പേരാണ് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് എന്നാണ് പ്രസിഡന്‍റ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം തന്‍റെ കയ്യില്‍ ആരുടെയും രക്തം പുരണ്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റൂട്ടോ രാജിവയ്ക്കണമെന്നും ബജറ്റ് അഴിമതിക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം.…
ഡോ. ആഡ്രിൻ കൊറയ പാഠം 1 മഴ പെയ്യുന്നത് എങ്ങനെ ? ഇരുപത്തിയഞ്ച് അടിയോളം വരുന്ന തെങ്ങിന്റെ മുകളില്‍ എങ്ങനെയാണ് കരിക്കിന്‍ വെള്ളം എത്തുന്നത് എന്ന ചോദ്യത്തിലും കഠിനം ആണ് ഒരു സംസ്ഥാനത്തിനു വേണ്ട വൈദ്യുതി ഉല്പാദിപ്പിക്കാന്‍ പാകത്തിന് വെള്ളം ആകാശത്ത് നിന്നും എങ്ങനെ ഭൂമിയില്‍ എത്തുന്നു എന്നുള്ളത്. ഇത്രയും വെള്ളം എങ്ങനെ പറന്നുയരുന്നു, എന്തു കൊണ്ടു വീഴുന്നു, എവിടെ പെയ്യുന്നു, ഇങ്ങനെ പല ചോദ്യങ്ങള്‍. സ്‌കൂളില്‍ പഠിച്ച ജലചക്രം (water cycle)തന്നെ ആവട്ടെ നമ്മുടെ തുടക്കം. സമുദ്രത്തില്‍ നിന്നും ഉയരുന്ന നീരാവി മഴമേഘങ്ങളായി അന്തരീക്ഷത്തില്‍ ഉയരുകയും കരയില്‍ മഴയായി പെയ്യുകയും ചെയ്യുന്നു. പെയ്യുന്ന മഴ പല ശ്രോതസ്സുകളിലൂടെ തിരിച്ച് സമുദ്രത്തിലേക്ക് ഒഴുകുകയും ചെയ്യുന്നു. അന്ന് ടീച്ചറെ പേടിച്ച് ചോദിക്കാതെ പോയ ചില സംശയങ്ങള്‍ പുനരാലോചിക്കാം. സമുദ്രം മാത്രമോ സ്രോതസ്സ് ? സമുദ്രം കഴിഞ്ഞാല്‍ ഏറ്റവും അധികം ബാഷ്പീകരണം നടക്കുന്നത് കാടുകളിലൂടെ ആണ്. മരങ്ങള്‍ ഭൂഗര്‍ഭജലം വലിച്ചെടുത്ത് നീരാവി ആയി അന്തരീക്ഷത്തില്‍…
ബെർലിൻ: മത്സരത്തിലെ മുഴുവന്‍ സമയവും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോൾനേടാൻ കഴിയാതെവന്നതോടെ മത്സരം പെനാല്‍റ്റിയിലേക്കു നീങ്ങുകയായിരുന്നു. മത്സരത്തിലുടനീളം തലങ്ങും വിലങ്ങും ആക്രമിച്ച് മുന്നേറിയ പോർച്ചുഗിലിന് സ്ലൊവേനിയന്‍ പ്രതിരേധം തകർക്കാനായില്ല. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ മൈതാനത്ത് റൊണാള്‍ഡോ കണ്ണീരണിഞ്ഞു. സഹതാരങ്ങള്‍ റോണോയെ ആശ്വസിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുവര്‍ണാവസരം സ്ട്രൈക്കര്‍ ബെഞ്ചമിന്‍ സെസ്കോ നഷ്ടപ്പെടുത്തിയത് സ്ലൊവേനിയയ്ക്കും തിരിച്ചടിയായി. ക്വാർട്ടറിൽ റോണോയും സംഘവും ഫ്രാൻസിനെ നേരിടും
Subscribe to Updates
Get the latest creative news from FooBar about art, design and business.
