Author: admin

തിരുവനന്തപുരം: ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ . സിഎഎ യുടെ പേരിൽ എൽഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് . ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്.നാല് വോട്ട് കിട്ടാൻ എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകും. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ് ഉണ്ട്. രാജ്യത്തെ ആദ്യത്തെ ക്യാമ്പ് കേരളത്തിലാണ്. അനധികൃത കുടിയേറ്റക്കാരെ തടങ്കലിൽ അടയ്ക്കാനാണ് ക്യാമ്പ്. പൗരത്വ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് പിണറായി സർക്കാർ ക്യാമ്പ് സ്ഥാപിച്ചു. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Read More

ന്യൂ ഡൽഹി: വായ്പാ പരിധി കേസിൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി. കേരളത്തിന് പ്രത്യേക പാക്കേജ് നൽകണമെന്നു സുപ്രീം കോടതി. കേരളത്തിന്റെ ആവശ്യങ്ങളെ സുപ്രീം കോടതി പിന്തുണച്ചു. കേന്ദ്രത്തിന്റെ അന്യായ നടപടികൾ ബോധ്യപ്പെട്ട സുപ്രീം കോടതി പ്രത്യേക പാക്കേജ് നൽകുന്നതിൽ നാളെ രാവിലെ 10.30 ന് തീരുമാനം പറയണമെന്നും ആവശ്യപ്പെട്ടു. ഇളവ് നൽകുന്നതിൽ തെറ്റെന്താണെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. യഥാർത്ഥത്തിൽ റെവെന്യു വിഹിതം, കടമെടുക്കാനുള്ള അനുമതി, കമ്മി നികത്താനുള്ള ഗ്രാൻഡ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവയെല്ലാം കേന്ദ്രം കേരളത്തിന് നൽകേണ്ടത് നിഷേധിച്ചുകഴിഞ്ഞു. അതിന് പുറമെ കടമെടുക്കാനുള്ള അനുമതിയും നിഷേധിച്ചു. എന്നിട്ടു സുപ്രീം കോടതിയിൽ കേസ് കൊടുത്താൽ ഇനി തരാനുള്ളതും തരില്ല എന്ന ദാർഷ്ട്യവും കേന്ദ്രം കേരളത്തോട് കാണിച്ചു. ഇതിനുള്ള തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചത്. സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ തുക പകുതിയായി കുറഞ്ഞു. കേന്ദ്രം കേരളത്തോട്…

Read More

കൊ­ച്ചി: കോ­ത­മം­ഗല­ത്ത് കാട്ടാ­ന ആക്രമണത്തിൽ വ­യോ­ധി­കയ്ക്ക് ജീവൻ നഷ്ടമായ സം­ഭ­വ­ത്തില്‍ ഡി­സി­സി പ്ര­സിഡന്‍റ് മു­ഹമ്മ­ദ് ഷി­യാ­സി­ന് ഹൈ­ക്കോട­തി­യുടെ വി­മര്‍­ശ­നം.മൃ­ത­ദേ­ഹ­വു­മാ­യി ന­ട­ത്തിയ പ്ര­തി­ഷേ­ധ­ത്തിനെതിരെയാണ് വിമർശം . മോര്‍­ച്ച­റി­യില്‍­നി­ന്ന് മൃ­ത­ദേ­ഹം പു­റത്തു­കൊണ്ടു­പോയ­ത് വീ­ട്ടു­കാ­രു­ടെ സ­മ്മ­ത­മില്ലാ­തെയ­ല്ലേ എ­ന്ന് കോട­തി ചോ­ദിച്ചു. രാ­ഷ്­ട്രീ­യനേ­ട്ട­ത്തി­ന് വേ­ണ്ടിയ­ല്ലേ പ്ര­തി­ഷേ­ധം സം­ഘ­ടി­പ്പി­ച്ച­തെന്നും കോട­തി ചോദ്യം ഉ­ന്ന­യിച്ചു. കോ­ത­മം­ഗല­ത്തെ പ്ര­തി­ഷേ­ധ­ത്തി­ന്‍റെ പേ­രി­ല്‍ പോ­ലീ­സ് തു­ടര്‍­ച്ച­യാ­യി ത­നി­ക്കെ­തി­രേ കേ­സു­കള്‍ എ­ടു­ക്കു­ന്നെ­ന്ന് കാ­ട്ടി ഷി­യാ­സ് നല്‍കി­യ ഹര്‍­ജി പ­രി­ഗ­ണി­ക്കു­ക­യാ­യി­രു­ന്നു കോ­ട­തി. പ്ര­തി­ഷേ­ധ­ത്തി­നി­ടെ പോ­ലീ­സ് ഉ­ദ്യോ­ഗസ്ഥ­നെ മര്‍­ദി­ച്ച­തില്‍ കേ­സെ­ടു­ക്ക­രു­തെന്നാണോ പ­റ­യു­ന്ന­തെ­ന്ന് കോട­തി ചോ­ദി­ച്ചു. കേ­സു­കള്‍ എ­ടു­ത്ത് നി­ര­ന്ത­ര­മാ­യി ഉ­പ­ദ്ര­വി­ക്കു­ന്നു­ണ്ടെ­ങ്കില്‍ കോ­ട­തി­യെ സ­മീ­പി­ക്കാം. എ­ന്നാല്‍ രാ­ഷ്­ട്രീ­യ നേ­ട്ട­ത്തി­ന് വേ­ണ്ടി ചെയ്­ത തെ­റ്റു­കള്‍ ശ­രി­യാ­ണെ­ന്ന് പ­റ­യാ­നാകു­മോ­യെന്നും കോട­തി ചോ­ദി­ച്ചു. ഹര്‍­ജി അ­ടു­ത്ത വ്യാ­ഴാ­ഴ്­ച കോട­തി വീണ്ടും പ­രി­ഗ­ണി­ക്കും.

Read More

മലപ്പുറം: സി എ എ യ്ക്കെതിരെ കോടതിയെ സമീപിച്ച് മുസ്ലീം ലീഗ്. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഹര്‍ജി നല്‍കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടും.  പുതിയ സാഹചര്യം വിലയിരുത്താന്‍ മുസ്ലിം ലീഗ് അടിയന്തിര നേതൃയോഗവും വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് പാണക്കാടാണ് യോഗം ചേരുക. നിയമപോരാട്ടത്തിനൊപ്പം പ്രതിഷേധ പരിപാടികളും ആഹ്വാനം ചെയ്യും. ഇക്കാര്യവും ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. സാദ്ദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം അടക്കമുള്ള മുതിര്‍ന്നനേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. പൗരത്വ നിയമം നടപ്പിലാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബിജെപിക്ക് ഭയം തുടങ്ങി, അതുകൊണ്ടാണ് ഇത്തരം അടവുകള്‍ ഇറക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Read More

തിരുവനന്തപുരം: പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്.  സെപ്തംബർ മുതൽ ഫെബ്രുവരി വരെയുള്ള ക്ഷേമ പെൻഷനാണ് കെട്ടിക്കിടക്കുന്നത്. ഇതും പരിഹരിച്ചുകൊണ്ട് വരുന്ന മാസം മുതൽ കൃത്യമായി പെൻഷൻ നൽകുമെന്നാണ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞത്. ഒരു മാസത്തെ ക്ഷേമ പെൻഷനൊപ്പം ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read More

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർജി നൽകും. പൗരത്വ ഭേദഗതിക്കെതിരെ നിയമപോരാട്ടത്തിന് ഡിവൈഎഫ്ഐയും തയ്യാറെടുക്കുകയാണ്. ഡിവൈഎഫ്ഐ വലിയ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. പൗരത്വ ഭേദഗതി ചട്ടങ്ങൾ നിലവിൽ വന്നത് ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വത്തിനു മതം മാനദണ്ഡമാകുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണം. അത് മതേതരത്വത്തെ തകർക്കും. വംശീയ റിപ്പബ്ലിക്കിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ശ്രമമാണിത്. രാഷ്ട്രീയ യുദ്ധത്തിനൊപ്പം നിയമ പോരാട്ടത്തിലേക്ക്…

Read More

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ എസ്ബിഐ ഇന്ന് കൈമാറണം. വൈകിട്ട് 5.30ന് മുന്‍പ് വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.ഇന്ന് വിശദാംശങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നാണ് കോടതി നിര്‍ദേശം. എസ്ബിഐ വിവരങ്ങള്‍ കൈമാറിയാല്‍ വിശദാംശങ്ങള്‍ വെള്ളിയാഴ്ച അഞ്ച് മണിക്ക് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2018 മുതല്‍ 2022 മാര്‍ച്ച് വരെ 5271 കോടി രൂപ ബോണ്ടുകള്‍ വഴി ബിജെപിക്ക് ലഭിച്ചപ്പോള്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് ലഭിച്ചത് 952 കോടി രൂപയായിരുന്നു. ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ സാവകാശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.

Read More

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് അസമിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിക്കഴിഞ്ഞു . ഇന്നലെ രാത്രി ഏറെ വൈകിയും വിദ്യാർത്ഥി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. കോൺഗ്രസ്, ഇടത് പാർട്ടികൾ അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നിയമം നടപ്പാക്കിയത് വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത് . ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി ജാമിയ മില്ലിഅ സർവ്വകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്സ് യൂണിയൻ ഗുവാഹത്തിയിൽ സി എ എ നോട്ടിഫിക്കേഷൻ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ട്രെയിൻ തടഞ്ഞു. അസമിൽ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷൻ ബബൻ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 11 മുതൽ 12 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ…

Read More

ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് ആഭ്യന്തര മാന്ത്രാലയം. അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതിനായുള്ള പോര്‍ട്ടല്‍ സജ്ജമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. 1955ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം നിലവില്‍ വന്നിരുന്നു. 2019ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു . പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട ഇന്ത്യയില്‍ കഴിഞ്ഞ 11 വര്‍ഷത്തോളമായി താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയമവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെടുന്നവര്‍ ഇന്ത്യയില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് പൗരത്വം ലഭ്യമാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നാണ് നിയമഭേദഗതിയ്ക്കെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, സിഖ്, ബുദ്ധ, പാഴ്സി മുതലായ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ ഈ നിയമപ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകുക. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാകും പൗരത്വത്തിനായി രജിസ്റ്റര്‍ ചെയ്യാനാകുക.നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതി. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതിയിലാണ്. കേരളമടക്കം വിവിധ സംസ്ഥാന…

Read More