- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
Author: admin
നാസിക് : കോൺഗ്രസിന്റെ അഞ്ചിന ‘കിസാൻ ന്യായ്’ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. വിളകൾക്ക് സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കും. കാർഷിക കടം എഴുതിത്തള്ളാൻ പ്രത്യേക കടാശ്വാസ കമ്മിഷൻ രൂപീകരിക്കും. മുപ്പത് ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസ് തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർഷകരുടെ താത്‌പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി – ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാർഷിക സാമഗ്രികൾക്കുള്ള ജി എസ് ടി എടുത്തുകളയാൻ നിയമം ഭേദഗതിചെയ്യുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇന്നലെ രാഹുൽ നടത്തിയിരുന്നു.
ആരോരുമറിയാതെ കടലോരത്ത് പൂഴിമണ്ണിലെ കളിക്കാരായി ഒതുങ്ങിപ്പോകുമായിരുന്ന അനേകം യുവാക്കളെ തീരദേശത്തിന്റെ കരുത്തും പൊരുതാനുള്ള ദൃഢനിശ്ചയവുമുള്ള, രാജ്യത്തിന് അഭിമാനിക്കാവുന്ന താരങ്ങളാക്കി മാറ്റിയ അദ്വിതീയനായ പ്രഫഷണല്‍ ഫുട്ബോള്‍ പരിശീലകനാണ് ക്ലെയോഫാസ് അലക്‌സ്. തിരുവനന്തപുരത്തെ തീരദേശഗ്രാമമായ പൊഴിയൂരിന് ഇന്ത്യന്‍ ഫുട്ബാള്‍ ഭൂപടത്തില്‍ ‘സന്തോഷ് ട്രോഫി’ ഗ്രാമമെന്ന കീര്‍ത്തി നേടിയെടുക്കാനും ഫുട്‌ബോള്‍
ന്യൂ ഡല്‍ഹി : ശാസ്‌ത്രി നഗര്‍ മേഖലയില്‍ നാലുനില കെട്ടിടത്തിന് തീപിടിച്ച് നാല് പേര്‍ മരിച്ചു .. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തീപടര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങി കിടന്ന ഒന്‍പത് പേരെ അഗ്‌നി രക്ഷാസേന പുറത്തെത്തിച്ചിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇന്ന് പുലര്‍ച്ചെ 5.22ഓടെയാണ് ശാസ്‌ത്രി നഗര്‍ സ്‌ട്രീറ്റ് നമ്പര്‍ 13ലെ നാലുനില കെട്ടിടത്തിന് തീപിടിച്ചത്. വിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയുമായിരുന്നു. കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനകത്ത് ഒന്‍പത് പേര്‍ കുടുങ്ങി കിടന്നിരുന്നു. ഇവരെ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പെണ്‍കുട്ടികളും ദമ്പതികളും മരിച്ചതായാണ് റിപ്പോര്‍ട്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
