- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
Author: admin
ആലപ്പുഴ: പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.
ന്യൂ ഡൽഹി: കടമെടുക്കാൻ അനുമതി തേടുന്നത് കേരളം മാത്രമാണ് എന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206 കോടി രൂപ കടമെടുക്കും. കടമെടുപ്പിൽ ഏറ്റവും കൂടുതൽ തുക സമാഹരിക്കുക ഉത്തർപ്രദേശാണ്, 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്. പിന്നാലെ കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ്. 6000 കോടി രൂപയാണ് ഈ സംസ്ഥാനങ്ങൾ കടമെടുക്കുന്നത്. കേരളം എടുക്കുന്നത് 3742 കോടി രൂപയാണ്. ഒരാഴ്ചയിൽ ഇത്രയും തുക കടപ്പത്രങ്ങൾവഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ആദ്യമായാണ്.
കൊച്ചി : കൊച്ചിയിൽ പരിശീലനം നടത്തുന്നതിനിടെ ഇന്ത്യൻ നാവികസേനയുടെ റിമോട്ട്ലി പൈലറ്റഡ് വിമാനം തിങ്കളാഴ്ച തകർന്നുവീണു. ഐഎൻഎസ് ഗരുഡ ബേസിൽ വൈകിട്ട് അഞ്ച് മണിക്കാണ് ആർപിഎ തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നാവികസേന അറിയിച്ചു.ഇന്നലെ വൈകിട്ട് 5 മണിക്ക് റിമോട്ട്ലി പൈലറ്റഡ് എയർക്രാഫ്റ്റ് സെർച്ചർ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ പതിവ് പരിശീലന പരിപാടിക്കിടെ റൺവേയിൽ നിന്ന് ഒരു മൈൽ അകലെ തകർന്നു വീണു. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തകർന്ന ആർപിഎ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഒരു സ്പെഷ്യലിസ്റ്റ് ടീമിനെ സൈറ്റിലേക്ക് അയച്ചെന്ന് നാവികസേന പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
വിവാദ പ്രസംഗവുമായി എം എം മണി വീണ്ടുംഇടുക്കി: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംപിയുമായ ഡീന്‍ കുര്യാക്കോസിനെയും മുന്‍ എംപി പി.ജെ. കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത് . ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും “ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു’ എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു മണിയുടെ പരിഹാസം.ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജന് അനുസ്മരണ സമ്മേളനത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം. കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ പെണ്ണ് പിടിയനാണെന്നും മണി അധിക്ഷേപിച്ചു. വിദേശികളെ ചുമക്കുകയാണ് ഇടുക്കിക്കാരെന്നും ആകെയുള്ള സ്വദേശി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്സ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.അതെ സമയം,എം.എം.മണിയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. മണി നടത്തിയത് തെറിയഭിഷേകമാണെന്നും അത് നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ പ്രതികരിച്ചു.
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്റോഡ് ഷോ നടത്തി . രാവിലെ പത്തോടെ പാലക്കാട് മേഴ്സി കോളജിലെ ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ പ്രകാശ് ജാവദേക്കർ, സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സ്ഥാനാർഥികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. കാറിൽ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ മോദി അവിടെനിന്ന് പ്രത്യേകം തയാറാക്കിയ വാഹനത്തിൽ നടത്തിയ റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ പ്രധാനമന്ത്രിക്കൊപ്പം കെ.സുരേന്ദ്രനും പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികളും പങ്കെടുത്തു.അഞ്ചുവിളക്കു മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററാണ് റോഡ്ഷോ. അതേസമയം, പൊതുസമ്മേളനമില്ല. ബിജെപിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറാണ് സ്ഥാനാർഥി.
ഗാസ സിറ്റി: ഗാസയിൽ 13,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്. നിരവധി കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അവർക്ക് കരയാൻ പോലും ശക്തിയില്ലെന്നും ഏജൻസി വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവർ എവിടെയാണെന്ന് പോലും അറിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാം. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് കണ്ടിട്ടില്ലെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ സിബിഎസ് ന്യൂസിനോട് പറഞ്ഞു. കടുത്ത പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു. വാർഡ് മുഴുവൻ തികച്ചും നിശബ്ദമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ പോലും ശക്തിയില്ല.-കാതറിൻ റസൽ പറഞ്ഞു. സഹായത്തിനായി ഗസയിലേക്ക് ട്രക്കുകൾ എത്തിക്കുന്നത് വളരെ വലിയ വെല്ലുവിളിയാണെന്നും റസൽ പറഞ്ഞു. വടക്കൻ ഗാസയിൽ രണ്ട് വയസിന് താഴെയുള്ള മൂന്ന് കുട്ടികളിൽ ഒരാൾ പോഷകാഹാരക്കുറവും പട്ടിണിയും നേരിടുന്നു.
തൃശൂര്‍: ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജംഗ്ഷന് സമീപത്തെ കുന്നംകുളം റോഡിലെ കെട്ടിടത്തില്‍ അഗ്നിബാധ. തുടര്‍ന്ന് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയും ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലെ കേബിളുകള്‍ കത്തിനശിച്ചെങ്കിലും ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളെത്തി നാലോടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ന്യുഡല്‍ഹി: തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറുമായ തമിലിസായ് സുന്ദരരാജന് ഇരുപദവികളും രാജിവച്ചു. തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിക്ക് രാജിസമര്‍പ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷയായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഗവര്‍ണറായി 2019 നവംബറിലാണ് തമിലിസായ് സുന്ദരരാജന് (62) ചുമതലയേറ്റത്. 2021ല്‍ പുതുച്ചേരിയുടെ അധിക ചുമതലയും നല്കി. പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്റില്‍ നിന്നും അവര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് സീറ്റ്. പുതുച്ചേരിയിലെ ജനങ്ങളുമായി തമിലിസായ്്ക്കുള്ള അടുപ്പം മുതലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
ന്യൂഡല്‍ഹി : ഇലക്ടറല്‍ ബോണ്ട് കേസില്‍ ബോണ്ട് നമ്പറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ എസ്ബിഐയോട് സുപ്രീം കോടതി. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുത്ത് പുറത്തുവിടാതിരിക്കാനും എസ്ബിഐയോട് കോടതി ആവശ്യപ്പെട്ടു. വിവരങ്ങളെല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശം ഉണ്ട്. ബോണ്ട് വിശദാംശങ്ങളില്‍ എന്തെല്ലാം വിവരങ്ങള്‍ വെളിപ്പെടുത്തണം എന്ന് എസ്ബിഐയ്ക്ക് തീരുമാനിക്കാനാകില്ല എന്ന് നിര്‍ദേശിച്ച കോടതി, എന്തുകൊണ്ട് ബോണ്ട് നമ്പര്‍ എസ്ബിഐ വെളുപ്പെടുത്തിയില്ല എന്നും ആരാഞ്ഞു. എസ്ബിഐയുടെ നടപടി ന്യായമല്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കുറ്റപ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് എസ്ബിഐയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ കൈവശമുള്ള മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തുകയും ബോണ്ടുമായി ബന്ധപ്പെട്ട ഒരു വിവരം പോലും മറച്ചുവച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ബാങ്ക് സമര്‍പ്പിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ ഉത്തരവുകള്‍ക്കായി കാത്തിരിക്കേണ്ട എന്നും കോടതി വ്യക്തമാക്കി. ബോണ്ട്…
ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജമ്മുകശ്മീർ, മധ്യപ്രദേശ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടുന്നത്. ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കേണ്ടത് 39 ദിവസമാണ്. മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും. വിഗ്യാന്‍ ഭവനില്‍ പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബിര്‍ സിങ് സന്ധു എന്നിവര്‍ ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ആദൃ ഘട്ടം ഏപ്രിൽ 19, രണ്ടാം ഘട്ടം ഏപ്രിൽ 26, മൂന്നാം ഘട്ടം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
