- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ഈ നിയമങ്ങൾ ഒട്ടേറെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായിട്ടുണ്ട് ന്യൂഡൽഹി: ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ ഇന്നുമുതൽ നിലവിൽവരും. ഇതോടെ നൂറ്റാണ്ടുപഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. കഴിഞ്ഞവർഷം ഓഗസ്റ്റ് 11നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പുതിയ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബർ 13ന് വീണ്ടും അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു . അറസ്റ്റിലാകുന്നയാളെ 15 മുതൽ 60 ദിവസം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ കസ്റ്റഡിയിൽ വയ്ക്കാൻ പുതിയ നിയമം അനുമതി നൽകുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും…
വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാന്‍ എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി ജൂണ്‍ 30ന്, ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്കയില്‍ മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്‍മങ്ങള്‍ ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയൂസ് ക്ലീമിസ് കാതോലിക്ക ബാവ,…
ഗസ്സ: ഇസ്രയേലിൽ ബന്ദി മോചനത്തിനായുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ യാതൊരു പുരോഗതിയുമില്ലെന്നറിയിച്ച് ഹമാസ്. ഹമാസ് വക്താവ് ഉസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനായി വെടിര്‍ത്തല്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയില്‍ സ്ഥിരമായ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ക്ക് ഹമാസ് തയാറാണ്. ചര്‍ച്ചകളെ ഞങ്ങള്‍ പോസിറ്റീവായാണ് കാണുന്നത്- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേലിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഹമാസിന് മേല്‍ യു.എസ് സമ്മര്‍ദം ചെലുത്തുകയാണെന്നും ഹംദാന്‍ പറകൂട്ടിച്ചേര്‍ത്തു. ഗസ്സ മുനമ്പില്‍ നിന്നുള്ള സൈനിക പിന്മാറ്റവും സമ്പൂര്‍ണ വെടിനിര്‍ത്തലും മുന്നോട്ട് വെക്കുന്ന എന്ത് ആലോചനയുമായു സഹകരിക്കാന്‍ ഹമാസ് തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, താല്‍ക്കാലിക വെടിനിര്‍ത്തല്‍ മാത്രമേ സാധ്യമാവുവെന്ന നിലപാടിലാണ് ഇപ്പോഴും ഇസ്‌റാഈല്‍. ഇരു വിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്നാണ് സൂചന. അതേസമയം, ഇസ്രയേലിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാവുകയാണ്. 1.30 ലക്ഷം ആളുകളാണ് ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കണമെന്നും…
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 30 മുസ്ലിംങ്ങളെ ഹിന്ദുമതത്തിലേക്ക് ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിച്ച് തീവ്ര ഹിന്ദുത്വവാദികള്‍. 30 പേരെ ‘ഘര്‍വാപസി’ നടത്തിയെന്നാണ് ഇതേകുറിച്ച് ഇന്‍ഡോര്‍ ആസ്ഥാനമായ സാം പവാടി എന്ന ഹിന്ദുത്വ സംഘടന പറഞ്ഞത്. ഇതില്‍ 14 പേര്‍ വനിതകളാണ്. ‘അഗ്നി കുണ്ഡി’ന് ചുറ്റും സ്ത്രീകളടക്കമുള്ള ഏതാനും പേര്‍ ഇരിക്കുന്നതും അവരെ ഹൈന്ദവ കര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ ദൃശ്യങ്ങളടങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇന്‍ഡോറിലെ ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ പ്രദേശത്തെ വിശ്വഹിന്ദു പരിഷത്തിന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ഉദ്ദേശത്തോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയില്‍ മധ്യപ്രദേശില്‍ നിലവില്‍വന്ന ‘മധ്യപ്രദേശ് മതസ്വാതന്ത്ര്യനിയമം- 2021’ പകാരമാണ് നടപടിയെന്നും മതംമാറിയത് സംബന്ധിച്ച് ജില്ലാ ഭരണാധികാരികള്‍ക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും വി.എച്ച്.പി ഭാരവാഹികള്‍ അറിയിച്ചു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. എന്നാല്‍, വിഷയത്തില്‍ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ഖജ്രാന ഗണേഷ് ക്ഷേത്രത്തില്‍ സ്വമേധയാ മതം മാറുന്നതിനുള്ള ചടങ്ങില്‍ പങ്കെടുത്ത 28…
വത്തിക്കാൻ :യുദ്ധം മൂലം മുറിവേറ്റവരോ ഭീഷണി നേരിടുന്നവരോ ആയ എല്ലാ ജനങ്ങളെയും ദൈവം മോചിപ്പിക്കുകയും സമാധാനത്തിനായുള്ള പോരാട്ടത്തിൽ അവരെ തുണയ്ക്കുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ.റോം നഗരത്തിൻറെ സ്വർഗ്ഗീയസംരക്ഷകരായ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാൾ ദിനത്തിൽ, ജൂൺ 29-ന് ശനിയാഴ്‌ച, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ യുദ്ധത്താൽ ക്ലേശിക്കുന്നവരെ പ്രത്യേകം അനുസ്മരിച്ചത്. യുദ്ധം മൂലം യാതനകളനുഭവിക്കുന്ന സഹോദരീസഹോദരന്മാരെ താൻ വേദനയോടെ ഓർക്കുന്നുവെന്നു പാപ്പാ പറഞ്ഞു. രണ്ട് ഗ്രീക്ക് കത്തോലിക്കാ പുരോഹിതർ മോചിതരായതിന് ദൈവത്തോടു നന്ദി പ്രകാശിപ്പിച്ച പാപ്പാ എല്ലാ യുദ്ധത്തടവുകാർക്കും ഉടൻ സ്വഭവനങ്ങളിലേക്ക് മടങ്ങാൻ കഴിയട്ടെയെന്ന് ആശംസിച്ചു, അതിനായി ഒരുമിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു.
ഇടുക്കി : സംസ്ഥാനത്ത് ദുർബലമായ കാലവർഷം അടുത്ത ആഴ്‌ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദം ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. എന്നാൽ വടക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴിയും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിലെ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ ഈ ആഴ്‌ച തുടരാനാണ് സാധ്യത. അടുത്ത ആഴ്‌ചയോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം. അതേസമയം ഇന്ന് കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസര്‍കോട് ജില്ലകളിലും യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള തീരത്തും തമിഴ്‌നാട്…
യൂറോ കപ്പിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിക്കൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വർട്ടറിൽ കടന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തികഞ്ഞ ആധിപത്യത്തോടെയായിരുന്നു സ്വിസ് ടീമിന്റെ വിജയം. റെമോ ഫ്രലേര്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്. ഇറ്റലിക്കെതിരെ രണ്ട് പാദങ്ങളിലുമായിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ വര്‍ഗാസിന്റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. ഫ്രലേറുടെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണറുമയുടെ കൈകളില്‍ തട്ടി വലയിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിജയമുറപ്പിച്ച ഗോളും പിറന്നു. ഇത്തവണ മൈക്കല്‍ എബിഷേറാണ് ഗോളിന് വഴിയൊരുക്കിയത്. വാര്‍ഗാസ് നിറയൊഴിച്ചതോടെ ഇറ്റലിയുടെ പതനം പൂര്‍ണമാവുകയായിരുന്നു. ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനിയും യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
ലക്‌നൗ :ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിൽ ഉയർന്ന ജാതിക്കാരുടെ കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ച പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുടുംബത്തിന് ക്രൂര മർദനം. കുടുംബത്തിലെ യുവതിയെ ഉയർന്ന ജാതിക്കാരുടെ സംഘം ബലാത്സംഗം ചെയ്യുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആക്രോഷിച്ചുവെന്നും ഇരകളിൽ ഒരാളായ വിഷ്ണുകാന്ത് മാധ്യമങ്ങളോട് പറഞ്ഞു . ‘അക്രമികളിൽ ഒരാൾ എന്നെ തടഞ്ഞുനിർത്തുകയും ഞാനൊരു ശൂദ്രനാണ്, എനിക്ക് അവരുടെ വീടിന് മുമ്പിൽ നിന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ലെന്നും പറഞ്ഞു. അദ്ദേഹം എന്നെ കാൽതൊട്ട് വണങ്ങാൻ ആവശ്യപ്പെട്ടു. ഇത് എതിർത്തതോടെ അദ്ദേഹം കൂട്ടാളികളെയും വിളിച്ചുവരുത്തി. എന്നെ രക്ഷിക്കാൻ ശ്രമിച്ച എൻ്റെ മറ്റ് രണ്ട് സഹോദരന്മാരെയും അവർ മർദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സഹോദരിയും ഞങ്ങളെ രക്ഷപ്പെടുത്താനെത്തി. ഇതിനിടെ സംഘം സഹോദരിയുടെ വസ്ത്രം വലിച്ചുകീറുകയും മർദിക്കുകയുമായിരുന്നു’, ആക്രമിക്കപ്പെട്ട വിഷ്ണുകാന്ത് പറഞ്ഞു . സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.…
കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു ഗോളുകളാണ് അർജന്റീനയുടെ വിജയത്തിലേക്ക് വഴിവെച്ചത്. ഇതോടെ കോപ്പ അമേരിക്ക ക്വർട്ടർ ഫൈനലിലേക്കെത്തുന്ന ആദ്യ ടീമായി അര്ജന്റീന മാറി. നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ പെറുവും ആക്രമിച്ചു തന്നെയാണ് കളിച്ചത്. 47, 86 മിനിറ്റുകളിലാണ് അർജന്റീനയ്ക്ക് വേണ്ടി മാർട്ടിനസ് ഗോളുകൾ നേടിയത്. ടീമിൽ മെസി ഇല്ലാത്ത കൊണ്ട് തന്നെ ഏഞ്ചൽ ഡി മരിയ കളിയുടെ തുടക്കം മുതൽക്കേ ടീമിന്റെ ഭാഗമായിരുന്നു. രണ്ടു ഗോളുകൾക്ക് വിജയിച്ചെങ്കിലും മത്സരത്തിൽ ലഭിച്ച നിരവധി അവസരങ്ങൾ അര്ജന്റീന പാഴാക്കിയിരുന്നു. അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് പല ഘട്ടങ്ങളിലും പെറുവിന്റെ മുന്നേറ്റങ്ങളെ തകർത്തുകൊണ്ട് ടീമിന്റെ രക്ഷകനായി മാറിയിരുന്നു. അതേസമയം, ഗ്രൂപ്പ് എയിൽ നടന്ന മറ്റൊരു മത്സരത്തിൽ ചിലിയെ കാനഡ സമനിലയിൽ തളച്ചു. തുടക്കം മുതൽ ഒടുക്കം വരെ കാൽപ്പന്ത് കളിയുടെ സകല ആവേശവും നിറഞ്ഞു…
ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി.ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. രോഹിത്തിന്റെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമാണ് ഇത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. 2007ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ പാക്കിസ്ഥാനെ തകർത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
