- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
നിരക്ക് വർധിപ്പിച്ചത് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവർ ന്യൂഡൽഹി:രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ 12 മുതല്‍ 27 ശതമാനം വരെയും, എയര്‍ടെല്‍ 11-21 ശതമാനം വരെയുമാണ് മൊബൈല്‍ താരിഫുകള്‍ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയന്‍സ് ജിയോ നിരക്കുകളില്‍ വര്‍ധന കൊണ്ടുവന്നത്. അണ്‍ലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് പ്ലാനുകളിലും വര്‍ധനയുണ്ട്. നേരത്തെ 28 ദിവസത്തേക്ക് 2ജിബി ഡാറ്റ ലഭിക്കാന്‍ 179 രൂപയുടെ അടിസ്ഥാന പ്ലാന്‍. ജൂലൈ ഒന്നോടെ 199 രൂപയാകും. 6 ജിബി ഡാറ്റ നല്‍കുന്ന 84 ദിവസത്തെ പ്ലാന്‍ 455 രൂപയില്‍ നിന്ന് 509 രൂപയായി വര്‍ധിപ്പിച്ചു. 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പ്ലാന്‍ 1799 രൂപയില്‍ നിന്ന് 1999 രൂപയായും ഉയര്‍ത്തി.
ഇന്ദ്രൻസിനേയും മുരളി ഗോപിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്ത്. സെക്യൂരിറ്റി ജീവനക്കാരന്റെ റോളിലാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും കനകരാജ്യത്തിലേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂലൈ 5-ന് ചിത്രം തീയറ്ററുകളിലെത്തും. വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ തുടരുകയാണ് . കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് മഴ നീണ്ടുനിന്നേക്കും . മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പെയ്ത കനത്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ടാണ് നഗരത്തിൽ അനുഭവപ്പെട്ടത്. കനത്ത മഴമൂലമുള്ള വെള്ളക്കെട്ട് ഗതാഗത തടസവുമുണ്ടാക്കി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചിരുന്നു.
ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരം ഇന്ന്. ഇന്ത്യ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ആദ്യമായി ഫൈനലിലെത്തുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ രാത്രി എട്ട് മണി മുതലാണ് മത്സരം.ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ക്ക് സമാനമായി ഫൈനലിനും മഴ ഭീഷണിയുണ്ട്. പകല്‍സമയത്ത് 46 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസത്തില്‍ രണ്ട് മണിക്കൂര്‍ സമയം മഴയുണ്ടാവുമെന്നും പ്രവചനമുണ്ട്. മത്സരം നടക്കുന്ന സമയം മുഴുവന്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമായിരുന്നും പ്രവചനമുണ്ട് .
കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തിൽ കണ്ണിയായ യുവതി പിടിയിൽ . രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് 24കാരി അറസ്റ്റിലായത് . ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമിയാണ് പിടിയിലായത്. ബെംഗളരൂവില്‍നിന്നാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്. വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയതിന് പിന്നാലെയാണ് ലഹരി കടത്ത് സംഘത്തില്‍ ഉണ്ടായിരുന്നു ജുമിയെ പിടികൂടിയത്.ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതില്‍ കടത്തുകാരിയായി പ്രവര്‍ത്തിച്ചത് ജുമിയയാണെന്നും പൊലീസ് പറഞ്ഞു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ജുമി ഇതിലൂടെ ഉണ്ടാക്കുന്ന പണംകൊണ്ട് ആര്‍ഭാടജീവിതം നയിച്ച് ഗോവ, ബെംഗളൂരു എന്നിവിടങ്ങളില്‍ വലിയ ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു .മേയ് 19-നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളയില്‍ പൊലീസും ഡാന്‍സാഫും നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരില്‍ നിലമ്പൂര്‍ സ്വദേശി…
തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും. ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ കടയുടമകൾ സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ്. ജൂലൈ 8, 9 തീയതികളിൽ സമരം നടത്താനാണ് റേഷൻ വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്‌ഫോടന ശബ്ദം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. പൂത്തോട്ട് താഴെതോടിനോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ മാറ്റി താമസിപ്പിച്ചു. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.
ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് ഫ്ലൈറ്റ് അഭ്യാസ് ടെസ്റ്റുകളുടെ പരമ്പര വിജയകരമായി. മിസൈൽ സംവിധാനങ്ങളുടെ പരീക്ഷണ ലക്ഷ്യമെന്ന നിലയിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് അഭ്യാസ് വികസിപ്പിച്ചെടുത്തത്. ചന്ദിപ്പൂരിലെ ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് മെച്ചപ്പെട്ട ബൂസ്റ്റർ കോൺഫിഗറേഷനോടുകൂടിയ ഹൈ സ്പീഡ് എക്സ്പെൻഡബിൾ ഏരിയൽ ടാർഗെറ്റ് (HEAT) ‘അഭ്യാസ്’ തുടർച്ചയായി ആറ് വികസന പരീക്ഷണങ്ങൾ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഓട്ടോ പൈലറ്റ്, ലാപ്‌ടോപ്പ് അധിഷ്ഠിത ഗ്രൗണ്ട് കൺട്രോൾ സിസ്റ്റം, എയർക്രാഫ്റ്റ് ഇൻ്റഗ്രേഷൻ, പ്രീ-ഫ്ലൈറ്റ് ചെക്കുകൾ, ഓട്ടോണമസ് ഫ്ലൈറ്റ് എന്നിവയുടെ സഹായത്തോടെ ഓട്ടോണമസ് ഫ്ലൈറ്റിംഗിനായി ഈ തദ്ദേശീയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നു. പോസ്റ്റ്-ഫ്ലൈറ്റ് വിശകലനത്തിനായി ഫ്ലൈറ്റ് സമയത്ത് ഡാറ്റ റെക്കോർഡുചെയ്യാനുള്ള ഒരു സവിശേഷതയും ഇതിലുണ്ട്.
കോപ്പ അമേരിക്കയിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറുഗ്വേ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. എന്നാൽ മറ്റൊരു മത്സരത്തിൽ പനാമയോട് ഒരു ഗോളിന് പരാജയപ്പെട്ട യു എസിന്റെ ക്വാർട്ടർ ഫൈനൽ സ്വപ്നങ്ങൾക്ക് മങ്ങലേറ്റു. എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി, 21-ാം മിനിറ്റിൽ മാക്‌സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ്, 77-ാം മിനിറ്റിൽ നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്‌സിമിലിയാനോ, 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ, 89-ാം മിനിറ്റിൽ റോഡ്രിഗോ ബെൻ്റാൻകൂർ എന്നിവരാണ് ഉറുഗ്വേയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. അതേസമയം, 22-ാം മിനിറ്റിൽ ഫോളറിന് ബലോഗനിലൂടെ മത്സരത്തിൽ ഒന്നാമതെത്തിയത് അമേരിക്കയാണെങ്കിലും, 26,83 എന്നീ മിനിറ്റുകളിൽ പനാമ തങ്ങളുടെ വിജയമ ഉറപ്പായിക്കാൻ പോന്ന രണ്ടു ഗോളുകൾ നേടുകയായിരുന്നു.
ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനലിൽ. ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 68 റണ്‍സിന് തോല്‍പ്പിച്ചു. മികച്ച ബൗളിങിലൂടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. ടി20 ലോകകപ്പിന്റെ പ്രഥമ പതിപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇത് മൂന്നാം തവണയാണ് ഫൈനലില്‍ യോഗ്യത നേടുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ ഓള്‍ഔട്ടായി. കനത്ത മഴ കാരണം ഔട്ട്ഫീല്‍ഡില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഒരു മണിക്കൂറിലധികം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് ഫിൽഡിംഗിനിറങ്ങി. എന്നാല്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മോശ കാലവസ്ഥ കാരണം കളി വീണ്ടും തടസ്സപ്പെട്ടു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
