Author: admin

ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാൻ പായുന്ന ജോൺസി ഇനിയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മിന്നൽ യാത്രകൾ നടത്തിയ ജോൺസിയെ മരണം മിന്നൽ പോലെ കവർ ന്നെടുത്തപ്പോൾ നാടിനു നഷ്ടമായതു ആത്മാർഥതയുള്ള ജീവകാരുണ്യ പ്രവർത്തകനെയാണ്. മാവേലിക്കര കല്ലുമലയിൽ പുനലൂർ രൂപതയിലെ ഉമ്പർനാടു സെന്റ് മേരീസ് ഇടവയിലെ കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു (47) നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏറെയാണ്.

Read More

അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

Read More

ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്‍’ എന്ന പേരില്‍ മാങ്ങാട് രത്നാകരനും ശരത് കുമാര്‍ ജി. എല്ലും ചേര്‍ന്നാണ് ഈ ബൃഹദ് ഗ്രന്ഥം മലയാളത്തിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഒരു പകര്‍ച്ചവ്യാധിയുടെ കഥ എന്നതിലുപരി, ചരിത്രവും രാഷ്ട്രീയവും ഭാവനയും ഇഴചേരുന്ന ഒരു സങ്കീര്‍ണ്ണ ദൃശ്യാനുഭവമാണ് ഈ നോവല്‍. ഇതിവൃത്തം: ചരിത്രവും ഭാവനയും സന്ധിക്കുന്ന ഇടം 1901-ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അസ്തമയ കാലത്ത്, ‘മിന്‍ഘേരിയ’ എന്ന സാങ്കല്‍പ്പിക ദ്വീപില്‍ പൊട്ടിപ്പുറപ്പെടുന്ന പ്ലേഗ് ബാധയെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്‍ രോഗനിയന്ത്രണത്തിനായി അയക്കുന്ന ഉദ്യോഗസ്ഥരും, അവിടത്തെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ കാതല്‍. ഒരു ചരിത്രകാരി തന്റെ പൂര്‍വ്വികരുടെ കത്തുകളിലൂടെയും രേഖകളിലൂടെയും മിന്‍ഘേരിയയുടെ ചരിത്രം പുനര്‍നിര്‍മ്മിക്കുന്ന രീതിയിലുള്ള ആഖ്യാനശൈലി, വായനക്കാരെ ഒരു യഥാര്‍ത്ഥ ചരിത്രരേഖ വായിക്കുന്ന പ്രതീതിയിലേക്ക് നയിക്കുന്നു.…

Read More

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം

Read More

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.

Read More

ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി എഴുതിയ ‘എല്ലാം പൂര്‍ത്തിയായി’ എന്ന ഈ കവിത യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും തീക്ഷ്ണമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വിലാപകാവ്യമാണ്. ഇതിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:

Read More

വേറോനിക്കയുടെ തൂവാല വെറുമൊരു ചരിത്രരേഖയല്ല; അത് വിശ്വാസിയുടെ ഹൃദയത്തില്‍ പതിയേണ്ട ക്രിസ്തുവിന്റെ സ്നേഹചിത്രമാണ്. ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആത്മീയമായ കരുത്തും ദൈവാനുഭവവും നല്‍കുന്ന ഒന്നായി ഈ തിരുശേഷിപ്പ് ഇന്നും നിലനില്‍ക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് ‘വേറോനിക്കയുടെ തൂവാല’. കാല്‍വരിയിലേക്കുള്ള യാത്രമധ്യേ, രക്തവും വിയര്‍പ്പും പുരണ്ട യേശുവിന്റെ മുഖം തുടയ്ക്കാന്‍ വേറോനിക്ക എന്ന സ്ത്രീ തന്റെ തൂവാല നല്‍കിയെന്നും, ആ തുണിയില്‍ യേശുവിന്റെ മുഖഛായ അത്ഭുതകരമായി പതിഞ്ഞെന്നുമാണ് വിശ്വാസം.

Read More

ഇറാനിലെ യുദ്ധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ആഘാതങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും നാട്ടിന്‍പുറത്തെയും അടുക്കളകളെയും ഭക്ഷണശാലകളെയും പണിശാലകളെയും ബാധിക്കുന്ന പാചകവാതകക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും തൊഴില്‍നഷ്ടത്തിനും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റലിനും ഇടയാക്കുകയും, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുകയും, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 94 രൂപ നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും, രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ മതപരിവര്‍ത്തന നിരോധനത്തിന്റെയും ഏകീകൃത സിവില്‍ കോഡിന്റെയും ആഖ്യാനത്തിന് അടിയന്തര പ്രാധാന്യം നല്‍കി മുന്നേറുകയാണ്.

Read More

മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.

Read More