- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശുപത്രിയിൽ തുടരുന്ന മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം സന്ദർശനം നീണ്ടതായും വത്തിക്കാൻ അറിയിച്ചു. ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ഉറങ്ങി വിശ്രമിച്ചുവെന്നും, രാവിലെ ഉറക്കമുണർന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ നൽകിയ ഒരു ടെലെഗ്രാം സന്ദേശത്തിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനകളിൽ പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്. അതിനിടെ, ഫ്രാൻസിസ് പാപ്പായ്ക്കായി, ജെമെല്ലി പോളിക്ലിനിക്കിലെ ക്യാൻസർ വിഭാഗത്തിലെ കുട്ടികൾ കത്തുകളും അവർ വരച്ച ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. പാപ്പായുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളും കുട്ടികൾ വാഗ്ദാനം ചെയ്തിരുന്നു.
കൊച്ചി: കേരള ലത്തീന്‍ മെത്രാന്‍ സമിതി, കെ.ആര്‍.എല്‍.സി.ബി സി.യുടെ (കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍) ഹെൽത്ത് കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയായി കോട്ടപ്പുറം രൂപത അംഗവും പറവൂർ ഡോൺ ബോസ്കോ ഹോസ്പിറ്റൽ ഡയറക്ടറുമായ ഫാ. ക്ലോഡിൻ ബിവേര നിയമിതനായി. എറണാകുളം പി.ഒ. സി. യിൽ സമ്മേളിച്ച കെ. ആർ. എൽ. സി. സി. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ വച്ച് ഫാ. ക്ലോഡിൻ ബിവേര ചുമതലയേറ്റു. 2018 മുതൽ ഹെൽത്ത് കമ്മീഷൻ സെക്രട്ടറിയായി സേവനം ചെയ്തിരുന്ന വരാപ്പുഴ അതിരൂപത അംഗം ഫാ. ഷൈജു തോപ്പിൽ വിരമിച്ച ഒഴിവിലാണ് ഫാ. ക്ലോഡിൻ ബിവേര നിയമിതനായത്. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ സി ബി സി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവരും…
എളങ്കുന്നപ്പുഴ: മുരിക്കുംപാടം സെന്റ് മേരീസ് എല്‍പിസ്‌കൂള്‍ വാര്‍ഷികം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് പി.ജെ.ജിനിമോള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് മംഗലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്,എളങ്കുന്നപ്പുഴ പഞ്ചായത്തംഗം ഡോള്‍ഗോവ്,വൈപ്പിന്‍ എഇഒ ഓഫിസ് സീനിയര്‍ സൂപ്രണ്ട് ആര്‍.മനോജ്കുമാര്‍,തിരക്കാഥാകൃത്ത് ഗ്രീന്‍സണ്‍ പയസ്,മലയാള മനോരമ ലേഖകന്‍ ശിവദാസ് നായരമ്പലം,മാതൃഭൂമി ലേഖകന്‍ സോജന്‍ വാളൂരാന്‍,പ്രധാന അധ്യാപകന്‍ ആന്റണി ജൂഡ്‌സണ്‍,സ്റ്റാഫ് സെക്രട്ടറി തെരേസ ജാന്‍സി ജാക്വലിന്‍,പിടിഎ പ്രസിഡന്റ് നവനീത സന്തോഷ്,സ്‌കൂള്‍ ലീഡര്‍ ടി.എസ്.അഗ്രജ,അധ്യാപിക സി.എം.റീമ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി
ഫ്രാന്‍സിസ് പാപ്പായ്ക്ക് ന്യൂമോണിയ;സങ്കീര്‍ണാവസ്ഥയ്ക്ക് കൂടുതല്‍ ചികിത്സ ആവശ്യം ബിജോ സിൽവേരി വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ (ബൈലാറ്ററല്‍ ന്യൂമോണിയ) ബാധിച്ചതായി വത്തിക്കാന്‍ വാര്‍ത്താകാര്യാലയം സ്ഥിരീകരിച്ചു. ‘ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്‌കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നത്’ എന്ന് ചൊവ്വാഴ്ച വൈകുന്നേരം ആറിന് മാധ്യമങ്ങള്‍ക്കു വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നു നല്‍കിയ അറിയിപ്പില്‍ പറയുന്നു. ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഫെബ്രുവരി 14ന് വെള്ളിയാഴ്ച റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക്കില്‍ പ്രവേശിപ്പിക്കപ്പെട്ട എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പായ്ക്ക് പോളിമൈക്രോബിയല്‍ അണുരോഗബാധയാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ലബോറട്ടറി ടെസ്റ്റുകളും നെഞ്ചിന്റെ സിടി സ്‌കാനും ക്ലിനിക്കല്‍ അവസ്ഥയും സങ്കീര്‍ണമായ ചിത്രമാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു ശ്വാസകോശത്തിലെ ശ്വാനാളികളില്‍ നീര്‍ക്കെട്ടും വീക്കവും ഉണ്ടായി ശ്വാസംമുട്ടലിനും കലശലായ ചുമയ്ക്കും മറ്റും ഇടയാക്കുന്ന ബ്രോങ്കിയെക്റ്റാസിസും അസ്ത് മാറ്റിക് ബ്രോങ്കൈറ്റിസും സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോര്‍ട്ടികോസ്റ്റിറോയ്ഡ്, ആന്റിബയോട്ടിക് ചികിത്സാവിധികള്‍ ആരംഭിച്ചിരുന്നു. കൂടുതല്‍ സങ്കീര്‍ണമായ തെറാപ്യൂട്ടിക് ചികിത്സാവിധികള്‍…
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം എന്‍ സി ഇ ആര്‍ ടിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാര്‍ അനുകൂല സംഘടനയായ അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കമാണ് നടപടിക്ക് പിന്നിലെന്ന വിമര്‍ശനം ഇതോടെ ശക്തമായി. ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂര്‍ കേന്ദ്രീകരിച്ചുള്ള അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘപരിവാര്‍ സംഘടനയാണ് പാഠപുസ്തകങ്ങളില്‍ ഷായുടെ ജീവിതം പഠിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സംഘടനയുടെ അധ്യക്ഷന്‍ എസ് കെ ശുക്ല ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം എന്‍ സി ഇ ആര്‍ ടിയുടെ പരിഗണനക്ക് കേന്ദ്രത്തിന് വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അമിത് ഷാ രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഗവേഷണത്തിന് ഗുണകരമാകുമെന്നുമാണ് സംഘടനയുടെ പൊള്ളവാദം. ആവശ്യം…
എരഞ്ഞിപ്പാലം: സെന്റ് സേവ്യേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫെബ്രുവരി 18 നു വൈകിട്ട് നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്ത് വിശിഷ്ട സേവനം നൽകിയ പ്രൊഫസർ വർഗീസ് മാത്യു സാറിനും,ശ്രീമതി അൽഫോൻസ മാത്യുവിനും കോഴിക്കോട് രൂപത അധ്യക്ഷൻ Dr. വർഗീസ് ചക്കാലക്കൽ സവേരിയൻ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ കോളജിന്റെ വാർഷിക ആഘോഷ പരിപാടികൾ നടന്നു. ഈ ആഘോഷ പരിപാടികൾക്ക് അധ്യക്ഷനായത് പ്രിയ വർഗീസ് ചക്കാലക്കൽ പിതാവ് ആയിരുന്നു. കോളേജ് പ്രിൻസിപ്പൽ സി. ജെ ജോർജ് സാർ റിപ്പോർട്ട് അവതരിപ്പിക്കുകയും, കോളേജ് മാനേജർ ഫാദർ പോൾ എ ജെ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു. Rev. സിസ്റ്റർ ജസീന എ സി, സെന്റ് സേവിയേഴ്സ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഗവേർണിംഗ് ബോഡി മെമ്പർ Rev . ഫാദർ ജെറോം ചിങ്ങന്തറ, Rev. ഫാദർ ആൽഫ്രഡ് വി സി, വൈസ് പ്രിൻസിപ്പൽ Rev. ഫാ. ക്ലാർക്സൺ, Rev. ഫാ.സാൻജോസ്,സെയ്ന്റ് വിന്റസെന്റ്…
കൊച്ചി: ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ചർച്ചചെയ്യാൻ ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗത്തിൽ പല ശുപാർശകളും നടപ്പിലാക്കി എന്ന നിലപാട് കൂടുതൽ വ്യക്തത വരുത്തി ഏതൊക്കെ ശുപാർശകളാണ് നടപ്പിലാക്കിയത് എന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കെ എൽ സി എ . ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും വകുപ്പുകൾ പല ശുപാർശകളും നടപ്പിലാക്കിയതായും മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിലെ തടസ്സങ്ങൾ ഉൾപ്പെടെ എളുപ്പത്തിൽ നടപ്പിലാക്കാവുന്ന പല ശുപാർശകളും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. റിപ്പോർട്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായിക്രൈസ്തവ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണം. വിവിധ വകുപ്പുകളോട് മറുപടി പറയാൻ നിർദ്ദേശിച്ച് നൽകിയ 284 ശുപാർശകളിൽ ഇതുവരെ വിവിധ വകുപ്പുകൾ നടപ്പാക്കിയ ശുപാർശകൾ എന്തൊക്കെയാണെന്നും ഇതിനകം സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമുള്ള വിശദാംശങ്ങൾ രേഖയായി…
കൊച്ചി:ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം സംബന്ധിച്ച പ്രസ്താവന മുഖവിലയ്‌ക്കെടുക്കാനാവില്ല. മാത്രവുമല്ല, കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവും ക്രൈസ്തവ സഭകളുടെയും സമുദായ സംഘടനാ നേതൃത്വങ്ങളുടെയും പ്രതിനിധികളുമായി ചർച്ചകൾ ഉണ്ടാകണമെന്ന ആവശ്യവും പരിഗണിക്കാൻ ഇനിയും തയ്യാറാകാത്തത് ദുരൂഹമാണ്. അതിനാൽത്തന്നെ ഈ വിഷയത്തിൽ സത്യസന്ധമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ക്രൈസ്തവ സമൂഹത്തിന് ബോധ്യമാകണമെങ്കിൽ സർക്കാർ ഇക്കാര്യങ്ങളിൽ സുതാര്യത പുലർത്തുകയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും…
കൊച്ചി: പ്രമുഖ വ്യവസായിയും കേരള ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റുമായിരുന്ന കെഎൽസിഎ മുൻ മാനേജിംഗ് കൗൺസിൽ അംഗംഇ എസ് ജോസ് അനുസ്മരണ സമ്മേളനംവരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് സി.ജെ.പോൾ അധ്യക്ഷനായിരുന്നു.ടി.ജെ വിനോദ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്,മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കിൻഫ്ര ചെയർമാൻ സാബു ജോർജ്, ഇ എസ് ജോസിന്റെ മകൾ മൃദുല അനൂപ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, വൈസ് പ്രസിഡന്റ് റോയ് ഡി ക്കുഞ്ഞ, സെക്രട്ടറി സിബി ജോയ് എന്നിവർ പ്രസംഗിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി,മേരി ജോർജ്, സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജസ്റ്റിൻ കരിപ്പാട്ട്,സംസ്ഥാന വനിത ഫോറം കൺവീനർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
