- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
Author: admin
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരമൂട് സെയ്ന്റ് വിൻസെന്റ് സെമിനാരിയിൽ 2025 – 26 അധ്യായന അധ്യായന വർഷത്തിനു ആരംഭംകുറിച്ചു. ഇതിന്റെ ഭാഗമായി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടന്നു. സത്യത്തിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദിവ്യബലിയർപ്പണത്തിന് ശേഷം നടന്ന പൊതുയോഗവും അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. സെമിനാരി റെക്ടർ വെരി. റവ. ഫാ. ആൻഡ്രൂസ് കോസ്മോസ്, സെമിനാരി പ്രീഫെക്ട്സ് ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ്, കൂടാതെ നിരവധി അധ്യാപകരും പങ്കെടുത്തു
ഡോ.ജേക്കബ് പ്രസാദ് ആമുഖം കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഈശോസഭാംഗങ്ങളില്‍നിന്ന് പരമാചാര്യശുശ്രൂഷ നടത്തിയ ഏക വ്യക്തിയാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ. അദ്ദേഹത്തിന്റെ നാലാമത്തെയും ഒടുവിലത്തേതുമായ ചാക്രികലേഖനമാണ് ‘ഡിലെക്‌സിറ്റ് നോസ്’ (അവന്‍ നമ്മെ സ്‌നേഹിച്ചു). യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തിയെ പുരസ്‌ക്കരിച്ച് എഴുതിയ ഈ ലേഖനം ഒരര്‍ഥത്തില്‍ പാപ്പാ ഫ്രാന്‍സിസിന്റെ ഒസ്യത്താണ്. പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പാരയ്-ലെ-മോണിയല്‍ എന്ന സ്ഥലത്തുവെച്ച് വിശുദ്ധ മാര്‍ഗരറ്റ് മേരി അലകൊക്കിന് ലഭിച്ച ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമായും തിരുഹൃദയഭക്തി സഭയില്‍ പ്രചുരപ്രചാരം നേടിയത്. ഈ സമര്‍പ്പിതയുടെ അധ്യാത്മിക ഗുരുക്കന്മാര്‍ ഈശോസഭക്കാരായ വൈദികരായിരുന്നു; പ്രസ്തുത സഭാംഗങ്ങളായ വൈദികര്‍തന്നെ തുടര്‍ന്ന് ഈ ഭക്തിയുടെ തീവ്രപ്രചാരകരായി മാറുകയുംചെയ്തു.2013-ല്‍ ആരംഭിച്ച ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷ 12 വര്‍ഷം നീണ്ടപ്പോള്‍ അദ്ദേഹം നാല് ചാക്രികലേഖനങ്ങള്‍ എഴുതി: ഹൃദയം നഷ്ടപ്പെടുന്ന ലോകം ഈ ചാക്രികലേഖനത്തിന് ആമുഖവും ഉപഹസംഹാരവും ഒഴികെ അഞ്ച് അധ്യായങ്ങളാണുള്ളത്. ഒന്നാം അധ്യായത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യത്തെക്കക്കുറിച്ചു പറയുന്നു. പുരാതന യവനസംസ്‌കാരത്തിലും ബൈബിളിലും ഹൃദയത്തെക്കുറിച്ചു സംസാരിക്കുക എന്നു പറഞ്ഞാല്‍…
പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി കഴിഞ്ഞ ഞായറാഴ്ചത്തെ വചനസന്ദേശത്തില്‍, ലെയോ പതിനാലാമന്‍ പാപ്പ നൈജീരിയയില്‍ നടന്ന കൂട്ടക്കുരുതിയെ പരാമര്‍ശിച്ചു. ജൂണ്‍ പതിമൂന്നിന്, നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ, ഗുമ പ്രവിശ്യയില്‍, യല്‍വാത എന്ന കാര്‍ഷിക സമൂഹത്തില്‍പ്പെട്ട ഇരുന്നൂറിലധികം വരുന്ന ഗ്രാമീണരെയാണ്, ഫുലാനി ജിഹാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച നരാധമന്‍മാര്‍ കൂട്ടക്കൊല നടത്തിയത്. കൊല്ലപ്പെട്ടവരെല്ലാം കത്തോലിക്കാ വിശ്വാസികളാണ്. മെയ് 25-ന് ഔണ്‍ഡാന പ്രദേശത്തും,ജൂണ്‍ 1-ന് അംഗ്പാലി ദേശത്തും, ജൂണ്‍ 12-ന് മകൗര്‍ദി പ്രവിശ്യയിലും അക്രമിസംഘം ആക്രമണങ്ങള്‍ നടത്തിയിരുന്നു. മകൗര്‍ദിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള യല്‍വാത കാര്‍ഷിക ഗ്രാമീണ സമൂഹത്തിലുള്ളവരില്‍ 98%പേരും കത്തോലിക്കാ വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരാണ്. തങ്ങളുടെഗ്രാമീണ ജീവിതവുമായി ഒതുങ്ങി ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നവര്‍ തങ്ങളുടെ മതത്തിന്റെ പേരിലുള്ള അക്രമമാണ്അഴിച്ചുവിടുന്നത്. തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങളുടെയെല്ലാം ആക്രമണശൈലിയും രീതികളും സമാനമാണ്. യന്ത്രത്തോക്കുകളുമായി എത്തുന്ന അക്രമികള്‍, തങ്ങളുടെ മതത്തിന്റെ മേന്മ ഘോഷിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. നിസ്സഹായരായ മനുഷ്യരുടെ നേരെ നിറയുതിര്‍ക്കുന്നു. എന്തിനാണ്…
പുരാണം /ജെയിംസ് അഗസ്റ്റിന്‍ കസ്സെറ്റുകളും സി.ഡി.കളും വിപണിയിലെത്തിയിരുന്ന കാലത്ത് വിറ്റുപോയ കോപ്പികളുടെ എണ്ണം നോക്കിയായിരുന്നു ഒരു ആല്‍ബത്തിന്റെ പ്രചാരം കണക്കാക്കിയിരുന്നത്. സാങ്കേതിക മേഖല വിപുലമായതോടെ നിരവധി മാറ്റങ്ങള്‍ ഈ മേഖലയില്‍ വന്നിട്ടുണ്ട്. സി.ഡി.കളുടെ യുഗം കഴിഞ്ഞതോടെ പാട്ടുകളുടെ റിലീസിംഗ് യൂട്യൂബിലൂടെ ആയി. നേരത്തെ ഒരു ഗാനസമാഹാരം പുറത്തിറക്കാന്‍ സാധാരണയായി എട്ടു മുതല്‍ പതിനാറു വരെ പാട്ടുകള്‍ തയ്യാറാക്കേണ്ടി വന്നിരുന്നു. യൂട്യൂബിലേക്കു മാറിയപ്പോള്‍ ഓരോ പാട്ടുകളായി റിലീസ് ചെയ്യാനുള്ള സൗകര്യം ലഭിച്ചു. കസ്സെറ്റ്/സി.ഡി.ലേബല്‍ പ്രിന്റ് ചെയ്യുന്നതും പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കുന്ന കവറുകളുടെ നിര്‍മ്മാണവും പൂര്‍ണമായി ഒഴിവാക്കാനായി. ഇന്റര്‍നെറ്റ് ഉള്ളവര്‍ക്കു എപ്പോള്‍ വേണമെങ്കിലും എവിടെയാണെങ്കിലും പാട്ടുകള്‍ കേള്‍ക്കാനാകുമെന്ന സ്ഥിതി വന്നു. . തങ്ങളുടെ ഇഷ്ടഗാനവും പ്രിയ ഗായകരെയും യൂട്യൂബിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും കാണാനും കേള്‍ക്കാനുമാകുന്നു. പ്രവാസികളാണ് ഈ സൗകര്യം ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ച മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ഏതൊക്കെയായിരിക്കും? നമുക്കൊരു അന്വേഷണം നടത്തിയാലോ? ഇതു വരെയുള്ള…
എഡിറ്റോറിയൽ / ജെക്കോബി ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ തങ്ങളുടെ തീരത്ത് വന്നടുക്കുന്നതു കാണാന്‍ ഭാഗ്യമുണ്ടായ വിഴിഞ്ഞം മത്സ്യബന്ധന ‘നഗരത്തിലെ’ ജനങ്ങളില്‍ ഒരുകൂട്ടം ഇപ്പോള്‍ തങ്ങളുടെ പൈതൃക ആവാസഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിനോടു ചേര്‍ന്നുള്ള വിഴിഞ്ഞം കോര്‍പറേഷനിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പാര്‍പ്പിടങ്ങള്‍ക്കും തൊഴിലിടത്തിനും മാത്രമല്ല, സിന്ധുയാത്ര മാതാ (ഔവര്‍ ലേഡി ഓഫ് ഗുഡ് വോയേജ്) ഇടവക ദേവാലയം, സെന്റ് മേരീസ് എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, നെയ്യാറ്റിന്‍കര രൂപതയുടെ ഭാഗമായ തെന്നൂര്‍ക്കോണം ക്രിസ്തുരാജ പള്ളി, രണ്ടു കുരിശടികള്‍ എന്നിവയ്ക്കും ഭീഷണിയാണെന്നും പരമ്പരാഗതമായി ഈ പ്രദേശത്തുവസിക്കുന്ന ജനസമൂഹത്തെ ഛിന്നഭിന്നമാക്കുമെന്നുമാണ് തുറമുഖ വികസനത്തിനായി നിലകൊണ്ടിരുന്ന ഈ ജനവിഭാഗത്തിന്റെ ഇന്നത്തെ ആകുലത. ബാലരാമപുരത്തുനിന്ന് മുക്കോല വരെ 9.43 കിലോമീറ്റര്‍ തുരങ്കപാതയാണ്. ‘പരിസ്ഥിതി ആഘാതം കുറയ്ക്കാനും, പ്രദേശത്തെ ജനങ്ങളെ കഴിയുന്നത്ര…
നിലമ്പൂർ : നിലമ്പൂരിൽ 72 ശതമാനം വോട്ടുകൾ പോൾ ചെയ്തു .ആവേശപൂർണ്ണമായ പോളിംഗ് ആയിരുന്നു നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ജൂൺ 23 നാണു വോട്ടെണ്ണൽ നടക്കുക. രാവിലെ ഏഴിന് പോളിങ് തുടങ്ങിയത് മുതൽ തന്നെ മഴയുടെ ഇടവേളകൾ ഒഴിച്ചാൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്. കഴിഞ്ഞവർഷം വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു . 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത് . ഇടതു മുന്നണിയ്ക്കായി എം. സ്വരാജ്, യുഡിഎഫിനായി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പി.വി. അൻവർ, എൻഡിഎ സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
പിഞ്ചു കുഞ്ഞു നൽകിയ ബിസ്കറ്റ് കഴിക്കുന്ന പാപ്പാ വീഡിയോ വൈറൽ
ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷസാഹചര്യത്തിൽ ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യൻ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷൻ സിന്ധു’ എന്ന ദൗത്യത്തിലെ ആദ്യ സംഘം ഡൽഹിയിലെത്തിയത്. അർമേനിയയിൽ നിന്നാണ് ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡൽഹിയിൽ എത്തിയത്.ഇസ്രയേൽ ഇറാൻ സംഘർഷം മേഖലയിൽ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ സ്ഥിതിഗതികൾ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനിൽ. ഇന്ത്യൻ വിദ്യാർത്ഥികളെ എല്ലാം ടെഹ്‌റാനിൽ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്‌റാനിൽ നിന്നും അർമേറിനയയിൽ എത്തി അവിടെ നിന്നും ഖത്തർ വഴിയാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിച്ചത്’ ടെഹ്‌റാനിലെ ഉർമിയ സർവകലാശാലയിലെ വിദ്യാർഥി പറയുന്നു. സംഘർഷസ്ഥലത്ത് നിന്ന് നാട്ടിൽ തിരിച്ചെത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവർ പറഞ്ഞു . മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡൽഹിയിൽ എത്തിയത് എന്നും വിദ്യാർഥികളിൽ ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ റോഡ്മാർഗമാണ് ടെഹ്‌റാനിൽ നിന്നുള്ള വിദ്യാർത്ഥികളെ അർമേനിയയിൽ എത്തിച്ചത്.ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇറാന്റെ അയൽരാജ്യങ്ങളിൽ ഒന്നാണ് അർമീനിയ.
അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതൽ പ്രതിസന്ധിയിലേക്ക്. വിമാനത്തിന്റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്നാണ് കണ്ടെത്തൽ. വിവരം വീണ്ടെടുക്കാനായി അമേരിക്കൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഡിജിറ്റൽ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് . വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണൽ ട്രാൻപോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലാവും വിവരം വീണ്ടെടുക്കാനുള്ള നീക്കം നടക്കുക.
ടെൽ അവീവ്: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിൽ വ്യാപക നാശനഷ്ടമെന്ന് റിപ്പോർട്ട്. ഇസ്രയേലിലെ നാലിടങ്ങളിൽ ഇറാൻ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവിനോട് ചേർന്ന പ്രദേശങ്ങളിലായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് അടക്കം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് വിവരം. സൈനിക കമാൻഡിനും ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്സിനും മിലിട്ടറി ഇൻ്റലിജൻസ് ക്യാമ്പിനും നേരെ ഇറാൻ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. ബെഹ്ർഷെവയിലെ സൊകോറ ആശുപത്രിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ചു . ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണ് സൊറോക. ഗാസ ആക്രമണത്തിനിടെ പരിക്കേറ്റ ഇസ്രയേലി സൈനികരെ അടക്കം ഇവിടെയാണ് ചികിത്സിക്കുന്നത് . ഇറാൻ നടത്തിയത് യുദ്ധക്കുറ്റമാണെന്നും ഇസ്രയേൽ ആരോപിക്കുന്നു .
Subscribe to Updates
Get the latest creative news from FooBar about art, design and business.
