- റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ
- കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ ക്രിസ്റ്റ്യാനോ റൊണാൾഡോ
- ദേശീയ ഫാത്തിമ സംഗമത്തിനും മരിയൻ കോൺഗ്രസിനും വേദിയായി ഗോവ
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
Author: admin
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി. ഇയാൾക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചു. വിജയ് ഷാ നടത്തിയ പരാമര്‍ശം പ്രഥമദൃഷ്ട്യാ കുറ്റകരമെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബിഎന്‍എസ് നിയമത്തിലെ 196 വകുപ്പനുസരിച്ച് കേസെടുക്കണം. മന്ത്രിയുടെ പരാമര്‍ശം അപകടകരമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അതുല്‍ ശ്രീധര്‍, അനുരാധ ശുക്ല എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിർദേശം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് മധ്യപ്രദേശ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവെന്ന് ഹൈക്കോടതിയുടെ മറുപടി.
ന്യൂഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആര്‍ ഗവായ് ചുമതലയേറ്റത്. നവംബര്‍ 23 വരെ ജസ്റ്റിസ് ബിആര്‍ ഗവായ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് (ബുധനാഴ്ച ) വൈകീട്ട് നാലു മുതല്‍ സമര്‍പ്പിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ ആരംഭിക്കും. ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.
കോഴിക്കോട് : കോഴിക്കോട് നിർമ്മല ഹോസ്പിറ്റലിന്റെ നവീകരിച്ച ഫിസിയോതെറാപ്പി സെൻറർ ,പുതുതായി ആരംഭിക്കുന്ന ഹോം കെയർ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും നിർമ്മല ഹോസ്പിറ്റൽ ലബോറട്ടറിക്ക് ലഭിച്ച എൻഎ.ബി.എൽ അംഗീകാര പത്ര സമർപ്പണവും കോഴിക്കോട് എം. പി എം കെ രാഘവൻ നിർവഹിച്ചു . 90 വർഷം പൂർത്തിയാക്കുന്ന നിർമ്മല ഹോസ്പിറ്റൽ ആതുര ശുശ്രൂഷ രംഗത്തെ മലബാറിന്റെ സ്നേഹനിധിയായ അമ്മ ആണെന്ന് എംപി അഭിപ്രായപ്പെട്ടു . നവീകരിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ആശീർവാദം കോഴിക്കോട് അതിരൂപത വികാരി ജനറൽ .മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ നിർവഹിച്ചു. സ്വകാര്യ ആശുപത്രികൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കൈയ്യടക്കുമ്പോൾ ചികിൽസാ ചെലവുകളിൽ ഉണ്ടാവുന്ന വർദ്ധനവ് സാധാരണക്കാരെ ബാധിക്കുമെന്നും എംപി പറഞ്ഞു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത മിതമായ ചികിത്സാ ചി ലവിലൂടെ പ്രവർത്തനം നടത്തുന്നതിന് നിർമ്മല ഹോസ്പിറ്റലിന് സാധിക്കുന്നത് ആതുരശുശ്രൂഷ രംഗത്തും വിദ്യാഭ്യാസ രംഗത്തും മിഷനറി മാർ കാണിച്ച പ്രവർത്തനങ്ങൾ ഇന്നും പിന്തുടരുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു ചടങ്ങിൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ…
കൊല്ലം: കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ കൊല്ലം രൂപതാ ഘടകത്തിൻ്റെ നേതൃത്വത്തിൽ, അന്താരാഷ്ട്ര മാതൃ ദിനാഘോഷം നടത്തി. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പേറ്റൻ്റ് നേടിയ ഡോ .ലിഞ്ചു അജിത്ത് ഉദ്ഘാടനം ചെയ്ത യോഗത്തിൽ രൂപതാ പ്രസിഡൻ്റ് വൽസല ജോയി അദ്ധ്യക്ഷയായിരുന്നു. സംഘടനയുടെ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ജോളി എബ്രഹാം ആമുഖ സന്ദേശം നൽകി. കേരള ലാറ്റിൻ കാത്തലിക്ക് വിമൺസ് അസ്സോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ് മാതൃദിന സന്ദേശം നൽകി. വിവിധ ഫൊറേനകളിൽ നിന്നു തെരഞ്ഞെടുത്ത അമ്മമാരെ ചടങ്ങിൽ ആദരിച്ചു.ജലജ സേവിയർ , പ്രീതാ ജോസ് , പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൊച്ചി.:ഫാമിലി കമ്മീഷൻ മാതൃവേദി സംഗമം നടത്തി. 2025 ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷൻ ആർച്ച് ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച മാതൃവേദി സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിച്ചു. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ.അലക്സ് കുരിശുപറമ്പിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ മാതൃവേദി പ്രസിഡന്റ് മേരി ഹെലൻ, ഫാമിലി കമ്മീഷൻ ആനിമേറ്റർ സി.ജോസഫിൻ, ഖജാൻജി റിനു ബെനഡിക്ട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനം അരോഹ -2025 ഫോർട്ട് കൊച്ചി സബ് കളക്ടർ മീര കെ IAS ഉദ്ഘാടനം ചെയ്തു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഫാ ജോർജ് സെക്വീര അദ്ധ്യക്ഷത വഹിച്ചു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് വിവിധ മത്സരങ്ങളിൽ വിജയികളായ നഴ്സുമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ലൂർദ്സ് കോൺവെന്റ് സുപ്പീരിയർ സി. ആലീസ് ജോസഫ് നൈറ്റിംഗേൾ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട നഴ്സിനെ ആദരിച്ചു. ലൂർദ്സ് കോളേജ് ഓഫ് നേഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരത്തിൽ നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയാലിസിസ് രോഗികൾക്കായുള്ള ചികിത്സാ നിധിയിലേക്കുള്ള നഴ്സുമാരുടെ സംഭാവന സൗമി എ ചാക്കോയിൽ നിന്നും ഫാ. ജോർജ് സെക്വീര ഏറ്റുവാങ്ങി. ലൂർദ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ് ജോൺ എബ്രഹാം നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ഗോൾഡിൻ പീറ്റർ, ഗ്ലോറി എ എന്നിവർ സംസാരിച്ചു.
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം ലഭ്യമാണ്. പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും. ഫെബ്രുവരി 15നും ഏപ്രില്‍ നാലിനും നടന്ന ബോര്‍ഡ് പരീക്ഷകളില്‍ 42 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. 17.88 ലക്ഷം വിദ്യാര്‍ത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം അറിയാന്‍ താഴെയുള്ള വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം, cbse.gov.in cbseresults.nic.in results.cbse.nic.in cbse.digitallocker.gov.in
ന്യൂഡൽഹി: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംനഗർ, ചണ്ഡീഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു.
കൊച്ചി : ലോകത്തെമ്പാടും തൊഴിലാളിവിരുദ്ധ നിലപാടുകളും നയങ്ങളും ശക്തിപ്രാപിക്കുമ്പോൾ, ദരിദ്രർക്കും തൊഴിലാളികൾക്കൊപ്പവുമാണ് സഭയെന്ന ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ പ്രത്യാശ നല്കുന്നതായി കേരള ലേബർ മൂവ്മെന്റ് അഭിപ്രായപ്പെട്ടു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ലിയോ എന്ന പേര് സ്വീകരിച്ചതിന്റെ കാരണങ്ങളും പാപ്പ വ്യക്തമാക്കുകയുണ്ടായി. പുതിയ സംഗതികൾ എന്ന അർത്ഥം വരുന്ന റേരും നോവാരും എന്ന തൊഴിലാളികളുടെ അവകാശ പത്രിക എന്നു വിശേഷിപ്പിക്കപ്പെടുന്ന ചാക്രികലേഖനം 1891 മെയ് 15 ന് പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ പാപ്പായുടെ പേരാണ് പുതിയ പാപ്പ സ്വീകരിച്ചതിലൂടെ തൊഴിലാളികളോടുള്ള തന്റെയും സഭയുടെയും ആഭിമുഖ്യം പിതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. സ്വാർത്ഥതയ്ക് ശക്തിയേറിയ ഊന്നലും സാമ്പത്തിക നേട്ടങ്ങൾക്ക് മാനുഷികമൂല്യങ്ങളെക്കാൾ പ്രാധാന്യം നല്കുന്ന സമകാലിക യാഥാർത്യങ്ങളിൽ കത്തോലിക്ക സഭയുടെ നിലപാടുകൾ പ്രസക്തമാവും. മാനവികത നേരിടുന്ന അതിശക്തമായ വെല്ലുവിളിയാണ്നിർമ്മിത ബുദ്ധിയെന്ന് നിരീക്ഷിക്കുന്ന ലിയോ പാപ്പ മനുഷ്യ മഹത്വം, നീതി, തൊഴിൽ എന്നിവയിൽ ഉളവാക്കുന്ന മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ആശങ്കകളും പങ്കു വയ്ക്കുന്നു.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
