- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
Author: admin
തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് ആർഎസ്എസ് അനുകൂലിയെ നിയമിച്ച് ഗവർണർ. ജന്മഭൂമി ദിനപത്രത്തിലെ ലേഖകൻ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത് .ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു . കോതമംഗലം എം എ കോളേജിലെ മെക്കാനിക്കൽ എഞ്ചിനീറിങ് വിഭാഗം ഡീൻ ആയ പ്രൊഫസർ ബി ബിജുവിനെ എൻജിനീയറിംഗ് വിഭാഗം മേധാവിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കി. ഇതോടെ വീണ്ടും വിദ്യാർത്ഥികളും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ് .എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പറഞ്ഞു . സർവ്വകലാശാല കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും നേതാക്കൾ പ്രതികരിച്ചു.
കൊച്ചി: എംഎസ് സി എൽസ -3 എന്ന ചരക്കുകപ്പലിനെതിരെ അപകടത്തിൽ പൊലീസ് കേസെടുത്തു. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എംഎസ് സി എൽസ -3 എന്ന കപ്പലിന്റെ ഉടമയാണ് ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പൽ ക്രൂ മൂന്നാം പ്രതിയുമാണ്. അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപമാണ് കപ്പൽ അപകടത്തിൽ പെട്ടത് .മനുഷ്യജീവന് അപകടകരമാകുന്നതും പരിസ്ഥിതി നാശത്തിന് ഇടയാക്കുന്നതുമായ വസ്തുക്കൾ കയറ്റിയ കപ്പൽ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത് .സ്‌ഫോടക വസ്തുക്കൾ, പരിസ്ഥിതി നാശം വരുത്താവുന്ന ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെ കടലിൽ വീഴുകയും വലിയ പാരിസ്ഥിതിക നാശത്തിന് ഇടയാക്കുകയും ചെയ്തു . ഇതുമൂലം മത്സ്യബന്ധന മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു .ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വരുമാന മാർഗമാണ് കപ്പൽ അപകടം മൂലം ഇല്ലാതായതെന്നും എഫ്‌ഐആറിൽ പറയുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്
തിരുവനന്തപുരം : കപ്പൽ എൽസ-3 മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും, ദുരന്ത നിവാരണ അതോറിറ്റിയും ലോക പരിസ്ഥിതി ദിന സന്ദേശത്തെ അപമാനിച്ചിരിക്കുകയാണന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി സ്റ്റെല്ലസ്. കേരളത്തിന്റെ കടലും, തീരവും, പ്ലാസ്റ്റിക്കിനാൽ മലിനമായിട്ട് ഇന്നേ13 ദിവസമായി . പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ഉണർന്നു പ്രവർത്തിക്കാൽ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന ആചരണത്തിന്റെ ആപ്തവാക്യമെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തുള്ള തീരപ്രദേശമായ തുമ്പയിലെ കടൽ തീരത്തിലെ കാഴ്ചകൾ കണ്ടാൽ ഏതൊരു പരിസ്ഥിതി സ്നേഹിയും ലജ്ജിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു .ഇത്രയും വലിയൊരു ദുരന്തത്തിന്റെ ഭാഗമായി മണലിൽ ഒരടി താഴ്ചയിൽ അടിഞ്ഞു കൂടികിടക്കുന്ന പ്ലാസ്റ്റിക് പെല്ലറ്റസുകൾ എത്ര തലമുറയെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കടലോര ജനത. ചെറിയ ഒരു അരിപ്പിൽ (Netmesh) ഒരു ജീവനക്കാരൻ രണ്ട് കൈയിലും കാലിടുന്ന ചെരിപ്പ്(Chapel) ഉപയോഗിച്ചു കൊണ്ട് അരിച്ചു മാറ്റുന്നത് എത്ര നാണംകെട്ട പ്രവർത്തിയാണ് .ഇങ്ങനെ പോയാൽ എത്ര കാലം കൊണ്ട് ശുചീകരണം…
പുനലൂർ രൂപത അംഗമായ ഫാ. സാജൻ തങ്കച്ചന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിൽ ( Santa Croce ) നിന്നും . സഭാ നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. 2025 ജൂൺ 11 ബുധനാഴ്ച രാവിലെ 9 മണിക്ക് സഭാനിയമത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ റവ. ഡോ.സാജൻ തങ്കച്ചന് പുനലൂർ രൂപതയുടെ അഭിനന്ദനങ്ങൾ.
സ്വാഭാവികമായും സംസ്ഥാന സർക്കാരിന് കേസ് കൊടുക്കാം… കേസെടുക്കാം…ഏതു വഴിക്ക് നോക്കിയാലും..ഏത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും സംസ്ഥാന സർക്കാരിന് കേസ് എടുക്കാം…കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം…
അറബിക്, ഉറുദു, സംസ്‌കൃതം ഉപഭാഷകള്‍ക്ക് ജൂനിയര്‍ തസ്്തികകള്‍ക്ക് പത്ത് കുട്ടികള്‍ മതിയായിരുന്നു. എന്നാല്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നിര്‍ദേശിച്ചു.
ഡൽഹി: ഡൽഹി കനത്ത ചൂടിൽ ഉരുകുന്നു. സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയർന്നു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, യു പി എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സംപൗളോ:സൗദി അറേബ്യയെ (2-1) പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത നേടി . മറ്റൊരു മത്സരത്തിൽ ബൊളീവിയയോട് 2-0 തോൽവി വഴങ്ങിയതോടെ ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യതനേടാനായില്ല. സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഓസ്‌ട്രേലിയ കളിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയിൽ തന്നെ ഓസീസ് സമനില പിടിച്ചിരുന്നു . 42-ാം മിനിറ്റിൽ കോണർ മെറ്റ്കാഫാണ് ടീമിനായി സമനില ഗോൾ കരസ്ഥമാക്കിയത് . രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോൾ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം വൈകിയേക്കും . റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി . പുതിയ തീയതി പിന്നീട് അറിയിക്കും . ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം നീട്ടി വെയ്ക്കുന്നത്. ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടാനിരുന്നത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മാറ്റിയത് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
