- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
വാഷിംഗ്ടൺ ഡിസി: ചൈനയിൽനിന്ന് വായ്പയെടുക്കുന്നതിൽ മറ്റുരാജ്യങ്ങളെ വിലക്കുന്ന അമേരിക്കയുടെ ഇരട്ടത്താപ്പ് പുറത്തതായി . അമേരിക്ക ചൈനയിൽനിന്ന് 2000-2023 കാലയളവിൽ 20,000 കോടി ഡോളറിലേറെ (18 ലക്ഷം കോടിയോളം രൂപ) വായ്പ സ്വീകരിച്ചതായാണ് പുറത്തുവന്ന റിപ്പോർട്ട്. 2000 -2023 ൽ 2.2 ലക്ഷം കോടി ഡോളറിൻറെ വായ്പയാണ് ചൈന ലോകരാജ്യങ്ങൾക്ക് നൽകിയത്. യുഎസിലെ വില്യം ആൻഡ് മേരി സർവകലാശാലയിലെ ഗവേഷണ ലാബായ എയ്ഡ്ഡേറ്റയാണ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത് . ടെക്സസിലെയും ലൂയിസിയാനയിലെയും എൽഎൻജി പദ്ധതികൾ, വിവിധ വിമാനത്താവളങ്ങളുടെ വികസനം തുടങ്ങിയവയ്ക്കാണ് ചൈനീസ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ബാങ്കുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് അമേരിക്കൻ സ്ഥാപനങ്ങൾ വായ്പയെടുത്തത്. ചൈനീസ് ധനസഹായം വികസ്വര രാജ്യങ്ങളിലേക്ക് ഒഴുകിയെത്തിയിട്ടുണ്ടെന്ന പൊതു നിഗമനത്തിന് വിരുദ്ധമാണ് റിപ്പോർട്ട്.
ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.അമന്‍ നഗര്‍ നിവാസികളായ മോഹിന്‍ നളബന്ദ് (23), റെഹാന്‍ മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന്‍ മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധ സാധ്യത തള്ളാനാവില്ലെന്നാണ് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സൂചിപ്പിച്ചത്. പാക്കിസ്ഥാനിൽ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിനിടയിലും രാജ്യം പൂര്‍ണ ജാഗ്രതയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പരാമര്‍ശം. ഒരു ഘട്ടത്തിലും ഇന്ത്യയെ വിശ്വസിക്കുകയോ അവഗണിക്കുകയോ ചെയ്യില്ല. എന്റെ വിലയിരുത്തലില്‍ ഇന്ത്യയില്‍ നിന്നുള്ള സമഗ്ര യുദ്ധമോ തന്ത്രപരമായ നീക്കമോ ഞാന്‍ തള്ളിക്കളയുന്നില്ല.അദ്ദേഹം പറഞ്ഞു.
കാനഡയിലെ കീവാറ്റിൻ-ലെ പാസ് അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസായ് ജെസുവിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു
മരിയൻ എഞ്ചിനീയറിംഗ് കോളേജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നവംബർ 18 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ ഹർജി നൽകി . തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഹർജിയിൽ ആരോപിക്കുന്നു . സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണ് .
വത്തിക്കാൻ: സൃഷ്ടിയുടെ ജീവിക്കുന്ന പ്രതീകമായ ആമസോൺ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവശ്യം വ്യക്തമാക്കി പാപ്പാ. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനമായ കോപ്പ് 30, ബ്രസീലിലെ ബെലെമിൽ നടക്കുന്ന അവസരത്തിലാണ് പാപ്പായുടെ സന്ദേശം .ബെലേമിലെ ആമസോണിയൻ മ്യൂസിയത്തിൽ ഒത്തുകൂടിയ ആഗോള ദക്ഷിണ മേഖലയിലെ, പ്രാദേശിക സഭകൾക്കാണ് പാപ്പാ, വീഡിയോ സന്ദേശമയച്ചത് . ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ആഗോള സമൂഹത്തിനു രൂപം നൽകുവാൻ, നിരാശയ്ക്കുമേൽ, പ്രത്യാശയുടെയും, പ്രവർത്തനങ്ങളുടെയും വഴിയാണ് തിരഞ്ഞെടുക്കപെട്ടതെന്നും, അത് പുരോഗതിയുണ്ടാക്കിയെങ്കിലും, ഇനിയും ഏറെ പുരോഗതി കൈവരിക്കുവാനുണ്ടെന്നും പാപ്പാ പറഞ്ഞു. വാക്കുകളിലും അഭിലാഷങ്ങളിലും മാത്രമല്ല, മൂർത്തമായ പ്രവർത്തനങ്ങളിലും, പ്രതീക്ഷയും ദൃഢനിശ്ചയവും പുതുക്കണമെന്നും സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്തു. വെള്ളപ്പൊക്കത്തിലും, വരൾച്ചയിലും, കൊടുങ്കാറ്റിലും, നിരന്തരമായ ചൂടിലും ഇന്ന് സൃഷ്ടിയുടെ രോദനം കേൾക്കുന്നുവെന്നും, ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം മൂന്നിൽ ഒരാൾ ലോകത്ത്, ഇന്ന് പ്രതിസന്ധിയിൽ കഴിയുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ഈ ആളുകളെ അവഗണിക്കുന്നത് നമ്മൾ പങ്കിട്ട മാനവികതയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആഗോള താപനിലയിലെ…
വത്തിക്കാൻ: ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കൃത്രിമബുദ്ധിയും (AI) ഡിജിറ്റൽ നവീകരണവും സംയോജിപ്പിക്കുന്നതിൽ വ്യക്തമായ ഒരു ധാർമ്മിക ദർശനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലിയോ പതിനാലാമൻ പാപ്പാ. റോമിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് സംഘടിപ്പിച്ച ആരോഗ്യ മാനേജ്‌മെന്റിലെ ധാർമ്മികതയെക്കുറിച്ചുള്ള 9-ാമത് സെമിനാറിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത് . രോഗികളെ പരിചരിക്കുകയെന്ന പൊതു ദൗത്യത്തിൽ വൈവിധ്യമാർന്ന വൈദഗ്ദ്ധ്യം കൊണ്ടുവരുന്ന “പ്രത്യാശയുടെ തീർത്ഥാടകരായി” പങ്കെടുക്കുന്നവരെ പാപ്പാ വിശേഷിപ്പിച്ചു. സാങ്കേതിക പക്ഷപാതത്തിന്റെ വെല്ലുവിളിയെ അഭിസംബോധന ചെയ്തുകൊണ്ട്, സൂക്ഷ്മമായ രൂപത്തിലുള്ള വിവേചനത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി, “സമൂഹത്തിന്റെയും നിർദ്ദിഷ്ട രോഗിയുടെയും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ വ്യാജമാക്കുകയോ വഞ്ചനാപരമായി ഒഴിവാക്കുകയോ ചെയ്യുന്ന പക്ഷപാതത്തിന്റെ സാധ്യത” അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാച്ചെലവ് അല്ലെങ്കിൽ രോഗങ്ങളുടെ തരം അടിസ്ഥാനമാക്കിയുള്ള വ്യക്തികളെ “വസ്തുക്കൾ, ഡാറ്റ, സ്ഥിതിവിവരക്കണക്കുകൾ” എന്നിവയിലേക്ക് ചുരുക്കാൻ ശക്തമായ ഡിജിറ്റൽ ഉപകരണങ്ങൾ പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ന്യൂഡല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ . പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായി വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഫസല്‍ ബീമാ യോജന വഴിയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ധനസഹായം കിട്ടുന്നത് . നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിനു പിന്നിൽ . അപ്രതീക്ഷിതമായ വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത് . ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട് . മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
