ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.
കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.
അമന് നഗര്‍ നിവാസികളായ മോഹിന് നളബന്ദ് (23), റെഹാന് മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന് മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
Trending
- എ പോയറ്റ്
- ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ഒരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പ.
- സൗജന്യ മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ്
- ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസ് നടത്തിപ്പ് വാട്ടർ മെട്രോക്ക് കൈമാറണം – കെ.എൽ.സി.എ
- ‘ദി ഫാദർ
- പ്രാർത്ഥനക്ക് ഏത് തിന്മയെയും തകർത്തെറിയുവാൻ കഴിയും; ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
- എഐ നമ്മുടെ വീട്ടിലെ പുതിയ അതിഥി
- പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്

