ബെംഗളുരു: കർണ്ണാടകയിൽ തണുപ്പകറ്റാന്‍ അടച്ചിട്ട മുറിയില്‍ കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു.
കര്‍ണാടകയിലെ ബെലഗാവിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഒരാള്‍ രക്ഷപ്പെട്ടു . ഇയാളുടെ നില ഗുരുതരമാണ്.
അമന് നഗര്‍ നിവാസികളായ മോഹിന് നളബന്ദ് (23), റെഹാന് മാറ്റെ (22), സര്‍ഫറാസ് ഹാരപ്പനഹള്ളി (22) എന്നിവരാണ് മരിച്ചത് . ഷഹനവാസ് ഹര്‍പ്പനഹള്ളി (19)യെന്നയാളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു . ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ റെഹാന് മാറ്റെയുടെ സഹോദരി പലതവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തില്ല . അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
Trending
- ഓര്‍മ്മകള്‍ ഇരമ്പുന്ന ഫുട്ബോള്‍ മൈതാനങ്ങളും,കളം നിറഞ്ഞാടിയ കെ.എ.ആന്‍സനും
- ലത്തീന്‍കാര്‍ക്ക് വെറുംവാക്കോ?
- വൈദികരും സന്ന്യസ്തരും സോഷ്യല്‍ മീഡിയയില്‍ തിരുവസ്ത്രത്തിന്റെഅന്തസ്സ് കാത്തുസൂക്ഷിക്കണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി സിസിബിഐ
- നെടുമങ്ങാട് ഫൊറോന ബൈബിൾ കലോത്സവം
- യു ഡി എഫ് സർക്കാരിന് എന്തെളുപ്പം
- കോട്ടപ്പുറം കിഡ്സിൽ ‘ബാഗ് ഓഫ് ഡ്രീംസ്’ സംഘടിപ്പിച്ചു
- കോൺഗ്രസ് ലത്തീൻ കത്തോലിക്ക സമുദായത്തോട് നീതി കാണിച്ചില്ല – കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
- കെ.സി. വൈ.എം കോട്ടപ്പുറം രൂപത 2026 സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി

