- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
കെ.സി.വൈ.എം (KCYM) ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലൂടെ കടന്നുപോകുന്ന ‘അനുഗ്രഹ വഴിയേ’ തിരുശേഷിപ്പ് പ്രയാണം 2026 ഫെബ്രുവരി 22 ഞായറാഴ്ച 2 മണിക്കു നെയ്യാറ്റിൻകര രൂപതയിലെ നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോന ദൈവാലയത്തിൽ സമാപിക്കുന്നു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്‌സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ).
കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി ഗ്രാന്റ് ഷെവലിയര്‍ അഡ്വ. ഇ.പി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ഒല്ലൂരില്‍ സമുചിതമായി ആചരിച്ചത്. പിന്നീട് സുറിയാനി കത്തോലിക്കരുടെ മാത്രമായി മാറിയ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ലത്തീന്‍ കത്തോലിക്കനായ ഏക പ്രസിഡന്റ് അഡ്വ. ഇ.പി. വര്‍ഗ്ഗീസാണ്.
വിശുദ്ധിയുടെ ചുവടുവയ്പിലേക്കുള്ള നാന്ദിയായ് ഒരു നോമ്പുകാലം കൂടി… മനുഷ്യന്റെ നശ്വരതയുടെയും ദൈവത്തിന്റെ അനശ്വരതയുടെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഒരു പിന്‍വിളിയാണ് നോമ്പുകാലം. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ കര്‍ത്താവെ നിന്റെ കരുണയാല്‍ എന്നെ മോചിപ്പിക്കണമേയെന്ന് മനം നൊന്തു വിലപിക്കാനുളള ജീവിതത്തിലെ ഒരു ഇടവേളയാണിത്.
മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.
ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്‌ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്‌സി ടെയ്‌ലര്‍, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.
വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്‍ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്‍വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.
ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാ
സേലം വിനായക മിഷൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ.ക്രിസ്റ്റീന ദാസ്
ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
