Browsing: local journal

കെഎൽസിഎ മഞ്ഞനക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ ഭവനങ്ങളിൽ നിന്നും ശേഖരിച്ച 101 പൊതിച്ചോറുകൾ തെരുവോരങ്ങളിലും ആശുപത്രികളിലും കഴിയുന്ന ആലംബഹീനരായിട്ടുള്ളവർക്ക് വിതരണം ചെയ്യുന്നതിനായി സാമൂഹിക പ്രവർത്തകരായ ജോൺസനും ഞാറയ്ക്കൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് ടിറ്റോ ആൻ്റണിക്കും കൈമാറി.

ഡിജിറ്റൽ കാലഘട്ടത്തിലെ കുട്ടികളുടെയും കൗമാരക്കരുടെയും മാനസികാരോഗ്യ സംബന്ധമായ വസ്തുതകളാണ്‌ സമ്മേളന വിഷയം.

നരവംശശാസ്ത്രപരമായി നോക്കിയാല്‍, കണി എന്നത് ഒരു ‘പ്രതീകാത്മക സമ്പദ്വ്യവസ്ഥ’ ആണ്. പണ്ട് കേരളം ഒരു കാര്‍ഷിക സമൂഹമായിരുന്നപ്പോള്‍, തന്റെ പറമ്പിലെ വിളവുകള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും വരാനിരിക്കുന്ന കൃഷിസമയത്തേക്ക് സമൃദ്ധി യാചിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇന്ന് കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയില്‍ നിന്ന് സേവനമേഖലയിലേക്കും വിദേശ വരുമാനത്തിലേക്കും മാറിയിരിക്കുന്നു. എങ്കിലും മലയാളി കണി കാണുന്നു. ഇത് വെറുമൊരു ആചാരമല്ല, മറിച്ച് തന്റെ വേരുകള്‍ മണ്ണിലാണെന്ന മലയാളിയുടെ ഉപബോധമനസ്സിലെ തിരിച്ചറിവാണ്.

അതിനാല്‍ നമ്മള്‍ വീണ്ടും ഓര്‍ക്കേണ്ടത് ഇതാണ്: കാന്‍വാസ് ചിത്രത്തിനുള്ളതാണ്. മതില്‍ എഴുത്തിനുള്ളതാണ്. എന്നാല്‍ മനുഷ്യശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. പള്ളി ഒരു പ്രദര്‍ശനമതില്‍ അല്ല. അവയില്‍ അര്‍ത്ഥം എഴുതേണ്ടതില്ല; കാരണം അവയില്‍ ദൈവം തന്നെ തന്റെ അര്‍ത്ഥം ഇതിനകം പൂര്‍ണമായി എഴുതി കഴിഞ്ഞിരിക്കുന്നു.

വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം എന്നതാണല്ലോ 69-ാമത് തെക്കന്‍ കുരിശുമലതീര്‍ത്ഥാടനത്തിന്റെ ആപ്തവാക്യം. 2026 മാര്‍ച്ച് 15 മുതല്‍ 22 വരെയും ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍3 ദുഃഖവെള്ളി ദിവസങ്ങളില്‍ നടക്കുന്ന നോമ്പുകാല മഹാതീര്‍ത്ഥാടനം, സര്‍വ്വജനതയ്ക്കും ആശ്വാസവും അനുഗ്രഹവും പ്രദാനം ചെയ്യുന്നു.ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സഹ്യപര്‍വ്വതനിരയില്‍ കുനിച്ചികൊണ്ടകെട്ടി മലമുകളില്‍ കേരള തമിഴ്‌നാട് അതിര്‍ത്തില്‍ വെള്ളറട പത്തുകാണി ദേശത്താണ് തീര്‍ത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

ഫാ. തിയോഫിന്റെ സന്ന്യാസ ജീവിതം ഫ്രാന്‍സിസ്‌കന്‍ ആത്മീയതയില്‍ അടിയുറച്ചതായിരുന്നു. ‘തിയോഫിന്‍’  എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ വെളിപാട്’ എന്നാണ്, ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം

വിശുദ്ധിയുടെ ചുവടുവയ്പിലേക്കുള്ള നാന്ദിയായ് ഒരു നോമ്പുകാലം കൂടി… മനുഷ്യന്റെ നശ്വരതയുടെയും ദൈവത്തിന്റെ അനശ്വരതയുടെയും സന്ദേശം ഓര്‍മ്മിപ്പിക്കുന്ന ഒരു പിന്‍വിളിയാണ് നോമ്പുകാലം. സങ്കീര്‍ത്തകന്‍ പറയുന്നതുപോലെ കര്‍ത്താവെ നിന്റെ കരുണയാല്‍ എന്നെ മോചിപ്പിക്കണമേയെന്ന് മനം നൊന്തു വിലപിക്കാനുളള ജീവിതത്തിലെ ഒരു ഇടവേളയാണിത്.