- മധ്യപൂർവേഷ്യയിൽ ക്രൈസ്തവ സാന്നിധ്യം ക്ഷയിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് കർദ്ദിനാൾ ഗുജറോത്തി
- അൽബാനോ തടാകത്തിൽ മറിയത്തിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണത്തിന് പാപ്പ പങ്കെടുക്കും
- പീഡിത ക്രൈസ്തവർക്കായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം
- അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ഗ്രാന്റ് യൂത്ത് കോൺഫ്രൻസിന് തുടക്കം
- അരനൂറ്റാണ്ടിന്റെ ആത്മീയ ദൗത്യം; അസീസി ധ്യാനകേന്ദ്രം സുവർണജൂബിലി നിറവിൽ
- “വചനപൂക്കളം” തീർത്ത് ഓണാഘോഷം; വേറിട്ട മാതൃകയായി പാളയം കത്തീഡ്രൽ
- നേപ്പാൾ ദുരന്തത്തിൽ പാപ്പയുടെ കൈത്താങ്ങ്; സാമ്പത്തിക സഹായം നൽകി
- പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്കാരങ്ങൾ; പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പിലും സിനഡിന്റെ അധികാരം ശക്തമാക്കി
Author: admin
ന്യൂഡൽഹി: ഡൽഹിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇപ്പോഴും ജലക്ഷാമം രൂക്ഷമായി തുടരുകയാണ് . വെള്ളം നിറയ്ക്കാനായി ആളുകൾ വാട്ടർ ടാങ്കറുകൾക്ക് മുന്നിൽ നിര നിൽക്കുകയാണ്. ഈ വേനൽക്കാലം ആരംഭിച്ചത് മുതൽ ഡൽഹിയിലെ പല പ്രദേശങ്ങളിലും ഇതാണ് അവസ്ഥ . ചാണക്യപുരിയിലെ സഞ്ജയ് ക്യാമ്പ്, കിഴക്കൻ ഡൽഹിയിലെ ഗീത കോളനി, പട്ടേൽ നഗർ, മെഹ്‌റൗളി, ഛത്തർപൂർ എന്നീ പ്രദേശങ്ങളെയാണ് കടുത്ത ജലക്ഷാമം ബാധിച്ചിരിക്കുന്നത്. നഗരത്തിൽ ജലവിതരണ പ്രതിസന്ധി രൂക്ഷമായതോടെ, വടക്കുകിഴക്കൻ ഡൽഹിയിലെ യമുന ഖാദർ മേഖലയിലെ ജല ബോർഡ് പൈപ്പ്ലൈനുകൾ ഞായറാഴ്‌ച പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ചോർച്ചയില്ലെന്ന് കണ്ടെത്തിയിരുന്നു. ‘ഇവിടെ ചോർച്ചയില്ല. എന്തെങ്കിലും ചോർച്ചയുണ്ടെങ്കിൽ, ഞങ്ങൾ ജല ബോർഡിനെയും ഞങ്ങളുടെ കൺട്രോൾ റൂമിനെയും അറിയിക്കും’. പൈപ്പ് ലൈൻ പരിശോധിച്ച ശേഷം അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ (എഎസ്ഐ) ലോകേന്ദ്ര സിരോഹി വ്യക്തമാക്കി. തലസ്ഥാനത്തെ പ്രധാന പൈപ്പ് ലൈനുകൾ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മന്ത്രി അതിഷി ഞായറാഴ്‌ച ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ്…
കൊൽക്കൊത്ത:പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടന്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ തുടരുന്നത് കെടുകാര്യസ്ഥതയാണ്. മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. അപകടത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിന് തന്നെയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
കൊല്‍ക്കത്ത: ഇന്ന് രാവിലെ പശ്ചിമ ബംഗാളില്‍ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍മരണം 15 ആയി . 60 യാത്രക്കാർക്ക് പരിക്കേറ്റു. ന്യൂ ജൽപായ്‌ഗുരിക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎൻആർഎഫിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് . സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം ഞെട്ടിക്കുന്നതാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. യുദ്ധകാല അടിസ്ഥാനത്തില്‍ രക്ഷാദൗത്യം നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പശ്ചിമ മമത ബാനര്‍ജി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
തൃശൂര്‍: തൃശൂരില്‍ യു.ഡി.എഫിനുണ്ടായ തിരിച്ചടി പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നാളെ തെളിവെടുപ്പ് നടത്തും. രാവിലെ ഡി.സി.സി ഓഫിസില്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുമായി സമിതി അംഗങ്ങളായ കെ.സി ജോസഫ്, ടി. സിദ്ധിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ ചര്‍ച്ച നടത്തും. ഉച്ച മുതല്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമുള്ള 14 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുമായും സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തലുകളും പരാതികളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കോ, ഉപസമിതിക്കോ രേഖാമൂലം എഴുതി നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ട്. ഇവരെ നാളത്തെ സിറ്റിങ്ങില്‍ നേരില്‍ കാണില്ലെന്ന് പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ എം.പി വ്യക്തമാക്കി. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പും ചേലക്കര ഉപതെരഞ്ഞെടുപ്പുമാണ് പാര്‍ട്ടിക്ക് മുന്നിലുള്ള പ്രധാന വിഷയങ്ങൾ. പാര്‍ട്ടിക്കെതിരേ പരസ്യപ്രചാരണം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് ഏത് മുതിര്‍ന്ന നേതാവായാലും നടപടിയുണ്ടാകും. അച്ചടക്ക രാഹിത്യം കോണ്‍ഗ്രസില്‍ അനുവദിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി മുന്‍ ജില്ലാ പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, മുന്‍ എം.എല്‍.എ അനില്‍ അക്കര എന്നിവര്‍ കണ്‍വീനര്‍മാരായി ഉപസമിതിക്ക്…
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതയ്‌ക്കെതിരെയാണെന്നും വെറുപ്പിന്‍റെ അങ്ങാടിയില്‍ സ്‌നേഹത്തിന്‍റെ കട തുറക്കുകയാണ് ജനങ്ങള്‍ ചെയ്‌തതെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി. ബലി പെരുന്നാള്‍ ദിവസത്തില്‍ രാവിലത്തെ നമസ്‌കാരത്തിന് ശേഷം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു. ചരിത്രത്തെ കാവിവല്‍ക്കരിക്കാന്‍ ഉള്ള ശ്രമത്തില്‍ നിന്ന് എന്‍സിഇആര്‍ടി പിന്മാറണം. എന്‍സിആര്‍ടി യില്‍ നിന്ന് ബാബരി മസ്‌ജിദിന്‍റെ പേര് വെട്ടിമാറ്റി. കുട്ടികളെ ശരിയായ ചരിത്രം പഠിപ്പിക്കണം. ചരിത്രത്തെ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാല്‍ ഭാവി തലമുറ തിരിച്ചറിയുക തന്നെ ചെയ്യും. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പിന്‍റെ ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്‍റെ സുമനസുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. മാസങ്ങള്‍ നീണ്ട കലാപം നടന്നിട്ടും മണിപ്പൂരിലെത്തി സമാധാനം സ്ഥാപിക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. ഭരണകൂടം നിഷ്‌ക്രിയരായി. ഭരണകൂടത്തിനെതിരായ വിധിയെഴുത്താണ് പിന്നീട് മണിപ്പൂരില്‍ കണ്ടത്. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് രാജ്യത്ത്…
കൊച്ചി: ലഹരി ഇടപാടുകാർക്കിടയിൽ ബംഗാളി ബീവി എന്ന് വിളിപ്പേരുള്ള ടാനിയ പർവീൺ(18) പിടിയിലായി . കേരളത്തിലേക്കു ലഹരി എത്തിക്കുന്നവരിൽ പ്രധാനിയായ ‘ബംഗാളി ബീവി’യെ എക്സൈസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി. ബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനിയാണ്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായാണ് ഇവരെ എക്സൈസ് പിടികൂടിയത്. ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോൺ അബാഗൻ സ്വദേശി കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്‌ലാമും (24) പിടിയിലായിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷൽ സ്ക്വാഡ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 2 സ്മാർട്ട് ഫോണുകൾ, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ സ്കെയിൽ എന്നിവയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അസം–ഭൂട്ടാൻ…
ജര്‍മ്മനി : 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. യുവ സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലീഷ് പടയുടെ വിജയഗോള്‍ നേടിയത്. ആക്രമണത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് 13-ാം മിനിറ്റില്‍ തന്നെ വലകുലുക്കി. ബുകായോ സാക നല്‍കിയ കിടിലന്‍ ക്രോസ് സെര്‍ബിയന്‍ ഡിഫന്‍ഡര്‍ മിലെകോവിച്ച് ക്ലിയര്‍ ചെയ്യും മുന്‍പ് ബെല്ലിങ്ഹാം കണക്ട് ചെയ്തു. തകര്‍പ്പന്‍ ഹെഡറിലൂടെ ഗോളി റാകോവിച്ചിനെയും മറികടന്ന് ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ചു. ഇംഗ്ലീഷ് ആധിപത്യം തുടരാന്‍ സെര്‍ബിയ അനുവദിക്കാതിരുന്നതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. സൂപ്പര്‍ താരം ഹാരി കെയ്‌നെ കൃത്യമായി പൂട്ടാന്‍ സെര്‍ബിയന്‍ ഡിഫന്‍സിന് സാധിച്ചു.
ഡാർജിലിംഗ്: പശ്ചിമ ബംഗാളില്‍ കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂ ജൽപായ്‌ഗുരിക്ക് സമീപം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. . ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഭവം ഞെട്ടിക്കുന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു.
തിരുവനന്തപുരം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനാണ് സാധ്യത. വരും ദിവസങ്ങളില്‍ മധ്യ വടക്കന്‍ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. തീരദേശ മേഖലകളില്‍ ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യ ബന്ധന വിലക്കില്ല.
ജീവിതത്തില്‍ പച്ചപ്പുള്ള ഒരുപാട് സുന്ദരമായ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് 22 ദിവസങ്ങള്‍ നീണ്ട 9000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങള്‍ക്ക് ഭാഷ ഒരിക്കലും ഒരു വിലങ്ങു തടിയായില്ല.യാത്ര മനുഷ്യരെ കുറച്ചുകൂടെ വിശാല ഹൃദയരും പുതുദര്‍ശനങ്ങളുള്ളവരും നവചൈതന്യമുള്ളവരുമാക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്‌കാരത്തിലുമുള്ള അഭിമാനബോധത്തോടെ അനുഭവങ്ങള്‍ സമ്മാനിച്ച നവചൈതന്യത്തോടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് മടങ്ങിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
