Author: admin

കൻസാസ് സിറ്റി: അമേരിക്കയിലെ കൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന വിജയ റാലിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു നിന്നും ഒരു തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 17 വയസ് വരെയുള്ള കുട്ടികളെ ചിൽഡ്രൻ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോസ് ഗ്രന്‍ഡിസണ്‍ പറഞ്ഞു. അമേരിക്കയിൽ ഏറെ പ്രചാരമുള്ള കായികയിനമായ സൂപ്പർ ബോളിൽ കാന്‍സസ് സിറ്റി ചീഫ് ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചുള്ള റാലിയായിരുന്നു നടന്നത്. യൂണിയൻ സ്‌റ്റേഷന്‍റെ പടിഞ്ഞാറ് ഭാഗത്തായി കൻസാസ് സിറ്റി ചീഫ് ആരാധകർ നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്‍ക്ക് ഇനി മുതല്‍ വില വർധിക്കും. സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദഗ്‌ധ സമിതിയുടെ നിർദേശമനുസരിച്ച് സര്‍ക്കാര്‍ സാധനങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡി 55 ശതമാനത്തില്‍നിന്ന് 35 ശതമാനമാക്കി കുറച്ചതിനാലാണ് വില വർധന. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോയില്‍ വില വർധിക്കുന്നത്. മുളക്, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധിക്കുക. അതേസമയം , സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം നൽകി. പൊതു വിദ്യാഭ്യാസം, തൊഴിൽ വകുപ്പുകളുടെ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി

Read More

ന്യൂഡൽഹി : പ്രക്ഷോഭം ശക്തമാക്കി കർഷക സംഘടനകൾ. തങ്ങളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് കേന്ദ്രസർക്കാരുമായി കൂടിക്കാഴ്‌ച നടത്തും . ഇന്നലെ ‘ഡൽഹി ചലോ’ പ്രതിഷേധം പുനരാരംഭിക്കുന്നതിനായി പഞ്ചാബ് – ഹരിയാന ശംഭു അതിർത്തിയിലെത്തിയ കർഷകരെ പിരിച്ചുവിടാൻ പൊലീസ് ഒന്നിലധികം തവണ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. എല്ലാ പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കാനാണ് കർഷകർ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിങ് പന്ദേർ പറഞ്ഞു. കേന്ദ്രം ഒരു പരിഹാരവുമായി വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ഒരു തരത്തിലുള്ള സംഘർഷവും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കണ്ണീർ വാതകവും മറ്റ് ശക്തികളും ഉപയോഗിക്കുന്നത് നിർത്തി സൗഹാർദപരമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന് സർവാൻ സിങ് പന്ദർ ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്‌ച ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് ചെയ്‌ത കർഷകരെ പിരിച്ചുവിടാനായി അവർക്ക് നേരെ പൊലീസ് സെൽഫ് ലോഡിങ് റൈഫിൾ ഉപയോഗിച്ച് പ്ലാസ്‌റ്റിക് റബ്ബർ ബുള്ളറ്റുകളും കണ്ണീർ വാതകവും…

Read More

ജെയിംസ് അഗസ്റ്റിന്‍ ആഹ്‌ളാദചിത്തരായ് സങ്കീര്‍ത്തനങ്ങളാല്‍ദൈവത്തെ വാഴ്ത്തീടുവിന്‍ശക്തിസങ്കേതമാം ഉന്നതനീശനെപാടിപ്പുകഴ്ത്തീടുവിന്‍ ….. മലയാളത്തില്‍ പ്രചാരമാര്‍ജ്ജിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറിയ പങ്കും ശോകരസം പ്രദാനം ചെയ്യുന്നതാണ്. പാപബോധവും അനുരഞ്ജനവുമായിരുന്നു നമ്മുടെ രചനകളില്‍ കൂടുതലും കടന്നുവന്നത്. ശോകഗാനങ്ങളോട് അതു സിനിമയിലായാലും നാടകത്തിലായാലും മലയാളിക്ക് പ്രത്യേക അടുപ്പമുള്ളതു കൊണ്ട് കൂടിയാകാം ഭക്തിഗാനങ്ങള്‍ പ്രാദേശിക ഭാഷയില്‍ ഇറങ്ങിത്തുടങ്ങിയപ്പോള്‍ അതിനും ശോകരസം സ്വീകരിച്ചത്. സങ്കീര്‍ത്തകന്‍ പറയുന്നത് ‘നൃത്തം ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പു കൊട്ടിയും കിന്നരം മീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ !’ (സങ്കീ. 149:3). ‘തപ്പു കൊട്ടിയും കിന്നരവും വീണയും ഇമ്പമായ് മീട്ടിയും ഗാനമുതിര്‍ക്കുവിന്‍ ‘ എന്നു എണ്‍പത്തിയൊന്നാം സങ്കീര്‍ത്തനത്തിലും നമുക്ക് വായിക്കാം. വീണ, കൊമ്പ്, കുഴല്‍, കിന്നരം, തപ്പ് , കാഹളം, തംബുരു, കൈത്താളം തുടങ്ങിയ സംഗീതോപകരണങ്ങളുപയോഗിച്ചു ദൈവത്തെ വാഴ്ത്താന്‍ സങ്കീര്‍ത്തകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വീണയ്ക്കു എത്ര തന്ത്രി വേണമെന്നു പോലും നിഷ്‌കര്‍ഷിക്കുന്നതും കാണാം. ‘പത്തു കമ്പിയുള്ള വീണ മീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍ !'(സങ്കീ. 33:2).…

Read More