Author: admin

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു.ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം തോല്‍വിയാണ് ഏറ്റുവാങ്ങുന്നത് . കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്‌സിനെതിരായ ജയം ആത്മവിശ്വാസം പകരുന്നു . 20-ാം മിനിറ്റില്‍ പി വി വിഷ്ണുവും 72-ാം മിനിറ്റില്‍ ഹിജാസി മെഹറുമാണ് ഈസ്റ്റ് ബംഗാളിന് വേണ്ടി ഗോളുകള്‍ നേടിയത്. 84-ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖ് ആണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാള്‍ 11-ാമതാണ്. 20-ാം മിനിറ്റില്‍ സ്പാനിഷ് താരം ക്ലെയ്റ്റന്‍ സില്‍വയുടെ പാസില്‍ ബോക്‌സിന്റെ വലതു ഭാഗത്തുനിന്നും വിഷ്ണു എടുത്ത ഇടം കാല്‍ ഷോട്ട് കേരള ഗോളി സച്ചിന്‍ സുരേഷിനെയും മറികടന്നാണ് വലയിലെത്തിയത്.

Read More

കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന സ്റ്റേജ് പെര്‍ഫോമറായിരുന്ന സന്തോഷ് ജോണ്‍ (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില്‍ മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കമല്‍ ഹാസന്റെ അവ്വൈ ഷണ്‍മുഖി, അപൂര്‍വ സഹോദരങ്ങള്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ സ്റ്റേജുകളിൽ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു സന്തോഷ്.നടൻ കമൽ ഹാസൻ സന്തോഷിനെ നേരിൽ കണ്ട് അഭിനന്ദിച്ചിട്ടുണ്ട് . ഇതോടെയാണ് സന്തോഷ് അവ്വൈ സന്തോഷ് എന്ന പേരിൽ അറിയപ്പെട്ടത് . 20ലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മൈ ഡിയർ കുട്ടിച്ചാത്തൻ, സത്യം ശിവം സുന്ദരം, സകലകലാ വല്ലഭൻ, സ്പാനിഷ് മസാല, അപരൻമാർ ന​ഗരത്തിൽ തുടങ്ങി നിരവധി സിനിമകളിൽ സന്തോഷ് അഭിനയിച്ചിട്ടുണ്ട്.ജയറാം, നാദിർഷ, കലാഭവൻ മണി എന്നിവരോടൊപ്പം വിദേശ രാജ്യങ്ങളിലും സ്റ്റേജ് പരിപാടികളിൽ സന്തോഷ് ജോണ്‍ തിളങ്ങി. സന്തോഷും അമ്മ ലീലാമ്മ ജോണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡാന്‍സ് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എറണാകുളം പള്ളിക്കരയാണ് സന്തോഷിന്റെ സ്വദേശം. ഭാര്യ:…

Read More

തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയിട്ടില്ല. പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. ജനുവരി 24 മുതൽ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് കടുവ ആക്രമണത്തിൽ  മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ 47കാരിയായ രാധ മരിച്ചത് . തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതോടെ നാട്ടുകാരുടെ…

Read More

കണ്ണൂര്‍: വന്യമൃഗ ആക്രമണത്തില്‍ നിന്നും മലയോര ജനതയെ രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള യുഡിഎഫിന്റെ സംസ്ഥാന മലയോര സമര യാത്ര ഇന്ന് തുടങ്ങും . പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന സമര യാത്ര ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ കരുവന്‍ചാലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും യാത്രയുടെ ഭാഗമാകും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.മലയോര മേഖലയിലെ മത – സാമുദായിക നേതാക്കളെയും യാത്രയുടെ ഭാഗമായി പങ്കെടുപ്പിക്കാന്‍ ശ്രമിക്കും.

Read More

മുനമ്പം ഭൂ സമരം 104ാം ദിനത്തിലേക്ക്കൊച്ചി: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ അവസാന ഹിയറിങ് എറണാകുളം കളക്ടറേറ്റിൽ നടന്നു.ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആന്റണി സേവിയർ തറയിൽ, ചെയർമാൻ ജോസഫ് റോക്കി പാലക്കൽ സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി, എസ്എൻഡിപി മുനമ്പം ശാഖ പ്രസിഡന്റ് മുരുകൻ കാതികുളത്ത്, അഡ്വക്കേറ്റ് സിദ്ധാർത്ത് വാര്യർ തുടങ്ങിയവർ പങ്കെടുത്തു. 1948 ൽ കരീം സേട്ടുവിന്റെ മകളായ ജംബുബായിയിൽ നിന്നും 5200 രൂപയ്ക്ക് വാങ്ങിയതാണ് 404 ഏക്കർ ഭൂമിയെന്നും 1946 lൽ ജമ്പുബായിയുടെ സഹോദരനായ മൂസ സേട്ടു മരിക്കുമ്പോൾ മൂസാസേട്ടുവിന്റെ മകളായ ആമിനയ്ക്ക് 6 വയസ്സു മാത്രം പ്രായമുണ്ടായിരുന്നുള്ളൂ എന്നും ജോസഫ് ബെന്നി കമ്മീഷനു മുൻപാകെ വാദം ഉന്നയിച്ചു. മൈനറായ ആമിനയുടെ കെയർടേക്കർ ആയി വന്ന ആളാണ് സിദ്ദിഖ് സേട്ടു എന്നും ആമിന പ്രായപൂർത്തിയാകുമ്പോൾ ഭൂസ്വത്തിൽ തർക്കം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ അവകാശം ഉണ്ടെന്നിരിക്കെ 404 ഏക്കർ ഭൂമി പെർമനന്റായി വഖഫ് ആയി കൊടുക്കാൻ…

Read More

കൊച്ചി. ഏകസ്ഥര്‍ തങ്ങളുടെ ജീവിതം പ്രാര്‍ത്ഥയിലൂടെ വിശുദ്ധീകരിക്കണമെന്ന് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി. കെസിബിസി ഫാമിലികമ്മീഷന്റെ കീഴിലുള്ള മരിയന്‍ സിംഗിള്‍സ് സൊസൈറ്റിയുടെ മൂന്നാമത്തെ ഹൗസായ മാട്ടുകട്ടയിലുള്ള സെന്റ് ആന്‍സ് വില്ലയുടെ ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ജീവിതസാഹചര്യത്തില്‍ അഭിമാനിക്കണമെന്നും ദൈവം നല്കിയ സിദ്ധികളും കഴിവുകളും സമൂഹത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ആന്‍സ് വില്ല ചാപ്പലിന്റെ ആശീര്‍വാദ കര്‍മ്മം കാഞ്ഞിരിപ്പിള്ളി രൂപപതാദ്ധ്യക്ഷനും കെസിബിസി ഫാമിലികമ്മീഷന്‍ വൈസ് ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. കേരള കത്തോലിക്കാ സഭയിലെ അവിവാഹിതരായ സ്ത്രീകളുടെ സമഗ്ര വികസനത്തിനായി രജിസ്റ്റര്‍ ചെയ്ത ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ് ‘സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.’ പ്രസ്തുത സൊസൈറ്റി അവിവാഹിതരായ സ്ത്രീകളുടെ ഉന്നമനത്തിനായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. കെസിബിസി ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഒമ്പത് അംഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് സൊസൈറ്റിയുടെ ഭരണം നിര്‍വഹിക്കുന്നത്. പ്രസ്തുത സൊസൈറ്റിക്ക് ഇപ്പോള്‍ മൂന്ന് വീടുകളാണുള്ളത്. കോതമംഗലം രൂപതയുടെ കീഴിലുള്ള ഫ്‌ളവര്‍വില്ല (ഊന്നുകല്‍), എറണാകുളം രൂപതയുടെ…

Read More

കൊല്ലം തീരത്തുനിന്ന് 27 – 33 കിലോമീറ്റര്‍ പടിഞ്ഞാറായി ഏതാണ്ട് 48 – 62 മീറ്റര്‍ ആഴമുള്ള ജലപരപ്പിനടിയില്‍ അറബിക്കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയിട്ടുള്ള മണല്‍ നിക്ഷേപത്തിന്റെ മൂന്നു ബ്ലോക്കുകള്‍ ഖനനത്തിനായി കേന്ദ്ര ഖനി മന്ത്രാലയം സ്വകാര്യ സംരംഭകര്‍ക്കായി ലേലത്തിനു വച്ചിരിക്കുന്നു. കടലില്‍ 242 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി 302.42 ദശലക്ഷം ടണ്‍ മണല്‍ – കെട്ടിടനിര്‍മാണത്തിനും കോണ്‍ക്രീറ്റിങ്ങിനും പറ്റിയത് – ഖനനം ചെയ്യാനുള്ള ഖനന പാട്ടം അടക്കമുള്ള സംയുക്ത ലൈസന്‍സിനുവേണ്ടിയാണ് ഇ-ലേലം. ടെന്‍ഡര്‍ നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും.

Read More

സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളോട് നിരന്തരം പടവെട്ടി വിജയം വരിച്ച ഒരു വ്യാപാരിവ്യവസായി. ജീവിതത്തിന്റെ ഗതിവിഗതികളിലും വിധിവൈപര്യങ്ങളിലും തളരാതെ മുന്നേറിയ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു മനുഷ്യസ്നേഹി. അതായിരുന്നു ഈരശ്ശേരില്‍ ജോസ്. എ ടു ഇസഡ് ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജോസിനെ സംബന്ധിച്ച് ഈ വിശേഷണത്തിന്റെ മുഴുവന്‍ സത്തയും അലിഞ്ഞുചേര്‍ന്ന ജീവിതത്തിനുടമയായിരുന്നു.

Read More

ജീവിതത്തെ സാര്‍ത്ഥകമാക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് നല്‍കുന്ന ഉത്തരം വിവരിക്കാന്‍ ഉതകുന്ന വാക്കുകളുടെ അതിശേഖരം എന്നില്‍ ഇല്ല. എന്നാല്‍ ‘ദൈവത്തിന്റെ വഴി’ എന്ന് നാമകരണം ചെയ്തിട്ടുള്ള പി. ദേവദാസ് രചിച്ചിട്ടുള്ള പുസ്തകം ആഴത്തില്‍ മോണ്‍. ക്രിസ്തുദാസിന്റെ ജീവിതയാത്ര അടയാളപ്പെടുത്തുന്നു.

Read More

ബിജോ സില്‍വേരി ‘കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍’… എന്നാണ് ചൊല്ല്. ഉലകില്‍ മോഷണങ്ങള്‍ പലതാണ്, പതിവാണ്. ചിലര്‍ക്കത് ഉപജീവനമാര്‍ഗമാണെങ്കില്‍ മറ്റു ചിലര്‍ക്കത് വിനോദമായിരിക്കും. തനിക്ക് ഒരാവശ്യവുമില്ലാത്ത സാധനങ്ങള്‍ അടിച്ചുമാറ്റുന്ന മനോരോഗികളുമുണ്ട്-ക്ലിപ്‌ടോമാനിയ എന്നാണിതിനെ വിളിക്കുന്നത്. ആര്‍മി ഓഫ് തീവ്സ് സാഹസികമായി മോഷണം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ കഥയാണ് പറയുന്നത്. വിനോദമോഷണ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്താമെങ്കിലും മോഷ്ടാക്കള്‍ അല്ലെങ്കില്‍ മോഷ്ടാവായ നായകന്‍ വെല്ലുവിളി ആഗ്രഹിക്കുന്നയാളാണെന്നു പറയാം. ജര്‍മ്മനിയിലെ പോട്സ്ഡാമിലാണ് കഥ നടക്കുന്നത്. ഒരു ബാങ്ക് ക്ലര്‍ക്കായ സെബാസ്റ്റ്യന്‍ ഷ്ലെഞ്ചിന് ഒരു അത്യുഗ്രന്‍ കഴിവുണ്ട്. സേഫുകള്‍ തുറക്കാനുള്ള കഴിവാണത്. പക്ഷേ, അയാളൊരു മോഷ്ടാവല്ല; നിഷ്‌കളങ്കനുമാണ്. പ്രായോഗികമായി ഇതുവരെ തന്റെ കഴിവ് പരീക്ഷിച്ചിട്ടുമില്ല. തന്റെ കഴിവുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടണം എന്നയാള്‍ക്ക് അറിഞ്ഞുകൂട. സിനിമ ആരംഭിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ തന്റെ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് യൂ ട്യൂബില്‍ പോസ്റ്റിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സേഫ് നിര്‍മാതാക്കളിലൊരാളായ ഹാന്‍സ് വാഗ്നറെകുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. സെബാസ്റ്റ്യന്‍ ജനിക്കുന്നതിനും ഏറെ വര്‍ഷം മുമ്പ് ജീവിച്ചിരുന്ന…

Read More