- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
Author: admin
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്. പ്രതിപക്ഷത്തിന്റെ വലിയ എതിർപ്പിനിടെയാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും. വഖഫ് ഭേദഗതി ബിൽ വ്യാഴാഴ്ച ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബിൽ -2025′ ലോക്സഭയിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കൊച്ചി: ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി, 463 -മത് ലോക സി.എല്‍.സി ദിനാഘോഷ വേളയിൽ ലഹരിവിരുദ്ധ സത്യപ്രതിജ്ഞ നടത്തി.വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നതിനെ തുടർന്ന് ഉണ്ടാകുന്ന ആപത്തുകളെ കുറിച്ചും ലഹരി ഉപയോഗം തടയുന്നതിനായി എല്ലാ യുവജനങ്ങളും മുന്നോട്ടു വരണമെന്നു വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ.ഡോ.ആന്റണി വാല്ലുങ്കൽ ആഹ്വാനം ചെയ്തു. സംസ്ഥാന സി.എൽ.സി പ്രമോട്ടർ ഫാ. ഫ്രജോ വാഴപ്പിള്ളി,വരാപ്പുഴ അതിരൂപത സി.എൽ.സി പ്രമോട്ടർ ഫാ. ജോബി ആലപ്പാട്ട്,വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി, ഡോണ്‍ ബോസ്കോ റെക്റ്റർ ഫാ.ഷിബു ഡേവീസ്, സംസ്ഥാന സി.എൽ.സി പ്രസിഡന്റ് സാജു തോമസ്, സംസ്ഥാന സി.എല്‍.സി സെക്രട്ടറി ഷോബി കെ. പോൾ, ദേശീയ നിർവാഹകസമിതിയംഗങ്ങളായ ബിജിൽ സി. ജോസഫ്, ഷീല ജോയ്, സംസ്ഥാന സി.എല്‍.സി വൈസ് പ്രസിഡന്റ് ഡോണ ഏണസ്റ്റിൻ, സംസ്ഥാന സി.എല്‍.സി ജോയിന്റ് സെക്രട്ടറി അമൽ മാർട്ടിൻ, വരാപ്പുഴ അതിരൂപത സി.എല്‍.സി പ്രസിഡന്റ് അലൻ…
കൊച്ചി: വക്കഫ് ഭേദഗതി ബില്ലിന് തത്വത്തിൽ അംഗീകാരമേകിയ ലോകസഭ , രാജ്യസഭകളുടെ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ പ്രസ്താവിച്ചു. ഇത് യാഥാർത്ഥ്യമാക്കുവാൻ കേരള സർക്കാരിന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. അതേസമയം ഭേദഗതിയിലെ ചില വകുപ്പുകൾ മൂലം ബന്ധപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ ആരും കവർന്നെടുക്കാത്ത രീതിയിൽ സർക്കാരിൻറെ ഇടപെടലുകൾ ഈ മേഖലയിൽ ഉണ്ടാകണം. മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി വഖഫിന്റെ ഭേദഗതികൾ ഉപയോഗിക്കണം. വ്യക്തികൾക്ക് നിയമാനുസൃതം തീറ് വാങ്ങിയ സ്വത്ത് സംരക്ഷിക്കുവാനുള്ള നടപടികൾ ഈ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ഉണ്ടാകണം. പൊതുവിൽ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കണം. നാളിതുവരെ മുനമ്പം ജനതയ്ക്ക് ഒപ്പം സമരമുഖത്ത് ആത്മീയമായും ഭൗതികവുമായും സഹകരിച്ച എല്ലാവർക്കും ആർച്ച് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. ഒപ്പം ജബൽപൂരിൽ ക്രൈസ്തവ സഭാധികാരികൾക്ക് നേരെ ഉണ്ടായ…
ജോസഫ് ജൂഡ് ലോകസഭയും രാജ്യസഭയും അംഗീകരിച്ച വഖഫ് നിയമ ഭേദഗതികൾ രാഷ്ട്രപതി ഒപ്പുചാർത്തുന്നതോടെ രാജ്യത്തെ നിയമമാകും. പാർലമെന്റിൽ ആദ്യം അവതരിപ്പിച്ച ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാലും അവയ്ക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരത്തിന് സഹായകമാവില്ല എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ സംയുക്ത പാർലമെന്ററി സമിതിയാണ് ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. മുസ്ലിം സമുദായത്തിലെ വളരെ ചെറിയ വിഭാഗമായ ദാവൂദി ബോറ സമൂഹം അജ്‌മീറിലെ കജ്വ സാഹബിന്റെ ദർഹയ്ക്കു നൽകിയിട്ടുള്ളതു പോലെ അവരെയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച സംയുക്ത പാർലമെന്റ് സമിതി നിയമത്തിൽ രണ്ടാം വകുപ്പിന്റെ ഭാഗമായി വളരെ സുപ്രധാനപ്പെട്ട നിർദ്ദേശം കൂട്ടി ചേർക്കുന്നതിന് നിർദ്ദേശിച്ചത്. വഖഫിന് സമാനമായ ഉദ്ദേശങ്ങൾക്കായി പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലൊ, പൊതു കരുണയുമായി (public charities) ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങൾക്കു വിധേയമായോ ഒരു മുസ്ലിം ഏതെങ്കിലും കോടതി വിധിയോ ഉത്തരവോ ബാധകമാകാതെ തന്നെ ഈ നിയമം രൂപപ്പെടുന്നതിനു മുൻപോ ശേഷമോ…
കൊച്ചി: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്എറണാകുളം ലൂർദ് ആശുപത്രി, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിൻ്റെ നേതൃത്വത്തിൽഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) യുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇ എസ് എസ് .എസ് ഹാളിൽ വച്ച് നടന്ന ഓട്ടിസം ബോധവൽക്കരണ ദിനാചരണവും പരിശീലന പരിപാടിയും എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ട് ഡോ. അനൂപ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഇ. എസ്. എസ്. എസ്. ഡയറക്ടർ റവ.ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് മേധാവി ഡോ. റിങ്കു തരേസ ജോസ് മുഖ്യ പ്രഭാഷണം നടത്തി.ഓട്ടിസം, ഓട്ടിസം ബാധിതരുടെ പരിചരണം, സാമൂഹ്യ ഉൾചേർക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരിശീലനത്തിൽ ലൂർദ് ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, മെഡിക്കൽ സോഷ്യൽ വർക്കർ മിന്നു ജോസഫ് എന്നിവർ ക്ലാസ്സെടുത്തു. എറണാകുളം സോഷ്യൽ…
തൃശൂര്‍: രാജ്യാന്തര ആത്മീയ സംഗീത ആല്‍ബമായ ‘സര്‍വേശ’ രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ നേടി. ഗാനം ആലപിച്ച ഗാനഗന്ധര്‍വന്‍ പത്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസ്, ആല്‍ബത്തിനു സംഗീതം നല്‍കിയ പാടുംപാതിരി ഫാ.ഡോ.പോള്‍ പൂവ്വത്തിങ്കല്‍ സിഎംഐ, ഗ്രാമി അവാര്‍ഡ് ജേതാവും വയലിന്‍ മാന്ത്രികനുമായ മനോജ് ജോര്‍ജ് എന്നിവരാണ് അവാര്‍ഡുകൾ നേടിയത്.ബെസ്റ്റ് കംപോസിഷന്‍, ബെസ്റ്റ് പ്രൊഡക് ഷന്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകള്‍ ലഭിച്ചത്. ഗാനരചയിതാവ് പി.സി. ദേവസ്യ, റിക്കി കേജ്, രാകേഷ് ചൗരസ്യ, ആല്‍ബത്തില്‍ ആലപിച്ച നൂറു വൈദികര്‍, നൂറു കന്യാസ്ത്രീകള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവരെയും ലോസ് ആഞ്ചല്‍സ് ഓര്‍ക്കസ്ട്രയേയും പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡു പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ലഭിച്ച 22,000 എന്‍ട്രികളില്‍നിന്നാണ് ‘സര്‍വേശ’ ആല്‍ബം മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. ക്ലാസിക്കല്‍, ജാസ്, റോക്ക്, ബ്ലൂസ്, വേള്‍ഡ്, നാടോടി തുടങ്ങിയ സംഗീതങ്ങളെ കൂട്ടിയിണക്കിയാണ് ഈ ആല്‍ബം ഒരുക്കിയത്. മനോജ് ജോര്‍ജ് രണ്ടാം തവണയാണ് ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡ് നേടുന്നത്.നാലു മാസം…
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ശ്രീലങ്ക സന്ദർശിക്കും. മൂന്നു ദിവസം നീളുന്നതാണ് സന്ദർശനം. ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും സുപ്രധാന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവയ്ക്കും. ബാങ്കോക്കിൽനിന്നാണ് മോദി കൊളംബോയിലെത്തുക.
ന്യൂഡൽഹി: രാജ്യസഭയിലും “വഖഫ് ഭേദഗതി ബിൽ -2025’പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്. പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും. വഖഫ് ഭേദഗതി ബിൽ ഇന്നലെ ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബിൽ -2025′ ലോക്സഭയിൽ പാസായത്. ബില്ലിന്മേൽ എട്ടു മണിക്കൂർ ചർച്ചയ്ക്കാണു കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നതെങ്കിലും 12 മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് ബിൽ പാസാക്കിയത്. ലോക്സഭയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച രാത്രി വൈകിയും നീണ്ടിരുന്നു.
ന്യൂഡല്‍ഹി: രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത് ജോണ്‍ ബ്രിട്ടാസ് എംപി. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ് ബില്‍ പിന്‍വലിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില് സംസാരിക്കുന്നതിനിടെ മുനമ്പത്തെക്കുറിച്ചും കേരളത്തിലെ ബിജെപിയെക്കുറിച്ചും ജോണ്‍ ബ്രിട്ടാസ് പരാമര്‍ശിച്ചു. ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്ത്യാനികള്‍ക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നത്. നിരവധി പള്ളികള്‍ കത്തിച്ചു. നവി മുംബൈയില്‍ തടവില്‍ കഴിയുന്നതിനിടെ മരിച്ച സ്റ്റാന്‍ സ്വാമിയെ മറക്കാന്‍ പറ്റുമോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാന്‍ പറ്റാതെ ആ മനുഷ്യനെ നിങ്ങള്‍ കൊന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു. ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത് മറക്കാന്‍ കഴിയുമോ എന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളില്‍. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
