- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ
Author: admin
അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകൾ മാർച്ച് നടത്തി.
ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധി ച്ച്. കെ ആർ എൽ സി ബി സി റിലീജിയസ് കമ്മീഷന്റെയും കൊല്ലം രൂപതയുടെയും നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധം സംഘടിപ്പിക്കുന്നു.
പാലക്കാട്: നിപ ബാധിച്ച് ഒരു മാസക്കാലമായി ചികിത്സയിലായിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ നെഗറ്റീവായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു. മഞ്ചേരിയിലും, പൂനെയിലേയും വൈറോളജി ലാബില്‍ നടത്തിയ പരിശോധന ഫലമാണ് നെഗറ്റീവായത്. അതേ സമയം, യുവതി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. രോഗം തലച്ചോറിനെ ബാധിച്ചതിനാലാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരേണ്ടിവരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം: ഐഎസ്ആർഒയുടെയും നാസയുടെയും സംയുക്ത സംരംഭമായ ഭൗമനിരീക്ഷണ ഉപഗ്രഹം നിസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകിട്ട് 5.40ന് ഐഎസ്ആർഒയുടെ ജിഎസ്എൽവിഎഫ്16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 743 കിലോമീറ്റർ അകലെയുള്ള സൗര-സ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുന്നത് . 2,400 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണച്ചെലവ് 13,000 കോടിയിലധികമാണ്. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്ന ഉപഗ്രഹം കൂടിയാണ് ഇത് . ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറും ഉൾപ്പെടെ രണ്ട് എസ്എആർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. പകൽ, രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്മമായി പകർത്താനാകും എന്ന സവിശേഷതയുണ്ട് . ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ ദൗത്യം.
കൽപ്പറ്റ: ഇരുട്ടിവെളുത്തപ്പോൾ ഒരുഗ്രാമവും കുറെയേറെ ജീവിതങ്ങളും കുത്തിയൊലിച്ചുപോയ വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല നോവായി ഇന്നും .ഇന്ന് 298 പേരുടെ ജീവനെടുത്ത ,ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോവുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമത്തെ തകർത്തെറിഞ്ഞു. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായില്ല. ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് പ്രധാന ചർച്ച . ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം പ്രതിപക്ഷം സർക്കാരിനെതിരെ ഉയർത്തുന്നുണ്ട്. എന്നാൽ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്. സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ…
കോട്ടപ്പുറം : ചത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ നേതൃത്വത്തിൽപ്രതിഷേധ ജാഥയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ മുഖ്യ കവാടത്തിൽ നിന്ന്മുസിരിസ് സെൻ്റ് തോമസ് കപ്പേളയിലേക്ക് തിരികൾ തെളിച്ച് നടത്തിയ പ്രതിഷേധ റാലിയും ജ്വാലയും കോട്ടപ്പുറം രൂപത വിശ്വാസ പരിശീലന ഡയറക്ടർ ഫാ. സിജോ വേലിക്കകത്തോട്ട് ഉദ്ഘാടനം ചെയ്തു. മുസിരിസ് കപ്പേളയിൽ നടന്ന സമ്മേളനത്തിൽ കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, കത്തീഡ്രൽ സഹവികാരിമാരായ ഫാ.ആൽഫിൻ ജൂഡ്സൻ,ഫാ.. പീറ്റർ കണ്ണമ്പുഴ, രൂപത ബിസിസി ഡയറക്ടർ റവ.ഡോ. പ്രവീൺ കുരിശിങ്കൽ,സിസ്റ്റർ സ്റ്റൈൻ സിടിസി, സിസ്റ്റർ ഏയ്ഞ്ചൽ സിഎസ്എം , സിസ്റ്റർ ഷൈനിമോൾ ഒഎസ്എച്ച്ജെ, റോബർട്ട് തണ്ണിക്കോട്ട് ആൻ്റണി പങ്കേത്ത്, ജോൺസൻ വാളൂർ എന്നിവർ പ്രസംഗിച്ചു. നിരവധി വൈദീകരും സിസ്റ്റേഴ്സും വിശ്വാസിസമൂഹവും അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
പാരിസ്സിലെ പ്രശസ്തമായ മേരി മഗ്‌ദലിൻ ദേവാലയത്തിൽ ജൂലൈ 26 ന് വൈകുന്നേരത്തെ കുർബാന അർപ്പണം തടസ്സപ്പെടുത്തി. പരിശുദ്ധ കുർബാന മധ്യേ മുദ്രാവാക്യം വിളികളുമായി വന്ന ഒരു കൂട്ടം പാലസ്തീൻ അനുഭാവികൾ ദേവാലയത്തിലേക്ക് കയറി
കൊച്ചി : ഛത്തിസ്ഘട്ടിൽ കന്യാസ്ത്രിമാരെ കള്ള കേസിൽപ്പെടുത്തി അറസ്റ്റു ചെയ്തതിൽ KLCA കൊച്ചിരൂപത പ്രതിഷേധിച്ചു,ഈ സംഭവം ഭാരതത്തിൻ്റെ ഭരണഘടനയ്ക്കെതിരെയുള്ള കടന്നുകയറ്റമാണ്. വർഗ്ഗീയ വാദികൾക്ക് സ്വൈര്യവിഹാരം നടത്തുത്തതിന് സൗകര്യമൊരുക്കുന്ന സംസ്ഥാന സർക്കാരൻ്റെ നടപടി അപലപനീയമാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്ന് KLCA ആവശ്യപ്പെട്ടു. കന്യാസ്ത്രീമാർക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമല്ല. നാളുകളായി കൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ നടന്നു വരുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് . മതേതരത്ത്വത്തിനും ഭരണഘടനയ്ക്കുമെതിരെ നടക്കുന്ന ഏതു നീക്കങ്ങളെയും എതിർത്തു തോൽപിക്കാൻ കെ.എൽ.ഡി.എ നിരന്തരമായ ശ്രമങ്ങൾ നടത്തും. രൂപത പ്രസിഡൻ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു. CR I വൈസ് പ്രസിൻ്റ് ഫാ. ജോസ് ആൻ്റെണി ഉത്ഘാടനം ചെയ്തു. ഫാ. ആൻ്റെണി കുഴിവേലിൽ ഫാ. സെബാസ്റ്റ്യൻ പുത്തം പുരക്കൽ,ടി.എ. ഡാൽ ഫിൻ, ഫാ. അബ്രഹാം SCJ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിസ്റ്റർ. മിനി ആഗ്നസ് , ബെന്നി ജോസഫ്, ജോഷി മുരിക്കും തറ, ലിനു തോമസ്…
എരമല്ലൂർ : ചത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെ.എൽ.സി.എ എരമല്ലൂർ യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. മതത്തിൻ്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കീഴടങ്ങുകയല്ല ചത്തിസ്ഗഡ് സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല. വിശ്വാസത്തിന്റെയും വസ്ത്രധാരണത്തിന്റെയും സത്പ്രവർത്തികളുടെയും പേരിൽ ശത്രുക്കളെപ്പോലെ പെരുമാറാൻ ഞങ്ങളാരും ശത്രു രാജ്യത്തുനിന്ന് കുടിയേറിയവരല്ല. ഈ രാജ്യത്തിൻ്റെ അവകാശികളാണ്. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കന്യാസ്ത്രീമാർക്കെതിരെ നിർബന്ധിച്ച് മൊഴിനൽകാൻ പ്രേരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ ആവശ്യപ്പെട്ടു. കെ.എൽ.സി.എ യൂണിറ്റ് പ്രസിഡണ്ട് ഷീജൻ ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് മാളിയേക്കൽ, രൂപത സെക്രട്ടറി ജെസി കണ്ടനാംപാമ്പിൽ സെബാസ്റ്റ്യൻ മംഗലത്ത്, സോണി പവേലിൽ, റോയ് മാടമ്പിൽ, നൈജിൽ അണ്ടിശ്ശേരി ,ജിനു കിഴക്കേകണ്ണാട്ട് എന്നിവർ പ്രസംഗിച്ചു
കോഴിക്കോട്: ഭരണഘടന അനുവദിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളുടെ ലംഘനവും മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന സംഭവമായിട്ടുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെ കാണുന്നത്. അവർക്കു നേരെ നടന്ന അതിക്രമം അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. ജാമ്യ അപേക്ഷ തള്ളപ്പെട്ട ഈ സാഹചര്യത്തിൽ അവരെ വിട്ടയക്കുവാനും കേസ് പിൻവലിക്കുവാനും സത്യര നടപടികൾ ഉണ്ടാകണമെന്ന് അറിയിച്ചുകൊണ്ട് കോഴിക്കോട് അതിരൂപതയിലെ വിവിധ സംഘടനകളും ഇടവകകളും ഈ സംഭവത്തിനെതിരെ പ്രതിഷേധം അറിയിക്കുന്നു. ജൂലൈ 30 ബുധനാഴ്ച അറസ്റ്റിലായ രണ്ട് സിസ്റ്റേഴ്സിന് വേണ്ടി പ്രേത്യേകം പ്രാർത്ഥന നടത്തണമെന്നും അതിരൂപതയിലെ സംഘടനകൾ ഈ അതിക്രമത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും അറിയിക്കുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
