Author: admin

തടവുകാരുടെ മതം അറിഞ്ഞുകഴിഞ്ഞാൽ, ജയിൽ അധികാരികൾ ഹിന്ദു, ക്രിസ്ത്യൻ തടവുകാരോട് മോശമായി പെരുമാറുകയും, അവരെ ജോലികളിൽ നിയോഗിക്കുകയും, മുസ്ലീങ്ങളിൽ നിന്ന് വ്യത്യസ്തമായി ശിക്ഷാ ഇളവ് നൽകുന്നത് വിലക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട് പറയുന്നു.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല. ഡൽഹി സർവകലാശാലയിലെ വിവരങ്ങൾ പുറത്തുവിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി . ഡൽഹി സർവകലാശാല നൽകിയ അപ്പീലിലാണ് നടപടി. ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് വിധി . ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസിൽ വാദം പൂർത്തിയായിരുന്നു. പിന്നീട് വിധി പറയാൻ മാറ്റുകയായിരുന്നു.പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിക്ക് അത് നൽകണമെന്നായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതിനെതിരെയാണ് ഡൽഹി സർവകലാശാല അപ്പീൽ നൽകിയത്. പിന്നാലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ബിരുദം കോടതിയെ കാണിക്കാം പക്ഷേ അപരിചിതരെ കാണിക്കാനാകില്ലെന്നായിരുന്നു ഡൽഹി സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചത്.

Read More

ഒഡീഷ: ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ, സ്വന്തം കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ഗോരക്ഷകർ എന്ന് സംശയിക്കുന്നവർ ക്രൂരമായി മർദിച്ചു. തെലനാദിഹി ഗ്രാമത്തിൽ നിന്നുള്ള ജോഹാൻ സോറൻ (66), സഹോദരൻ ഫിലിപ്പ് സോറൻ (55) എന്നിവരെ മാലിപാദ റോഡിന് സമീപം 15–16 പേരടങ്ങുന്ന ഒരു സംഘമാണ് ആക്രമിച്ചത് . ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ജോഹാന്റെ ഭാര്യയുടെ വൈദ്യചികിത്സ ഉൾപ്പെടെയുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഹോദരന്മാർ തങ്ങളുടെ കാളകളെയും കന്നുകുട്ടികളെയും കൊഡോമൽ ഗ്രാമത്തിലെ ഒരു കന്നുകാലി വ്യാപാരിക്ക് 40,000 രൂപയ്ക്ക് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഓഗസ്റ്റ് 19 ന്, വ്യാപാരിയുടെ അടുത്തേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെയാണ് അക്രമം . പിന്റു ലുഹുറയും മോണ്ടു ലുഹുറയും എന്ന രണ്ട് പ്രാദേശിക യുവാക്കൾ അവരെ തെലെനാദിഹി ബരാഗച്ച് സ്‌ക്വയറിന് സമീപം തടഞ്ഞുനിർത്തി, “നിങ്ങൾ ഈ കാളകളെ എവിടേക്കാണ് കൊണ്ടുപോകുന്നത്, എന്തിനാണ്?” എന്ന് ചോദിച്ചു. മൃഗങ്ങളെ വിറ്റതായി സഹോദരന്മാർ വിശദീകരിച്ചു. തുടർന്ന് യുവാക്കൾ…

Read More

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെൻറ് സൊസൈറ്റി കുളത്തൂർ യൂണിറ്റിൻ്റെ രണ്ടാം വാർഷികവും സ്വയം സഹായ സംഘ സംഗമവും സംഘടിപ്പിച്ചു. ലഹരിക്കെതിരെ പ്രവർത്തിക്കുക എന്ന സന്ദേശം നൽകി കുളത്തൂർ ബസ്സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച സ്വയംസഹായ സംഘാംഗങ്ങളുടെ റാലി യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. ഉത്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് ദൈവാലയ പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡൻ്റ് ഫാ. അനിൽകുമാർ എസ്.എം. അധ്യക്ഷത വഹിച്ച യോഗം NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ഉദ്ഘാടനം ചെയ്തു. നിഡ്സ് മേഖല കോ- ഓഡിനേറ്റർ ജോയി സി., കുളത്തൂർ ഇടവക സഹവികാരി ഫാ. രജിൻ ഡി. അൽഫോൺസ്, കുളത്തൂർ കൃഷി ഓഫീസർ സുബജിത്, വെൺകുളം വാർഡ് മെമ്പർ അരുൺ, സിസ്റ്റർ ലിലിയാൻ മേരി, മേഖല ആനിമേറ്റർ ഷൈല മാർക്കോസ്, യൂണിറ്റ് സെക്രട്ടറി അനിൽകുമാർ വി., യൂണിറ്റ് ജോ.സെക്രട്ടറിവിൽസൻ, എക്സിക്യുട്ടീവ് അംഗം ആൽബിൻരാജ് എന്നിവർ സംസാരിച്ചു. ഗ്രാമോത്സവത്തിൽ പങ്കെടുത്ത സ്വയം സഹായ സംഘങ്ങൾക്ക് ക്യാഷ് അവാർഡ്, യൂണിറ്റിൻ്റെ…

Read More

തിരുവനന്തപുരം: ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് സർക്കാർ .ഇത്തവണ 4500 രൂപയാണ് ബോണസായി ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്നും 3000 രൂപയായി ഉയർത്തി നൽകും . ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ഇക്കാര്യങ്ങൾ അറിയിച്ചത് . സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വർധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപയും അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജൻറ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപവീതം വർദ്ധിപ്പിച്ചിട്ടുണ്ട് . 13 ലക്ഷത്തിലേറെ ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.

Read More

ഉറിയും ചിരിക്കും / കെ ജെ സാബു ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന് സംഘപരിവാരം പറഞ്ഞാൽ പിന്നെ അപ്പീലില്ല . വിചിത്ര പരാമർശവുമായി രംഗത്തുവന്നത് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പി.എം.ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിലാണ് ഠാക്കൂർ തന്റെ വിജ്ഞാനം വിളമ്പിയത് . വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഠാക്കൂർ . ദോഷം പറയരുതല്ലോ ,വിദ്യാർഥികൾ പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും കൂടി ഠാക്കൂർ പറഞ്ഞു, ഇന്ത്യയുടെ പാരമ്പര്യം കാക്കത്തൊള്ളായിരം മിത്തുകളാണെന്ന് ആദ്യമായ് പറയുന്ന ആളല്ല ഇദ്ദേഹം . തൻറെ മഹത്തായ പ്രബോധനത്തിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്‍റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. അത്രയേറെ ആത്മാർത്ഥതയുണ്ട് പറഞ്ഞ വിടുവായയിൽ അങ്ങേർക്ക് .നമ്മളിപ്പോഴും വർത്തമാനകാലത്തിലാണ്. ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടീഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ പറയുന്നു . ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ…

Read More

കൊച്ചി: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി ലോകമെമ്പാടും മലയാളികൾ . ഓണത്തിന് പൂവിളിയുയര്‍ത്തി നാളെയാണ് അത്തം . കേരളത്തിൽ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെയാണ് . ഓണമെത്തിയതോടെ സംസ്ഥാനത്തെമ്പാടും പച്ചക്കറി ,പൂക്കച്ചവട വിപണിയും സജീവമായിട്ടുണ്ട് .അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്ന് വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും.അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ 9 ന് മന്ത്രി എംബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ ബാബു എംഎല്‍എ അധ്യക്ഷനായിരിക്കും.മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തും. സിനിമാ നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് അത്തം ഘോഷയാത്ര ആരംഭിക്കും. നഗരം ചുറ്റിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരികെ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് ഘോഷയാത്ര തിരിച്ചെത്തും . വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയിൽ അണിനിരക്കും . അത്താഘോഷത്തോടനുബന്ധിച്ച് വിവിധ…

Read More

തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . കിഴക്കേകോട്ട ഇ.കെ. നായനാർ പാർക്കിൽ വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. സപ്ലൈകോ സബ്സിഡി- നോണ്‍ സബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും സ്റ്റാളുകളിൽ ലഭ്യമാകും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഫെയറുകൾ സംഘടിപ്പിക്കും.

Read More

മോസ്കോ: ഉക്രെയ്ൻ 34-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ ആണവനിലയത്തിനു തീപിടിച്ചു. ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനാണ് തീപിടിച്ചത്.ആണവ നിലയത്തിൽ ഡ്രോൺ ആക്രമണം നടത്തിയതായും ഇത് ഒരു സഹായ ട്രാൻസ്‌ഫോർമറിന് തീപിടുത്തത്തിനും നാശനഷ്ടത്തിനും കാരണമായതായും റഷ്യ ആരോപിച്ചു. ഞായറാഴ്ചത്തെ ആക്രമണത്തെത്തുടർന്ന് ഉക്രെയ്‌നിന്റെ അതിർത്തിയോട് ചേർന്നുള്ള കുർസ്ക് ആണവ നിലയത്തിലെ (എൻ‌പി‌പി) മൂന്നാം നമ്പർ റിയാക്ടറിന്റെ പ്രവർത്തന ശേഷി 50 ശതമാനം കുറഞ്ഞതായി റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു, രാത്രിയിലെ ആക്രമണങ്ങളിൽ നിരവധി വൈദ്യുതി, ഊർജ്ജ സൗകര്യങ്ങൾ ലക്ഷ്യമിട്ടിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Read More

തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എയായി തുടരും. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഷന്‍. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന വിഷയത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കെപിസിസിയിലും വനിതാനേതാക്കൾക്കിടയിലും കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.

Read More