Author: admin

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രിക്കും കത്തോലിക്ക കോൺഗ്രസ് നിവേദനം സമർപ്പിച്ചു.

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ഐഎസ്ആർഒ ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട നിർണായക ഇൻ്റഗ്രേറ്റഡ് എയർ ഡ്രോപ് ടെസ്റ്റ് (ഐഎഡിടി 01) വിജയകരമായി പൂർത്തിയാക്കി . മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സുപ്രധാന ദൗത്യമാണിത് . ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിൽ സുരക്ഷിതമായി എത്തിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പരീക്ഷണമാണ് നടന്നത്. വ്യോമസേനയുടെ ചീനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിലെത്തിച്ച് താഴേക്കിട്ടു. പേടകം കടലിൽ വിജയകരമായി ഇറങ്ങി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് പരീക്ഷണത്തിനായി പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ഇട്ടത്. കടലിൽ സുരക്ഷിതമായി ഇറങ്ങിയ പേടകത്തെ നാവിക സേനയുടെ കപ്പൽ ഉപയോഗിച്ചാണ് തിരികെയെടുത്തത്.

Read More

സനാ : ഞായറാഴ്ച ഉച്ചയോടെ യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്‍റെ വ്യോമാക്രണം. വലിയ സ്ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട് . സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരവും ഹൂതി മിസൈല്‍ ബേസുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത് . സനായില്‍ ഇസ്രയേല്‍ ആക്രമണം നടന്നതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍– മസീറ സ്ഥിരീകരിച്ചു. സനായിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനഷ്ടമുണ്ടായെന്നും ഹൂതികള്‍ എപിയോട് പറഞ്ഞു. തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു . സനായിലെ എണ്ണ ശുദ്ധീകരണ ശാലയിലും പവര്‍ സ്റ്റേഷനിലുമാണ് ആക്രമണമെന്നാണ് അല്‍– മസീറ റിപ്പോര്‍ട്ട്.

Read More

ടെൽഅവീവ്: ഇസ്രായേലിന് സ്വതം തട്ടകത്തിൽ നിന്നുതന്നെ പ്രതിഷേധം. ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ ടെൽ അവീവിൽ തെരുവിലിറങ്ങിയത് ഇസ്രായേൽ പൗരൻമാർ. പ്രകടനത്തിനിടെ ‘ഞങ്ങളുടെ ആത്മാവും ചോരയും കൊണ്ട് ഞങ്ങൾ ഗസ്സയെ രക്ഷിക്കും’ എന്ന് അവർ മുദ്രാവാക്യം മുഴക്കി. യുദ്ധവിരുദ്ധ പ്രതിഷേധക്കാരിയെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി . തെൽഅവീവിൽ നടന്ന പ്രതിഷേധത്തിലാണ് 61 വയസ്സുള്ള ഇസ്രായേൽ പൗര ഗസ്സക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയത്.

Read More

ഛണ്ഡീഗഢ്: പഞ്ചാബിലെ ഹോഷിയാർപൂർ- ജലന്ധർ റോഡിൽ മണ്ടിയാല അഡ്ഡയിൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് എൽ.പി.ജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർ മരിച്ചു .15 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിങ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിങ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ എന്നിവരാണ് മരിച്ചത്. ടാങ്കർ പിക്കപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബൽവന്ത് സിങ്, ഹർബൻസ് ലാൽ, അമർജീത് കൗർ, സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിങ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, പൂജ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടു. അപകടത്തിൽ പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ അനുശോചനം അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു .

Read More

ന്യൂഡൽഹി: മോഡി മീഡിയ ആവുന്നത്ര തമസ്കരിച്ചിട്ടും,വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര എട്ടാം ദിനം ബിഹാറിലെ ഗ്രാമീണ മേഖലകളെ പതിനായിരങ്ങളെ ആകർഷിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത രാഹുൽ ഗാന്ധിയും, സഹയാത്രികൻ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഞായറാഴ്ച യാത്ര എൻഫീൽഡ് ബുള്ളറ്റിലാക്കി . ബിഹാറിലെ പൂർണിയ ജില്ലയിലൂടെയുള്ള യാത്രയിൽ ഇരു നേതാക്കളും ബുള്ളറ്റിലായിരുന്നു നയിച്ചത്. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയിൽ രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഹെൽമറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങൾക്കിടയിലേക്ക് എത്തിച്ചു . കോൺഗ്രസിന്റെയും, ആർ.ജെ.ഡിയുടെയും പതാകകളുമായി പ്രവർത്തകർ കാൽനടയായും, ബൈക്കിലുമായി നേതാക്കളെ അകമ്പടി സേവിച്ചു. റോഡിനിരുവശവും കാത്തുനിന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര .

Read More

കൊച്ചി: ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 62,408.45 കോടി രൂപ (7.45 ബില്യൺ യുഎസ് ഡോളർ) യുടെ സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ഫ്രീസ് ചെയ്ത ചെമ്മീൻ കയറ്റുമതിയിലൂടെ മാത്രം ഇന്ത്യ 43,334.25 കോടി രൂപ (5,177.01 മില്യൺ യുഎസ് ഡോളർ) നേടിയെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെ (എംപിഇഡിഎ) ചെയർമാൻ ഡി.വി. സ്വാമി . അമേരിക്കയും ചൈനയുമാണ് ഇന്ത്യൻ മൽസ്യങ്ങളുടെ പ്രധാന വിദേശ വിപണി. ആകെ കയറ്റുമതിയിൽ അളവിലും മൂല്യത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്നതും ശീതീകരിച്ച ചെമ്മീനാണ്. ഈ കാലയളവിൽ 7,41,529 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ കയറ്റുമതി ചെയ്തു. 2024-25 കാലയളവിൽ ശീതീകരിച്ച ചെമ്മീൻ കയറ്റുമതിയിൽ രൂപയുടെ മൂല്യത്തിൽ 8.30 ശതമാനവും യുഎസ് ഡോളറിൻറെ മൂല്യത്തിൽ 6.06 ശതമാനവും വർധനയുണ്ടായി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച മറ്റു മത്സ്യങ്ങളാണ്. ഈയിനത്തിൽ 5,212.12 കോടി രൂപയുടെ വരുമാനമുണ്ടായി . മൂന്നാമത്തെ വലിയ കയറ്റുമതി ഇനമായ ശീതീകരിച്ച കണവ 3078.01 കോടി രൂപയുടെ വരുമാനം…

Read More

ഒഡീഷ മേഖല വൊക്കേഷൻ പ്രമോട്ടർമാരെയും ഫോർമേറ്റേഴ്സിനെയും ഓഗസ്റ്റ് 23-24 തീയതികളിൽ ജാർസുഗുഡയിലെ ഉത്കൽ ജ്യോതി എസ്‌വിഡി പ്രൊവിൻഷ്യലേറ്റായ ശാന്തി ഭവനിൽ രണ്ട് ദിവസത്തെ സെമിനാറിനും വർക്ക്‌ഷോപ്പിനുമായി വിളിച്ചുകൂട്ടി.

Read More

തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് വിഷയത്തിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലും വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്. പോലീസ്, കസ്റ്റംസ്, സിബിഐ, ഇഡി എന്ന പേരുകളിൽ വിർച്വൽ അറസ്റ്റ് കേസുകൾ വർധിക്കുന്നതായും ഇതിൽ വീ‍ഴരുതെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റ് താഴെ : യു ആർ അണ്ടർ അറസ്റ്റ്പോലീസ്, കസ്റ്റംസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, TRAI, CBI, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇൻ്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ ‘ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾ അയച്ച കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും അവർ നിങ്ങളെ ബന്ധപ്പെടുക. മറ്റൊരു കേസുമായി ബന്ധപ്പെട്ട ഒരു സ്ഥലത്ത് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തി എന്നും അവർ പറഞ്ഞെന്നിരിക്കും. വെബ്സൈറ്റിൽ നിങ്ങൾ…

Read More