- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
ഭോപ്പാൽ: രാജ്യത്തെ ഏകദേശം 94% തൊഴിലാളികളെയും പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ അസംഘടിത മേഖലയ്ക്കായി മാത്രമായി ഒരു പ്രത്യേക തൊഴിൽ നിയമം – അഞ്ചാമത്തെ കോഡ് രൂപപെടുത്തണമെന്നു ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദേശീയ തൊഴിലാളി പ്രസ്ഥാനമായ വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ (WIF), കേന്ദ്ര സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു. 2024 ഓഗസ്റ്റ് 22–24 തീയതികളിൽ ഭോപ്പാലിലെ പാസ്റ്ററൽ സെന്ററിൽ നടന്ന വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ അസംബ്ലിയാണ് ഈ ആവശ്യം ഉൾപ്പെടുന്ന പ്രമേയം അംഗീകരിച്ചത്. ഭാരത കത്തോലിക്കാ സഭയുടെ തൊഴിൽ കാര്യാലയത്തിന്റെ ചെയർമാൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അസംബ്ലി ഉദ്ഘാടനം ചെയ്തു. ഒരു പ്രത്യേക നിയമ സംഹിതയ്ക്കു മാത്രമേ അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കഴിയൂ എന്ന് അദ്ദേഹം വിലയിരുത്തി. ഭോപ്പാൽ ആർച്ച് ബിഷപ്പും മദ്ധ്യപ്രദേശ് മെത്രാൻ സമിതിയുടെ ചെയർമാനുമായ ആർച്ചുബിഷപ്പ് ഡോ. എ.എ.എസ്. ദുരൈരാജ് മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തെ തൊഴിൽ നിയമ, ക്ഷേമ സംരക്ഷണങ്ങളിൽ നിന്ന് പലപ്പോഴും ഒഴിവാക്കപ്പെടുന്ന…
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 13-ാമത് അന്തർദേശീയ വല്ലാർപാടം കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ഇന്ന് ( ഓഗസ്റ്റ് 27) ബുധനാഴ്ച അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ പ്രശസ്ത ധ്യാനഗുരു ഫാ.ഡൊമിനിക് വാളന്മനാൽ ആണ് ഈ വർഷത്തെ ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വെച്ച് ഓഗസ്റ്റ് 27 മുതൽ 31 വരെയാണ് ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്. എല്ലാദിവസവും വൈകിട്ട് 4 മണി മുതൽ 9 മണിവരെ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വിശ്വാസികൾക്ക് തിരികെ പോകുന്നതിന് യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വല്ലാർപാടത്ത് നിന്നും പൊന്നാരിമംഗലം, കൂനമ്മാവ്, വള്ളുവള്ളി, ഞാറക്കൽ, എടവനക്കാട്, തേവര, ചാത്യാത്ത്, ചിറ്റൂർ, ചേരാനല്ലൂർ, മഞ്ഞുമ്മൽ, മുപ്പത്തടം, കലൂർ, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ, മാടവന, പേട്ട, വടക്കേക്കോട്ട, തോപ്പുംപടി, കണ്ണമാലി എന്നിവിടങ്ങളിലേക്കാണ് യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓണത്തിന് സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന നാല് മലയാള ചിത്രങ്ങൾ ഇത്തവണ തിയേറ്ററുകളിൽ റിലീസിനെത്തും . മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ‘ഹൃദയപൂർവ്വം’, കല്യാണി പ്രിയദർശൻ സൂപ്പർഹീറോയിൻ വേഷത്തിൽ എത്തുന്ന ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’, ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്‌ത ‘ഓടും കുതിര ചാടും കുതിര’, ഹൃദു ഹാറൂൺ- പ്രീതി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മേനേ പ്യാർ കിയ’ എന്നീ ചിത്രങ്ങളാണ് ഓണത്തിന് മാറ്റുരയ്ക്കാൻ തിയേറ്ററുകളിൽ എത്തുന്നത്. മോഹൻലാൽ- മാളവിക മോഹനൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഹൃദയപൂർവ്വവും കല്യാണി പ്രിയദർശൻറെ ലോകയും ഓഗസ്റ്റ് 28 ന് തിയേറ്ററുകളിൽ എത്തും. ‘ഓടും കുതിര ചാടും കുതിര’യും ‘മേനേ പ്യാർ കിയ’യും വെള്ളിയാഴ്‌ചയാണ് റിലീസ്. ഇത്തവണ രണ്ടു ചിത്രങ്ങളാണ് ഓണം റിലീസായി കല്യാണിയുടേത് മാത്രമായി തിയേറ്ററുളിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ മഴക്കെടുതിയിൽ 31 പേർ മരിച്ചു. കത്രയിലെ വൈഷ്ണോ ദേവീക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിലാണ് നിരവധി പേർക്ക് ജീവൻ നഷ്‌ടമായത്. അപകടത്തില്‍ 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയില്‍ സൈന്യമടക്കം രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് . കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. ഒരാഴ്‌ചത്തെ ഇടവേളയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ജമ്മുവിൽ തിങ്കളാഴ്‌ച മുതൽ കനത്ത മഴയാണ് . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം റോഡുകളും പാലങ്ങളും തകർന്നു. പല വീടുകളും വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുണ്ട്.
എറണാകുളം: KRLCBC റിലീജിയസ് കമ്മീഷൻ സംഘടിപ്പിച്ച സന്യാസപരിശീലകരുടെ രണ്ട് ദിവസത്തെ സംഗമം എറണാകുളം പാലാരിവട്ടത്തെ POC യിൽ വച്ച് ഓഗസ്റ്റ് 23-24 തിയതികളിൽ നടക്കുകയുണ്ടായി. കർമ്മലിത്ത മഞ്ഞുമ്മേൽ പ്രൊവിൻഷ്യൽ വെരി റവ ഫാദർ ആഗസ്റ്റിൻ മുല്ലൂർ OCD സംഗമം ഉത്ഘാടനം ചെയ്തു. KRLCBC deputy Secretary റവ ഫാദർ ജിജു അറക്കത്തറ അദ്ധ്യഷ്ഷത വഹിച്ച യോഗത്തിൽ, KCBC deputy Secretary റവ ഫാദർ തോമസ് തറയിൽ, KRLCBC Religious Commission Secretary റവ ഫാദർ മേരിദാസൻ കിഴക്കേക്കുഴിവിള OCD എന്നിവർ ആശംസകൾ നേർന്നു. 45 സന്യാസപരിശീലകർ പങ്കെടുത്ത സംഗമത്തിൽ റവ സിസ്റ്റർ റോസ് ജോസ് CHF, റവ ഫാദർ റോബിൻ ഡാനിയേൽ OFM Cap എന്നിവർ ക്ലാസുകൾ നയിച്ചു
വാഷിങ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ചുമത്തിയതാണ് അധികത്തീരുവ. അമേരിക്കൻ സമയമനുസരിച്ച് ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുക. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം. ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്കാണ് പിഴത്തീരുവ കനത്ത തിരിച്ചടിയാവുക . അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമാകില്ല.
കെ.സി.ബി.സി. ലഹരിവിരുദ്ധക്കമ്മീഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടഫാ. തോമസ് ഷൈജു ചിറയിലിനെ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
കൊച്ചി: വൻ കഞ്ചാവ് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തിൽ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. ഇരിഞ്ഞാലക്കുട സ്വദേശി സിബി നാണ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ കസ്റ്റഡിയിലായത് . തായ്ലൻഡിൽ നിന്ന് ക്വാലാലംപുർ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഇതിന് നാലുകോടിയോളം വില വരും.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് എഫ്സിക്കെതിരെ ലിവർപൂൾ എഫ്സിക്ക് ജയം. തിങ്കളാഴ്‌ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെ ലിവർപൂളിന് 3-2 എന്ന അമൂല്യ വിജയം നേടിക്കൊടുത്തു. ലിവർപൂളിന് വേണ്ടി റയാൻ ഗ്രാവൻബെർക്ക്, ഹ്യൂഗോ എക്ടിക്കോ, റിയോ എൻഗുമോഹ എന്നിവരാണ് ഗോളുകൾ നേടിയത്. ബ്രൂണോ ഗുയ്മാറെയ്സും വില്ല്യം ഒസൂലയും ആണ് ന്യൂകാസിലിനായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ലിവർപൂളിന് മൂന്ന് പോയിൻറായി. നിലവിൽ പോയിൻറ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ലിവർപൂൾ.ന്യൂകാസിൽ 2-0 എന്ന നിലയിൽ നിന്ന് ലിവർപൂളുമായി 2-2 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു, എന്നാൽ 16 വയസ്സുകാരനായ റിയോ എൻഗുമോഹ സ്റ്റോപ്പേജ് ടൈമിന്റെ പത്താം മിനിറ്റിൽ വിജയ ഗോൾ നേടി.
വ്യാജമായി കന്നുകാലി കടത്തു ആരോപിച്ചാണ് കത്തോലിക്കാ ഗോത്ര വിഭാഗത്തിലുള്ള രണ്ട് പേരെ മൃഗീയമായി മർദിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
