- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
ന്യൂഡൽഹി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് സ്വീകരിക്കും .ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് . 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം കേരളമണ്ണിലെത്തുന്നത്. വൈകിട്ട് 4 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവും ഇന്ന് നടക്കും . അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമയ്ക്കുള്ളത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം നടൻ വിജയരാഘവൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങും. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ഇതേ സിനിമയിലെ എഡിറ്റർ മിഥുൻ മുരളിയും ഏറ്റുവാങ്ങും. ന്യൂഡൽഹി വിഗ്യാൻ ഭവനിൽ വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവൊരുക്കുന്ന അത്താഴ വിരുന്നിലും പുരസ്കാര ജേതാക്കൾ പങ്കെടുക്കും. ഉള്ളൊഴുക്ക് മികച്ച…
മുംബൈ: ഔറംഗാബാദ് ബിഷപ്പ് എമറിറ്റസ് ബിഷപ്പ് എഡ്വിൻ കൊളാക്കോ 2025 സെപ്റ്റംബർ 22 ന് ഉച്ചകഴിഞ്ഞ് 3:30 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. ശവസംസ്കാര വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.അഞ്ച് പതിറ്റാണ്ടിലേറെയായി ബിഷപ്പ് കൊളാക്കോ സഭയെ മികച്ച രീതിയിൽ സേവിച്ചു. 1995 മുതൽ 2006 വരെ അമരാവതി ബിഷപ്പായിരുന്നു അദ്ദേഹം, പിന്നീട് 2006 മുതൽ 2015 ൽ വിരമിക്കുന്നതുവരെ ഔറംഗാബാദ് രൂപതയെ അദ്ദേഹം നയിച്ചു. 2008 മുതൽ 2015 വരെ അദ്ദേഹം സിസിബിഐ കമ്മീഷൻ ഫോർ ഫാമിലിയുടെ അധ്യക്ഷനായിരുന്നു. 1937 ഒക്ടോബർ 2 ന് ബോംബെ അതിരൂപതയിലെ ഉട്ടാനിൽ ജനിച്ച അദ്ദേഹം മേരിയുടെയും ഇസിഡോർ കൊളാക്കോയുടെയും ഒമ്പത് മക്കളിൽ മൂന്നാമനായിരുന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1955 ൽ ബോംബെ രൂപതാ സെമിനാരിയിൽ ചേർന്നു, പിന്നീട് 1960 ൽ സെന്റ് പയസ് എക്സ് കോളേജ് ആയി. 1964 ൽ ബോംബെ അതിരൂപതയ്ക്കായി അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി, അക്കാലത്ത് ഇന്നത്തെ…
പാരീസ് : ഔസ്മാൻ ഡെംബെലെ 2025 ലെ ബാലൺ ഡി ഓർ ജേതാവായി കിരീടം ചൂടി. ഫ്രഞ്ച് ക്ലബ്ബിന് ഏറെക്കാലമായി കാത്തിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത സീസണാണിത്. ബാഴ്‌സലോണയുടെ ലാമിൻ യമലിനെയും പിഎസ്ജി സഹതാരം വിറ്റിൻഹയെയും മറികടന്ന് 28 കാരനായ ഫ്രഞ്ച്കാരൻ ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത ബഹുമതി നേടി.പിഎസ്ജിയെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ഡെംബലേ ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക സംഭാവന നൽകിയിരുന്നു. 35 ഗോളും 16 അസിസ്റ്റുമാണ് സീസണിൽ പിഎസ്ജിക്കായി ഡെംബലെയുടെ ബൂട്ടിൽനിന്നും പിറന്നത്. യൂറോകപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. ഈ അവാർഡ് കളിക്കാരനും ക്ലബ്ബിനും ഒരു സുപ്രധാന വഴിത്തിരിവായി മാറുന്നു. വ്യക്തമായ കഴിവ് ഉണ്ടായിരുന്നിട്ടും പരിക്ക് മൂലവും മറ്റും പ്രശ്‌നങ്ങൾ നേരിട്ട ഡെംബെലെ ഒടുവിൽ, വളരെക്കാലമായി അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്ന സുസ്ഥിരമായ മികവ് പുറത്തെടുത്തു. ഈ വർഷം ആദ്യം നൽകിയ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി…
ടാറ്റാനഗർ റെയിൽവേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും കൂടെയുണ്ടായിരുന്ന സന്നദ്ധസംഘടനയുടെ രണ്ട സ്റ്റാഫംഗങ്ങളെയും 19 കുട്ടികളെയും തീവ്രഹിന്ദുത്വവാദികള്‍ തടഞ്ഞുവച്ചു.
, 75 വർഷങ്ങളായി തുടരുന്ന വത്തിക്കാൻ-ഇന്തോനേഷ്യ നയതന്ത്ര ബന്ധത്തിന്റെ സന്തോഷവും അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്തോനേഷ്യൻ സമൂഹത്തിനു, സെപ്റ്റംബർ മാസം ഇരുപത്തിരണ്ടാം തീയതി ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, അവർക്ക് ഹ്രസ്വ സന്ദേശം നൽകുകയും ചെയ്തു.
നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളാണ്. കാമം, കോപം, ആര്‍ത്തി. ഇത് മൂന്നും വിജയനുണ്ട്’, മുഖ്യ മന്ത്രിക്കെതിരെ അണ്ണാമലൈ പറഞ്ഞു.
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈക്കോടതി അറിയിച്ചത്. ഇപ്പോൾ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം കോടതി ഉന്നയിച്ചു. മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുന്നത് .
റാഞ്ചി: കന്യാസ്ത്രീകൾക്ക് നേരെ വീണ്ടും പരിവാർ പ്രകോപനം. ജാർഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അക്രമം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും സംഘപരിവാർ സംഘടനകൾ തടഞ്ഞുവച്ചു . വിശ്വഹിന്ദു പരിഷത്ത് , ബജ്‌റംഗ്ദൾ പ്രവർത്തകരാണ് പ്രകോപനമുണ്ടാക്കിയത്. മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽപങ്കിട്ടതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ന്യൂഡൽഹി: പരിശുദ്ധ ലിയോ പതിനാലാമൻ പിതാവിന്റെ അനുമതിയോടെ സീറോ-മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ കത്തോലിക്കാ സഭയുടെ സിനഡ്, തിരുവല്ല ആർക്കിപാർക്കിയുടെ വൈദികനായ ഫാ. കുര്യാക്കോസ് തോമസ് തടത്തിലിനെ (63) യൂറോപ്പിൽ താമസിക്കുന്ന സീറോ-മലങ്കര വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ മെത്രാൻ പദവിയിലേക്ക് ഉയർത്തി. തിരുവനന്തപുരം ആർക്കിപാർക്കിയുടെ വൈദികനായ ഫാ. ജോൺ കുറ്റിയിലിനെ (43) തിരുവനന്തപുരം സഹായ മെത്രാനായി സിനഡ് തിരഞ്ഞെടുത്തു, 2025 സെപ്റ്റംബർ 19 ന് തിരഞ്ഞെടുപ്പുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.നിയുക്ത ബിഷപ്പ് കുര്യാക്കോസ് തോമസ് തടത്തിൽ 1962 മാർച്ച് 27 ന് കോട്ടയത്ത് ജനിച്ചു. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രപരവുമായ പഠനം പൂർത്തിയാക്കി, കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഈസ്റ്റേൺ എക്ലെസിയാസ്റ്റിക്കൽ സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ആരാധനക്രമത്തിൽ ഡോക്ടറേറ്റ് നേടി. 1987 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തിരുവല്ല ആർക്കിപാർക്കിയുടെ നിരവധി സമൂഹങ്ങളിൽ ഇടവക…
ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി ഒക്ടോ – 19 ന് കണ്ണൂരിൽ കണ്ണൂർ : കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾകൊണ്ട് കൊണ്ടായിരിക്കണം സമുദായ പ്രവർത്തനങ്ങളെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , കെ.എൽ.സി.എ കണ്ണൂർ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19-ന് കണ്ണൂരിൽ വെച്ച് നടക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ മുന്നൊരുക്ക യോഗം ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ ഹാളിൽഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.സാമൂഹിക ഇടപ്പെടലുകളാണ് കെ.എൽ.സി.എയുടെ നേതൃത്വത്തിൽ ലത്തീൻ സമുദായം നടത്തേണ്ടത്. പ്രയോഗികമല്ലാത്ത പഴയ പ്രവർത്തന രീതികൾ ഉപേക്ഷിച്ച് പുതിയ പ്രവർത്തന രീതി ആവിഷ്ക്കരിച്ച് മുന്നേറമെന്ന് ബിഷപ്പ് തുടർന്ന് പറഞ്ഞു. സമുദായ സമ്പർക്ക പരിപാടികൾക്കുള്ള വിവിധ കമ്മിറ്റികൾ യോഗത്തിൽ രൂപം നൽകി.കെ.എൽ.സി. എ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷെറി ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി പ്രവർത്തനങ്ങളെക്കുറിച്ചു ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നതിനെക്കുറിച്ചു സംസാരിച്ചുകണ്ണൂർ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
