- ജില്ല ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി മാർക്ക് എൽവിൻ ഫെർണാണ്ടസ്
- കെ എൽ സി എ വരാപ്പുഴ അതിരൂപത ഒത്തു വാസം സംഘടിപ്പിച്ചു
- ആനിമസ്ക്രിൻ അനുസ്മരണ ദിനം ആചരിച്ചു
- ‘കാന്റിക്കിൾ ഗാർഡൻ’ ഹരിത പദ്ധതിക്ക് തുടക്കമായി
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
Author: admin
യൂത്ത് അസംബ്ലി CTC സന്യാസിനി സമൂഹം, സെന്റ് ജോസഫ് പ്രൊവിൻസ്, പ്രൊവിൻഷ്യാൾ സി. പേഴ്സി CTC ഉദ്ഘാടനം ചെയ്തു
സമ്മേളനം വിജയപൂരം രൂപതാദ്ധ്യക്ഷനും ലത്തീൻ സഭയുടെ പ്രവാസികാര്യ കമ്മിഷന്റെ ചെയർമാനുമായ ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു.
ജനഹിതം /ഫാ. ജോഷി മയ്യാറ്റിൽ 52 മുസ്ലീം പെൺകുട്ടികൾ ഉൾപ്പെടെ നാനൂറോളം വിദ്യാർത്ഥികൾ ചട്ടങ്ങളെല്ലാം അനുസരിച്ച് സ്വച്ഛമായി പഠിക്കുന്ന പള്ളുരുത്തിയിലെ സെൻ്റ് റീത്താസ് സ്കൂളിൽ കൊണ്ടുവന്ന് സ്വന്തം മകളെ ചേർത്തിട്ട് ജൂൺ മുതൽ ഒക്ടോബർ 6 വരെ സ്കൂളിൻ്റെ യൂണിഫോം പാലിച്ചിട്ട് ആ കുടുംബം ഒക്ടോബർ 7 മുതൽ ആ പാവം കുട്ടിയെ വേഷംകെട്ടിച്ചു! നിശ്ചിത യൂണിഫോമിൽ (പെൺകുട്ടികൾ മുടി രണ്ടായി പിന്നിയിടണം എന്നതുൾപ്പെടെ) ഒരു മാറ്റവും അനുവദിക്കില്ല എന്നു വ്യക്തമാക്കിയ മാനേജുമെൻ്റിനെതിരേ ഭീകര പ്രസ്ഥാനക്കാരുമായി സ്കൂളിൽ ചെന്ന് സംഘർഷമുണ്ടാക്കി!! കുട്ടികളുടെ ഭാവി വച്ച് പന്താടുന്നതിൽ ഈ വർഗീയ വാദികൾക്ക് ഒരു മനക്കടിയും ഇല്ലേ? വിദ്യാലയങ്ങളെ മതഭ്രാന്തിൻ്റെ പരീക്ഷണശാലയാക്കാനുള്ള കുതന്ത്രങ്ങളെ പൊതുസമൂഹം ഒന്നായി നട്ടെല്ലോടെ ചെറുക്കണം. നിലപാടിൽ ഉറച്ചുനിന്ന് മതമൗലികവാദത്തെയും ഭീകരവാദികളുടെയും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെയും ഭീഷണിയെയും വിദ്യാഭ്യാസമന്ത്രിയുടെ വിവരക്കേടിനെയും ചെറുത്ത ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ! മാനവികവും പ്രാർത്ഥനാപൂർവകവുമായ നിങ്ങളുടെ ശുശ്രൂഷകൾക്ക് മനുഷ്യരാശി എന്തുമാത്രം കടപ്പെട്ടിരിക്കുന്നു!! ക്രൈസ്തവ സന്യാസത്തിൻ്റെ അത്യുജ്വലമായ സാമൂഹികധർമം കൂടുതൽ…
പുസ്തകം / ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് താജ്മഹലും ചൈനയിലെ വന്മതിലും പോലുള്ള ലോകാദ്ഭുതങ്ങള്‍ നമുക്കു സുപരിചിതങ്ങളാണ്. പക്ഷേ അവയെക്കാളൊക്കെ ലോകത്തെ അദ്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു അദ്ഭുതമുണ്ട്. പേപ്പസി എന്ന സ്ഥാപനവും (Institution) അതിന്റെ ചരിത്രവുമാണ് ആ മഹാദ്ഭുതം. സഭയില്‍ ദൈവപരിപാലനയുടെ നടത്തിപ്പുണ്ടെന്ന വിശ്വാസത്തിന് അടിവരയിടുന്നു ഓരോ കോണ്‍ക്ലേവും. ഏകവും വിശുദ്ധവും സാര്‍വത്രികവും അപ്പസ്തോലികവുമായ സഭാനൗകയുടെ 267-ാമത് അമരക്കാരനെ തിരഞ്ഞെടുത്തുകൊണ്ട് ഇക്കഴിഞ്ഞ (2025) മെയ് എട്ടിനു സിസ്റ്റൈന്‍ ചാപ്പലില്‍ സമാപിച്ച കോണ്‍ക്ലേവ് സംശയ പരിഛേദിയായി പ്രോജ്ജ്വലിപ്പിച്ച സത്യവും മറ്റൊന്നല്ല! ”വത്തിക്കാനിസ്റ്റി”കളുടെ കണക്കുകൂട്ടലുകളും ലോകമാധ്യമങ്ങളുടെ പ്രവചനങ്ങളും ഇവ്വിധം അമ്പേ തെറ്റിച്ച ഒരു കോണ്‍ക്ലേവ് അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ, ജറമിയ പ്രവാചകനിലൂടെ ഉദ്ഘോഷിക്കപ്പെട്ട (ജറമിയ 3:15) ദൈവവചനത്തെയാണ് ഈ കോണ്‍ക്ലേവ് അനുസ്മരിപ്പിക്കുന്നതെന്ന സത്യം അവിതര്‍ക്കിതവുമത്രേ. ”എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കുതരും. അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടി നിങ്ങളെ പാലിക്കും.” അവിച്ഛിന്നവും അവിരാമവുമായ ഒരു ദിവ്യാനുസ്യൂതിയാണു പേപ്പസി. രണ്ടു സഹസ്രാബ്ദത്തിലേറെ പഴക്കം. ലോകചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥിതിയില്ല. ജപ്പാനിലെ ചക്രവര്‍ത്തികുടുംബത്തിനു…
പുരാണം / ജെയിംസ് അഗസ്റ്റിന്‍ ‘ചില്ലിട്ട വാതിലില്‍ വന്നു നില്‍ക്കാമോമെല്ലെ തുറന്നു തരാമോഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍മൗനാനുവാദം തരാമോ’ഡോ.കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനം ആര്‍ദ്രഗീതങ്ങള്‍ എന്ന സിനിമേതര ഗാനസമാഹാരത്തിലേതാണ്. കോഴിക്കോട് നടന്ന കേരളഗവണ്‍മെന്റിന്റെ പരിപാടിയില്‍ ഒരു ഗാനമൊരുക്കാനെത്തിയ സംഗീതസംവിധായകന്‍ ജെറി അമല്‍ദേവിനോട് അന്നത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. ‘ജെറി ഗസ്റ്റ് ഹൗസിലൊന്നും താമസിക്കേണ്ട. എന്റെ വീട്ടില്‍ തങ്ങിയാല്‍ മതി. സമയം കിട്ടുമ്പോള്‍ നമുക്കല്‍പ്പം സംഗീതചര്‍ച്ചയും ആകാമല്ലോ’. സാഹിത്യവും സംഗീതവും ഇഷ്ടപ്പെടുന്ന കളക്ടര്‍ തന്നെ മുന്‍കൈ എടുത്താണ് ജെറി അമല്‍ദേവിനെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.ഒരു സ്പോര്‍ട്സ് കോംപ്ലെക്സിന്റെ ഉദ്ഘാടനം നടക്കുകയാണ്. 1988-ല്‍ നടന്ന ഈ ചടങ്ങിനു നല്ലൊരു അവതരണഗാനം വേണമെന്ന കളക്ടറുടെ ആഗ്രഹമാണ് ജെറി അമല്‍ദേവിനെ കോഴിക്കോട് എത്തിക്കുന്നത്. പ്രൊഫ. ഒ.എന്‍.വി.കുറുപ്പ് എഴുതിയ ഗാനത്തിന് ജെറി അമല്‍ദേവ് സംഗീതം നല്‍കി വലിയൊരു ഗായകസംഘം ആലപിച്ചു. മലയാളത്തിനു പൂക്കളുടെ നൈര്‍മല്യമുള്ള ഗാനങ്ങള്‍ എഴുതി നല്‍കിയ ഡോ.കെ.ജയകുമാര്‍ ആയിരുന്നു ആ കളക്ടര്‍. അങ്ങനെ ഒഴിവു…
കുടുംബങ്ങളിലും സമൂഹങ്ങളിലും ദീപാവലിയെന്ന പ്രകാശത്തിന്റെ ഉത്സവം സന്തോഷവും ഐക്യവും സമാധാനവും കൊണ്ടുവരട്ടെയെന്ന ആശംസയേകിയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി.
ലിയോ പതിനാലാമൻ പാപ്പായും “അഗസ്റ്റീനിയൻ റീകളക്റ്റ്സ്” സന്ന്യസ്തരും (@Vatican Media)
ചിലിയുടെ രാഷ്ട്രപതി ഗബ്രിയേൽ ബോറിക് ഫോണ്ട് ലിയൊ പതിനാലാമൻ പാപ്പായുമായി കൂടിക്കാഴ്ച നടത്തി.
ന്യൂഡൽഹി: സെപ്റ്റംബറിൽ കയറ്റുമതി രംഗത്ത് 6.7 ശതമാനം വളർച്ചയുമായി ഇന്ത്യ. ഇതേ കാലയളവിൽ, യു.എസിലേക്കുള്ള കയറ്റുമതിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയതായും കേന്ദ്ര വാണിജ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള കയറ്റുമതിയിൽ 12 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതെ സമയം യു.എ.ഇ, ചൈനീസ് വിപണികൾ പിന്തുണച്ചതാണ് ഇന്ത്യയ്ക്ക് തുണയാണത് .സെപ്റ്റംബറിൽ രാജ്യത്ത് നിന്നുള്ള ആകെ കയറ്റുമതി 6.74 ശതമാനം വളർച്ച രേഖപ്പെടുത്തി 36.38 ദശലക്ഷം ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇത് 34.08 ദശലക്ഷം ഡോളറായിരുന്നു. ആകെ ഇറക്കുമതി 16.6 ശതമാനം ഉയർന്ന് 68.53 ദശലക്ഷം ഡോളറായി. കഴിഞ്ഞ വർഷം ഇതേസമയം 58.74 ദശലക്ഷം ഡോളറായിരുന്നു. ഓഗസ്റ്റ് 27ന് പൂർണതോതിൽ നിലവിൽ വന്ന 50 ശതമാനം യു.എസ് താരിഫിന്റെ ആഘാതം വ്യക്തമാക്കുന്നതാണ് സെപ്റ്റംബറിലെ കണക്കുകൾ. വിവിധ സേവനങ്ങളുടെ കയറ്റുമതിയിൽ അഞ്ചുശതമാനം ഇടിവ് രേഖപ്പെടുത്തി 30.82 ദശലക്ഷം ഡോളറായി. മുൻവർഷം ഇതേസമയം…
ക്രിസ്ത്യൻ പത്രപ്രവർത്തകരുടെ മുപ്പതാമത് ദേശീയ സമ്മേളനം പൂനയിൽ
Subscribe to Updates
Get the latest creative news from FooBar about art, design and business.
